<?xml version="1.0" encoding="UTF-8"?><rss version="0.92">
<channel>
	<title>ദിശ</title>
	<link>http://ipcblogger.net/akm</link>
	<description>നേരിനെ തേടുന്നവര്‍ക്കും നേരിന്റെ വഴിയില്‍ നടക്കുന്നവര്‍ക്കും ...</description>
	<lastBuildDate>Sat, 20 Mar 2010 07:32:20 +0000</lastBuildDate>
	<docs>http://backend.userland.com/rss092</docs>
	<language>en</language>
	<!-- generator="WordPress/3.0.1" -->

	<item>
		<title>മുഹമ്മദ്‌ നബി: ഇവര്‍ പറയുന്നു</title>
		<description><![CDATA[&#8220;മദ്യത്തിനെതിരെ പ്രവാചകന്‍ നയിച്ച വിപ്ലവമാണ് എന്നെ വല്ലാതെ ആവേശം കൊള്ളിക്കുനത്. ഏറ്റവും വലിയ സാമൂഹിക തിന്മ എന്നാണ് മദ്യത്തെക്കുറിച്ച്‌ പ്രവാചകന്‍ പറഞ്ഞത്. പ്രവാചകന്റെ ജന്മദിന വേളയില്‍ ഇന്ത്യ മുഴുക്കെ മദ്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്താന്‍ മുസ്‌ലിം സമൂഹം തയ്യാറാകണം. വിഗ്രഹ ഭഞജനത്തിലൂടെ ഏകദൈവത്വം ഊട്ടിയുറപ്പിച്ച പ്രവാചകന്റെ അനുയായികളില്‍ വലിയൊരു വിഭാഗം ഇന്നിപ്പോള്‍ എന്തുകൊണ്ടാകും ശവകുടീരങ്ങള്‍ തേടിപ്പോകുന്നത്? അവിടെ ചാദറും പുഷ്പമാല്യങ്ങ ളും അര്പിക്കാന്‍ തിരക്ക് കൂട്ടുന്നത്‌? വാര്‍ഷിക ഉത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്? ശരിയായ വാണിജ്യവല്‍ക്കരണമാണ് ഇത്തരം [...]]]></description>
		<link>http://ipcblogger.net/akm/?p=346</link>
			</item>
	<item>
		<title>പ്രവാചകന്‍ എന്ന വെളിച്ചം</title>
		<description><![CDATA[മുഹമ്മദ്‌ നബി(സ) ദൈവമോ ദേവനോ അല്ല;ആയിരുന്നിട്ടില്ല; ആരാധിക്കപ്പെട്ടിട്ടുമില്ല. മുഹമ്മദ്‌ നബിയുടെ വിഗ്രഹം പോയിട്ട് ഒരു ചിത്രം പോലുമില്ല എവിടെയും. എന്നിട്ടും വിഗ്രഹവല്‍ക്കരിക്കപ്പെട്ട എന്നമട്ട മഹാന്മാരെക്കാളധികം അദ്ദേഹം ജനഹൃദയങ്ങളില്‍ വസിക്കുന്നു; സ്നേഹിക്കപ്പെടുന്നു,ആദരിക്കപ്പെടുന്നു, അനുകരിക്കപ്പെടുന്നു. മനുഷ്യരാശിയെ ഏറ്റം സ്വാധീനിച്ച നൂറു പേരെയോ, ഇരുപത്തഞ്ച് പേരെയോ തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍, തെരഞ്ജീടുക്കുന്നത് ആരായാലും ഒന്നാം സ്ഥാനത്ത് മുഹമ്മദ് നബിയെ അവരോധിക്കാന്‍ nirbandhithanaavunnu. മുഹമ്മദ് നബി(സ) ഒരു മനുഷ്യനായിരുന്നു. മറ്റു മനുഷ്യര്‍ക്കുള്ള മാനുഷികഗുണങ്ങള്‍ അദ്ദേഹത്തിനുമുണ്ടായിരുന്നു. രണ്ടു കാര്യങ്ങളാലാണ് അസാധാരണത്വമുണ്ടായിരുന്നത്. ഒന്ന്, അദ്ദേഹം ദൈവദൂതനായിരുന്നു. രണ്ട്‌, [...]]]></description>
		<link>http://ipcblogger.net/akm/?p=338</link>
			</item>
	<item>
		<title>ലളിതം സുന്ദരം ഈ സന്ദേശം!</title>
		<description><![CDATA[ചരിത്രത്തിന്റെ താളുകളില്‍ സ്ഥലം പിടിച്ച ഒട്ടനേകം മഹാത്മാക്കളുടെ കൂട്ടത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ച വിമോചകനും തിളക്കമാര്‍ന്ന ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളുടെ കുലപതിയുമായിരുന്നു ലോകാനുഗ്രഹിയായ പ്രവാചക പുങ്കവന്‍ മുഹമ്മദ്‌ നബി (സ). അദ്ദേഹത്തിന്റെ ജന്മം തന്നെ അനുഗ്രഹത്തിന്റെ തിരുപ്പിറവി കൂടിയായിരുന്നു. അതില്‍ അസ്പഷ്ടതയോ നിഗൂഡതയോ ഇല്ല. പുത്രന്‍, പിതാവ്, കുടുംബനാഥന്‍, വര്‍ത്തകന്‍, ഇടയന്‍, ന്യായാധിപന്‍, പ്രഭാഷകന്‍, പടയാളി, തൊഴിലാളി, തത്വജ്ഞാനി തുടങ്ങി ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന സമസ്ത മേഘലകളിലും ഉത്തമ മാതൃകയായി വര്‍ത്തിച്ച പ്രവാചകന്റെ സന്ദേശങ്ങളിലെ സൌന്ദര്യവും ലാളിത്യവും ഏവരെയും ഹടാദാകര്‍ഷിക്കുന്നവയാണ്. അദ്ദേഹം ഒരു [...]]]></description>
		<link>http://ipcblogger.net/akm/?p=327</link>
			</item>
	<item>
		<title>വിശ്വാസിയും സമൂഹവും</title>
		<description><![CDATA[* സജ്ജന സമ്പര്‍ക്കമുള്ളവന്‍ കസ്തൂരിവാഹകനെപ്പോലെയാണ്. അയാള്‍ നിനക്ക് ചിലപ്പോള്‍ സൌജന്യമായി കസ്തൂരി തരും. അല്ലെങ്കില്‍ നിനക്കത് അയാളില്‍നിന്ന് വിലകൊടുത്തു വാങ്ങാം. അതൊന്നുമില്ലെങ്കില്‍ത്തന്നെ നിനക്കതിന്റെ പരിമളം ആസ്വദിക്കുകയെങ്കിലും ചെയ്യാം. എന്നാല്‍ ദുര്‍വൃത്തരുമായി സഹവസിക്കുന്നവന്‍ കൊല്ലക്കടയില്‍ ഉല ഊതുന്നവനെപ്പോലെയാണ്. അയാള്‍ നിന്റെ വസ്ത്രം കരിക്കും. അതല്ലെങ്കില്‍ നിനക്ക് ദുര്‍ഗന്ധം സഹിക്കേണ്ടി വരും. * മൂന്നു നാളിലേറെ ഒരാള്‍ തന്റെ സഹോദരനോട് പിണങ്ങി നില്‍ക്കരുത്. ആദ്യം സലാം പറഞ്ഞ്‌ അഭിവാദ്യം ചെയ്ത്‌ പിണക്കം അവസാനിപ്പിക്കുന്നവനാരോ അവനാണ് അവരില്‍ ഉത്തമന്‍. * ജനങ്ങള്‍ക്ക്‌ [...]]]></description>
		<link>http://ipcblogger.net/akm/?p=326</link>
			</item>
	<item>
		<title>ജീവകാരുണ്യം തിരുമൊഴികളില്‍</title>
		<description><![CDATA[ദൈവത്തിന്റെ കാരുണ്യം നൂറു മടങ്ങാണ്. അതില്‍ ഒരംശം മാത്രമേ മനുഷ്യര്‍ക്കും ഭൂതഗണങ്ങള്‍ക്കും ജന്തുജാലങ്ങള്‍ക്കും നല്‍കിയിട്ടുള്ളൂ. മനുഷ്യര്‍ പരസ്പരം പ്രദര്‍ശിപ്പിക്കുന്ന ആര്‍ദ്രതയും ജന്തുക്കള്‍ അവയുടെ കുഞ്ഞുങ്ങളോട് കാണിക്കുന്ന വാല്‍സല്യവുമൊക്കെ ഈയൊരു അംശം മാത്രമാകുന്നു. ബാക്കി തൊണ്ണൂറ്റൊമ്പത് അംശവും ദൈവം തന്റെ ദാസന്മാര്‍ക്കായി അന്ത്യനാളിലേക്ക് മാറ്റി വെച്ചിരിക്കയാണ്‌. ആളുകളോട് കരുണ കാണിക്കാത്തവരോട് ദൈവവും കരുണ കാണിക്കുകയില്ല. പാവങ്ങള്‍ക്കും വിധവകള്‍ക്കും വേണ്ടി ഓടിനടക്കുന്നവന്‍ ദൈവമാര്‍ഗത്തില്‍ ധര്‍മയുദ്ധം ചെയ്യുന്നവനെപ്പോലെയാകുന്നു. ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു: &#8220;ഞാനും അനാഥ സംരക്ഷകനും സ്വര്‍ഗത്തില്‍ ഇപ്രകാരമായിരിക്കും.&#8221; [...]]]></description>
		<link>http://ipcblogger.net/akm/?p=322</link>
			</item>
	<item>
		<title>ഖുര്‍ആനിലെ മനുഷ്യന്‍</title>
		<description><![CDATA[അല്‍ബഖറ:൩൦-39 നിന്റെ നാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം: &#8220;ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.&#8221; അവരന്വേഷിച്ചു: &#8220;ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്?ഞങ്ങളോ നിന്റെ മഹത്വം കീര്‍തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.&#8221; അല്ലാഹു പറഞ്ഞു: &#8220;നിങ്ങളറിയാത്തത്‌ ഞാനറിയുന്നു.&#8221; അല്ലാഹു ആദമിനെ എല്ലാ പേരുകളും പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകലെടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: &#8220;നിങ്ങള്‍ ഇവയുടെ പേരുകള്‍ പറയുക, നിങ്ങള്‍ സത്യം പറയുന്നവരെങ്കില്‍?&#8221; അവര്‍ പറഞ്ഞു: &#8220;കുറ്റമറ്റവന്‍ നീ മാത്രം. നീ പഠിപ്പിച്ചു [...]]]></description>
		<link>http://ipcblogger.net/akm/?p=305</link>
			</item>
	<item>
		<title>സത്യാന്വേഷികള്‍ക്ക് പകല്‍വെളിച്ചംപോലെ</title>
		<description><![CDATA[അല്‍ബഖറ:164 *ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍; രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; മനുഷ്യര്‍ക്കുപകരിക്കുന്ന ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലില്‍; അല്ലാഹു മാനത്തുനിന്നു വെള്ളമിറക്കി അതുവഴി, ജീവനറ്റ ഭൂമിക്ക് ജീവനേകിയതില്‍; ഭൂമിയില്‍ എല്ലായിനം ജീവികളെയും പരത്തിയതില്‍; കാറ്റിനെ തിരിച്ചുവിട്ടതില്‍; ആകാശഭൂമികള്‍ക്കിടയില്‍ അധീനപ്പെടുത്തി നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍- എല്ലാറ്റിലും, ചിന്തിക്കുന്ന ജനത്തിന് അനേകം തെളിവുകളുണ്ട്; സംശയമില്ല.  ആലുഇംറാന്‍:൧൯൦ *ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌. അല്‍റഅദ്: ൨,൩,4 *നിങ്ങള്‍ കാണുന്ന താങ്ങോന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തി നിര്‍ത്തിയവന്‍ അല്ലാഹുവാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. [...]]]></description>
		<link>http://ipcblogger.net/akm/?p=289</link>
			</item>
	<item>
		<title>മൂന്നിലൂടെ  ഒന്നിലേക്ക്</title>
		<description><![CDATA[]]></description>
		<link>http://ipcblogger.net/akm/?p=288</link>
			</item>
	<item>
		<title>സേവനത്തിന്റെ സ്നേഹസ്പര്‍ശങ്ങള്‍</title>
		<description><![CDATA[൨൦൦൯ മലയാളമനോരമ വാര്‍ഷികപ്പതിപ്പിലെ ഒന്നാമത്തെ ലേഖനം പ്രമുഖ കഥാകൃത്ത്‌ ടി. പത്മനാഭന്റെതാണ്. അതിന്റെ തലക്കെട്ട്‌ &#8216;ഖലീഫാ ഉമറിന്റെ പിന്‍ഗാമികള്‍&#8217;. നിറയൌവ്വനതില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടുപോയ കണ്ണൂരിലെ ഡോക്ടര്‍ സൈനുദ്ദീനുമായി ബന്ധപ്പെട്ടതാണ് ലേഖനം. അദ്ദേഹം മനുഷ്യസ്നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും കാണപ്പെടുന്ന രൂപമായിരുന്നു. പത്മനാഭന്‍ എഴുതുന്നു: &#8220;ഡോക്ടര്‍മാരുടെ ക്വാര്‍ട്ടെഴ്സില്‍നിന്നു വളരെ അടുത്തായിരുന്നു എന്റെ വീട്. ഡോക്ടര്‍ സൈനുദ്ദീന്‍ ജയില്‍ ഡോക്ടറായി ചാര്‍ജെടുത്ത വിവരം ഏടത്തി എഴുതിയാണ് ഞാനറിഞ്ഞത്. പുതിയ ഡോക്ടര്‍ ജയിലില്‍ വന്നിട്ടുണ്ടെന്നും മനുഷ്യനെന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും വളരെ നല്ല [...]]]></description>
		<link>http://ipcblogger.net/akm/?p=281</link>
			</item>
	<item>
		<title>ഫലമ്മാ അസ്ലമാ&#8230;.</title>
		<description><![CDATA[]]></description>
		<link>http://ipcblogger.net/akm/?p=280</link>
			</item>
</channel>
</rss>
