<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ദിശ</title>
	<atom:link href="http://ipcblogger.net/akm/?feed=rss2" rel="self" type="application/rss+xml" />
	<link>http://ipcblogger.net/akm</link>
	<description>നേരിനെ തേടുന്നവര്‍ക്കും നേരിന്റെ വഴിയില്‍ നടക്കുന്നവര്‍ക്കും ...</description>
	<lastBuildDate>Mon, 18 Feb 2013 09:51:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
			<item>
		<title>കുറ്റകൃത്യങ്ങളെ കുടിയൊഴിപ്പിക്കാന്‍ വധശിക്ഷ മതിയാകുമോ?</title>
		<link>http://ipcblogger.net/akm/?p=1087</link>
		<comments>http://ipcblogger.net/akm/?p=1087#comments</comments>
		<pubDate>Mon, 18 Feb 2013 06:08:36 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=1087</guid>
		<description><![CDATA[കുറ്റവാസനയെ സംബന്ധിച്ച മന:ശാസ്ത്രപഠനങ്ങളെയും മന:ശാസ്ത്ര-സാമൂഹികശാസ്ത്രജ്ഞന്മാരുടെ നിഗമനങ്ങളെയും ആധുനിക കാലത്തെ മതപണ്‍ധിതന്മാര്‍ പൂര്‍ണമായും തള്ളിക്കളയുന്നില്ലെങ്കിലും കുറ്റങ്ങള്‍ പെരുകാനുള്ള കാരണങ്ങള്‍ ഇതൊന്നുമല്ല എന്നേടത്തുതന്നെയാണ് അവര്‍ ഉറച്ചുനില്‍ക്കുന്നത്. ശിക്ഷയെക്കുറിച്ചുള്ള ഭയാശങ്കകള്‍ കുറയുന്നതോടൊപ്പം തന്നെ ദൈവപ്രോക്തങ്ങളായ നിയമങ്ങളും ദൈവദൂതന്മാരുടെ വചനങ്ങളും നിരാകരിക്കപ്പെടുന്നതിന്റെ അനന്തരഫലമാണ് കുറ്റകൃത്യങ്ങളുടെ ആധിക്യം. ദൈവശാസനകള്‍ ധിക്കരിക്കുക വഴി പരലോകത്ത് കഠിനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന ബോധം നഷ്ടപ്പെടുമ്പോഴാണ് കുറ്റം ചെയ്യാന്‍ പേടി തോന്നാത്തത്. പ്രവാചകനായ ഈസാ(അ)അനുശാസിക്കപ്പെട്ടിരിക്കുന്നതായി ബൈബിളില്‍ പറയുന്നത് ഇപ്രകാരം &#8220;നിന്റെ വലത്തെ കണ്ണ് നിനക്ക് പാപകാരണമാകുന്നെങ്കില്‍ അത് ചൂഴ്ന്നെടുത്ത്‌ [...]]]></description>
				<content:encoded><![CDATA[<p>കുറ്റവാസനയെ സംബന്ധിച്ച മന:ശാസ്ത്രപഠനങ്ങളെയും മന:ശാസ്ത്ര-സാമൂഹികശാസ്ത്രജ്ഞന്മാരുടെ നിഗമനങ്ങളെയും ആധുനിക കാലത്തെ മതപണ്‍ധിതന്മാര്‍ പൂര്‍ണമായും തള്ളിക്കളയുന്നില്ലെങ്കിലും കുറ്റങ്ങള്‍ പെരുകാനുള്ള കാരണങ്ങള്‍ ഇതൊന്നുമല്ല എന്നേടത്തുതന്നെയാണ് അവര്‍ ഉറച്ചുനില്‍ക്കുന്നത്. ശിക്ഷയെക്കുറിച്ചുള്ള ഭയാശങ്കകള്‍ കുറയുന്നതോടൊപ്പം തന്നെ ദൈവപ്രോക്തങ്ങളായ നിയമങ്ങളും ദൈവദൂതന്മാരുടെ വചനങ്ങളും നിരാകരിക്കപ്പെടുന്നതിന്റെ അനന്തരഫലമാണ് കുറ്റകൃത്യങ്ങളുടെ ആധിക്യം. ദൈവശാസനകള്‍ ധിക്കരിക്കുക വഴി പരലോകത്ത് കഠിനമായ ശിക്ഷ  ഏറ്റുവാങ്ങേണ്ടി വരുമെന്ന ബോധം നഷ്ടപ്പെടുമ്പോഴാണ് കുറ്റം ചെയ്യാന്‍ പേടി തോന്നാത്തത്. പ്രവാചകനായ ഈസാ(അ)അനുശാസിക്കപ്പെട്ടിരിക്കുന്നതായി ബൈബിളില്‍ പറയുന്നത് ഇപ്രകാരം &#8220;നിന്റെ വലത്തെ കണ്ണ് നിനക്ക് പാപകാരണമാകുന്നെങ്കില്‍ അത് ചൂഴ്ന്നെടുത്ത്‌ എറിഞ്ഞു കളയുക. ശരീരം മുഴുവന്‍ നരകത്തില്‍ നിപതിക്കുന്നതിനേക്കാള്‍ ഉത്തമം ഒരവയവം നിനക്ക് നഷ്ടപ്പെടുന്നതാണ്&#8221;.</p>
<p>പുതിയ നിയമത്തിലെന്നപോലെ പഴയ നിയമത്തിലും ഇതേപോലുള്ള വ്യക്തമായ ശാസനകള്‍ കാണാം. &#8221; ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി വ്യഭിചാരത്തിലേര്‍പ്പെടുന്നുവെങ്കില്‍ വ്യഭിചാരിയും വ്യഭിചാരിണിയും വധിക്കപ്പെടുക തന്നെ വേണം&#8221;. മറ്റൊരു വചനം ഇപ്രകാരം&#8221; മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച കന്യകയെ ഒരുത്തന്‍ നഗരത്തില്‍ വെച്ച്  കണ്ടു. അവളുമായി ശയിച്ചു. എങ്കില്‍ അവര്‍ രണ്ടുപേരെയും നഗരകവാടത്തില്‍ കൊണ്ടുവന്നു എറിഞ്ഞു  കൊല്ലണം&#8221;. കുറ്റവാളികള്‍ക്ക് കഠിനശിക്ഷ തന്നെ നല്‍കണമെന്നാണ് ക്രിസ്തുമതം അനുശാസിച്ചത്. എന്നാല്‍ കാലക്രമേണ മതനിയമങ്ങളില്‍ അയവ് വരുത്തുകയും പുതിയ കാഴ്ചപ്പാടുകളും കണ്ടെത്തലുകളും അംഗീകരിക്കാന്‍ തയ്യാറാവുകയും ശിക്ഷകള്‍ ലഘൂകരിക്കുകയും ചെയ്ത പാശ്ചാത്യലോകം എത്തിപ്പെട്ടിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി നാം മനസ്സിലാക്കിക്കഴിഞ്ഞതാണ്.</p>
<p>കുറ്റവും ശിക്ഷയും സംബന്ധിച്ച് ലോകത്തിലെ ഇതര സിദ്ധാന്തങ്ങളില്‍നിന്ന് വ്യത്യസ്തമായ വീക്ഷണമാണ് ഇസ്ലാമിനുള്ളത്.അതില്‍ പ്രധാനപ്പെട്ടത് കുറ്റവാളികളെ സൃഷ്ടിക്കുന്നതില്‍ സമൂഹത്തിന് അനല്പമായ സ്വാധീനമുണ്ട് എന്നതാണ്. ഒരു സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ പൊതുസ്വഭാവം, അത് അംഗീകരിച്ചിരിക്കുന്ന സദാചാരമൂല്യങ്ങള്‍ , ആ രാഷ്ട്രത്തിന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ , കുറ്റവാളികളുടെ നേരെയുള്ള സമീപനം തുടങ്ങിയ ഘടകങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതിനൊ കുറ്റകൃത്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനോ സഹായകമാവുന്നത്‌. വ്യക്തിയെ കുറ്റത്തിലേക്ക് നയിക്കുന്ന എല്ലാ സാഹചര്യങ്ങളും അടച്ചു കളയുകയോ നീക്കം ചെയ്യുകയോ എന്നതാണ് ഇത് സംബന്ധിച്ച ഇസ്‌ലാമിന്റെ മൗലിക കാഴ്ചപ്പാട്. കളവ്, കൊള്ള, കൊല തുടങ്ങിയ കുറ്റങ്ങളിലേക്ക് നയിക്കുന്ന മുഖ്യപ്രേരകം സാമ്പത്തിക പ്രയാസമായിരിക്കാം. അത്തരമൊരു സാഹചര്യം ഇല്ലായ്മ ചെയ്യുന്നതിന് ഇസ്ലാമികരാഷ്ട്രം പ്രതിജ്ഞാബദ്ധമായിരിക്കും. പൌരന്മാരുടെ ആവശ്യം പൂര്‍ത്തീകരിക്കുകയും തുല്യാവസരങ്ങള്‍ നല്‍കുകയും ചൂഷണത്തിന് വിധേയമാവാതെ ഉപജീവനമാര്‍ഗം കണ്ടെത്താനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിന്റെതാണ്. ജോലി ചെയ്തു സമ്പാദിക്കാന്‍ സാധിക്കാത്ത ദുര്‍ബലരോ അംഗവൈകല്യമുള്ളവരോ രോഗികളോ ആണെങ്കില്‍ ബൈത്തുല്‍മാല്‍ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇങ്ങനെ എല്ലാ സാഹചര്യവും ഒരുക്കിയതിന് ശേഷവും ഒരാള്‍ കുറ്റകൃത്യത്തിലേര്‍പ്പെടുന്നുവെങ്കില്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ അയാളെ ശിക്ഷിക്കണം.</p>
<p> അതേപോലെ തന്നെയാണ് ലൈംഗിക കുറ്റങ്ങളുടെ കാര്യവും. ലൈംഗികവികാര പൂര്‍ത്തീകരണം മനുഷ്യന്റെ നൈസര്‍ഗികമായ ശാരീരിക ചോദനയാണ്. അത് പൂര്‍ത്തീകരിക്കാനുള്ള ന്യായമായ മാര്‍ഗമായി  ഇസ്‌ലാം  വിവാഹത്തെ കാണുന്നു. അതിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിവാഹത്തിന് വെളിയിലുള്ള ലൈംഗിക പ്രേരണക്ക് സഹായകമായിത്തീരുന്ന ആഭാസകരമായ എല്ലാ സംവിധാനങ്ങളെയും അത് കൊട്ടിയടക്കുന്നു. ദൈനംദിന ജീവിതത്തിലും ഒട്ടേറെ വിലക്കുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വസ്ത്രധാരണരീതി, അന്യരായ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള സ്വതന്ത്രമായ കൂടിച്ചേരലുകളിലെ നിരോധനം തുടങ്ങി ലൈംഗികാതിക്രമങ്ങളിലേക്കും ആഭാസങ്ങളിലേക്കും വഴുതിവീഴാവുന്ന എല്ലാ മാര്‍ഗങ്ങളും രാഷ്ട്രം അടച്ചുകളയുന്നു. ഇത്തരമൊരു സംശുദ്ധ അന്തരീക്ഷത്തിലും നാല് പേരുടെ സാക്ഷ്യം സാധ്യമാവുംവിധം വ്യഭിചാരത്തി ലേര്‍പ്പെടുന്ന വ്യക്തിയെയാണ് ദാക്ഷിണ്യമില്ലാത്ത ശിക്ഷക്ക് വിധേയമാക്കുന്നത്.</p>
<p>ഇസ്‌ലാമിന്റെ  രണ്ടാമത്തെ സിദ്ധാന്തം കോടതികള്‍ നല്‍കുന്ന കഠിനമായ ശിക്ഷയെക്കുറിച്ചുള്ള ഭയംകൊണ്ട് മാത്രം കുറ്റകൃത്യങ്ങളെ പാടെ ഉന്മൂലനം ചെയ്യാന്‍ പറ്റില്ല എന്നതാണ്. പരലോകത്തെ അല്ലാഹുവിന്റെ കോടതിയില്‍ തന്റെ കര്‍മങ്ങള്‍ക്ക് കണക്ക്  ബോധിപ്പിക്കേണ്ടി വരുമെന്നുള്ള ദൃഡവിശ്വാസത്തിന് മാത്രമേ കുറ്റങ്ങളെ വിപാടനം ചെയ്യാന്‍ സാധിക്കൂ. നമ്മുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഇതിനെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗ സംഭവം ഉയര്‍ത്തിവിട്ട പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ദല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും, ഇങ്ങ് നമ്മുടെ കേരളത്തില്‍പോലും നിഷ്ടൂരമായ ബലാല്‍സംഗത്തിന്റെയും ലൈംഗികപീഡനത്തിന്റെയും വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നത് ശിക്ഷയെക്കുറിച്ച ഭയം ഇല്ലാത്തതുകൊണ്ട് മാത്രമാണ് എന്ന് അനുമാനിക്കാം. നിയമത്തിന്റെ കണ്ണ് വെട്ടിച്ചും നിയമപാലകരെ സ്വാധീനിച്ചും ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗവും നമ്മുടെ നാട്ടില്‍ സുലഭമാണല്ലൊ. അതിനാല്‍ കുറ്റകൃത്യങ്ങള്‍ ദൈവിക ശാസനകളെ ധിക്കരിക്കലാണെന്നും പരലോകത്ത് കഠിനമായ ശിക്ഷക്ക് കാരണമാകുമെന്നുമുള്ള വിശ്വാസം രൂഡമൂലമാകുമ്പോള്‍ മാത്രമേ കുറ്റകൃത്യങ്ങള്‍ കുറയുകയുള്ളൂ. </p>
<p>ഈ വിശ്വാസമുള്ള ഒരു വ്യക്തി വല്ല തെറ്റും ചെയ്തുപൊയെങ്കില്‍  ഈ ലോകത്ത് വെച്ചുതന്നെ ശിക്ഷിക്കപ്പെടാനും ശുദ്ധീകരിക്കപ്പെടാനുമാണ് ആഗ്രഹിക്കുക. ഈ ശുദ്ധീകരണ പ്രക്രിയയിലൂടെ കുറ്റവാളിയുടെ മനസ്സ് പാപങ്ങളില്‍നിന്ന് വിമുക്തി നേടുന്നു. ഇസ്‌ലാമിക ശിക്ഷാനിയമത്തിന്റെ ഈ സവിശേഷത കൊണ്ടാണ് കുറ്റവാളികള്‍ നബിതിരുമേനിയുടെ സന്നിധിയില്‍ വന്ന് താന്‍ വ്യഭിചാരം നടത്തിപ്പോയെന്നും, കൊല നടത്തേണ്ടി വന്നുവെന്നും, കളവ് ചെയ്തുവെന്നും മറ്റുമുള്ള കുറ്റങ്ങള്‍  ഏറ്റുപറഞ്ഞതും അന്ത്യനാളില്‍  ശുദ്ധമനസ്കരായി തങ്ങളുടെ രക്ഷിതാവിനെ സമീപിക്കാന്‍ ഈ ലോകത്ത് വെച്ചുതന്നെ തങ്ങളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതും. </p>
<p>ചുരുക്കത്തില്‍ ,തെറ്റ് ചെയ്യാന്‍ ഇടവരാത്ത വിധമുള്ള സാമൂഹിക വ്യവസ്ഥിതി സംജാതമാക്കുന്നതോടൊപ്പം തന്നെ ദൈവഭയവും പരലോകവിശ്വാസവും മനുഷ്യനിലുണ്ടാക്കിക്കൊണ്ട് അവരെ തെറ്റുകുറ്റങ്ങളില്‍ നിന്ന്‌ അകറ്റിനിര്‍ത്തുക എന്ന ഇസ്ലാമിന്റെ കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ് .മുഹമ്മദ്‌ നബി(സ)യുടെ കാലത്ത് നടന്ന കരഛെദം ആകെ ഒന്ന്, എറിഞ്ഞുകൊല്ലല്‍ സംഭവം രണ്ടോ മൂന്നോ മാത്രം. നാനൂറ് വര്‍ഷക്കാലത്തെ ഇസ്‌ലാമിക ഭരണത്തിനിടക്ക് നടന്ന കരഛെദം കേവലം ആറും വ്യഭിചാരത്തിന്റെ പേരില്‍ എറിഞ്ഞു കൊല്ലപ്പെട്ടത് പതിനാലും മാത്രം. പഴയ ഒരു കണക്കുപ്രകാരം, ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍ നടപ്പിലുള്ള സുഊദി അറേബ്യയില്‍ പത്തു ലക്ഷം ആളുകളുടെ തോതില്‍ കണക്ക്  ശേഖരിച്ചപ്പോള്‍ കുറ്റവാളികളുടെ തോത് കേവലം 22 ആയിരുന്നു.ഇതേ കാലയളവില്‍ ചില പരിഷ്കൃത രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളുടെ കണക്ക് (യു എന്‍ അധികൃതര്‍ തിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചത്) ഇപ്രകാരം. ഫ്രാന്‍സ്- 32000, പശ്ചിമജര്‍മനി- 42000, ഫിന്‍ലന്റ്- 63000, കാനഡ- 75000. ഇന്ത്യയില്‍ ഓരോ വര്‍ഷവും രേഖപ്പെടുത്തപ്പെട്ട ബലാല്‍സംഗത്തിന്റെയും ഇതര കുറ്റങ്ങളുടെയും കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന വസ്തുത കൂടി  ഇതോടൊപ്പം ചെര്‍ത്തുവായിക്കേണ്ടതാണ്.</p>
<p>ചോദ്യം ഇതാണ്: എന്തുകൊണ്ട് നമ്മുടെ &#8216;പരിഷ്കൃത&#8217; ലോകത്ത് കുറ്റങ്ങള്‍ അനുക്രമം  അനിയന്ത്രിതമായി പെരുകുന്നു? &#8216;ക്രൂരവും പൈശാചികവു&#8217; മെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്ന ശിക്ഷകള്‍ നടപ്പുള്ള ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ എന്തുകൊണ്ട് കുറ്റങ്ങള്‍ അത്ഭുതകരമാം വിധം കുറയുന്നു?</p>
<p>(ആദം ചൊവ്വ)</p>
<i>Scridb filter</i><!-- Scridb filter-->]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&#038;p=1087</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഞാന്‍ അറിഞ്ഞ പ്രവാചകന്‍</title>
		<link>http://ipcblogger.net/akm/?p=1078</link>
		<comments>http://ipcblogger.net/akm/?p=1078#comments</comments>
		<pubDate>Thu, 07 Feb 2013 06:01:11 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=1078</guid>
		<description><![CDATA[ഉള്ളില്‍ നിറയെ കരുണ. ഭൂമിയോളം ക്ഷമ. നന്മയോടുള്ള അതിരറ്റ പ്രതിബദ്ധത ഇതൊക്കെയാണ് എന്റെ മനസില്‍ പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചുള്ള ചിത്രം. സാമൂഹിക വിപ്ളവത്തിന്റെ യഥാര്‍ഥ സൂര്യതേജസ് തന്നെയായിരുന്നു ആ മഹാനുഭാവന്‍. ആ മഹിത ജീവിതത്തില്‍നിന്ന് എത്രയോ അനുഭവ പാഠങ്ങളാണ് ലോകത്തിന് ലഭിച്ചത്. സാമൂഹിക ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെ കുറിച്ച്, നാം സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ച്, നാം പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ച് പ്രവാചകന്‍ നമ്മെ ഓര്‍മിപ്പിച്ചു. ആ ജീവിതത്തില്‍നിന്നുള്ള എത്രയോ സംഭവങ്ങള്‍ നമുക്കറിയാം. തികച്ചും ആദരവോടും അത്ഭുതത്തോടും കൂടിയല്ലാതെ അതൊന്നും സ്മരിക്കാനാവില്ല. [...]]]></description>
				<content:encoded><![CDATA[<p>ഉള്ളില്‍ നിറയെ കരുണ. ഭൂമിയോളം ക്ഷമ. നന്മയോടുള്ള അതിരറ്റ പ്രതിബദ്ധത ഇതൊക്കെയാണ് എന്റെ മനസില്‍ പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചുള്ള ചിത്രം. സാമൂഹിക വിപ്ളവത്തിന്റെ യഥാര്‍ഥ സൂര്യതേജസ് തന്നെയായിരുന്നു ആ മഹാനുഭാവന്‍. ആ മഹിത ജീവിതത്തില്‍നിന്ന് എത്രയോ അനുഭവ പാഠങ്ങളാണ് ലോകത്തിന് ലഭിച്ചത്. സാമൂഹിക ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെ കുറിച്ച്, നാം സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ച്, നാം പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ച് പ്രവാചകന്‍ നമ്മെ ഓര്‍മിപ്പിച്ചു. ആ ജീവിതത്തില്‍നിന്നുള്ള എത്രയോ സംഭവങ്ങള്‍ നമുക്കറിയാം. തികച്ചും ആദരവോടും അത്ഭുതത്തോടും കൂടിയല്ലാതെ അതൊന്നും സ്മരിക്കാനാവില്ല. അടിമവേലക്കും ബാലവേലക്കുമെതിരെ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തി വരുന്ന പോരാട്ടത്തിന്റെ പ്രചോദനം പോലും പ്രവാചകന്‍ ഉള്‍പ്പെടെയുള്ളവര്‍ കാണിച്ചുതന്ന മാതൃകകളാണ്.<br />
നിത്യവും നടന്നു പോകുമ്പോള്‍ മക്കയില്‍ പ്രവാചകന്റെ ശരീരത്തില്‍ മാലിന്യം കൊണ്ടുതള്ളുന്ന ആ സ്ത്രീയുടെ ചിത്രെ തന്നെ നോക്കൂ. ഒരു ദിവസം അവരെ കാണാനില്ലെന്നു വന്നപ്പോള്‍ ആ മനസ്സ് തരളമാവുകയാണ്. അവര്‍ക്കെന്തു പറ്റിയെന്ന് പ്രവാചകന്‍ അനുചരന്മരോട് തിരക്കുന്നു. ഒടുവില്‍ ആ സ്ത്രീ രോഗിയാണെന്ന് അറിയുന്നു. കേട്ട പാടെ അവരുടെ കുടില്‍ ലക്ഷ്യം വെച്ച് നീങ്ങുകയാണ് പ്രവാചകന്‍. ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച ഒരു വ്യക്തി. സത്യത്തില്‍ അവളുടെ നിസ്സഹായതയില്‍ ആഹ്ളാദിക്കുന്ന മാനസികാവസ്ഥയാണ് വേണ്ടത്. പ്രതികാരം ചെയ്യാന്‍ വളരെ എളുപ്പവുമായിരുന്നു. പക്ഷേ, പ്രവാചക സമീപനം മറ്റൊന്നായിരുന്നു. അവരുടെ രോഗം സുഖപ്പെടാന്‍ പ്രാര്‍ഥിക്കുന്ന ഒരു പ്രവാചകനെയാണ് ചരിത്രത്തില്‍ നാം കണ്ടത്. കരുണയുടെ വലിയൊരു ലോകം തന്നെയായിരുന്നു പ്രവാചകന്‍ ഉള്ളില്‍ കൊണ്ടു നടന്നത്.<br />
മനുഷ്യരോടുള്ള ഇടപഴകലിന്റെ ഓരോ ഘട്ടത്തിലും സ്നേഹവും ഗുണകാംക്ഷയും തുടിക്കുന്ന ഒരു മനസും അവിടെ നാം കണ്ടു. ഒരിക്കല്‍ ഒരു ജൂതന്‍ ഭക്ഷണ പൊതിയുമായി പ്രവാചകനെ തേടിയെത്തി. അന്ന് പ്രവാചകന്‍ ഐഛിക നോമ്പനുഷ്ഠിക്കുകയായിരുന്നു. താന്‍ കൊണ്ടുവന്ന ഭക്ഷണം പ്രവാചകന്‍ രുചിച്ചു നോക്കണമെന്ന് ആഗതന് നിര്‍ബന്ധം. അവനെ പിണക്കാന്‍ തയാറായില്ല. പ്രവാചകന്‍ നോമ്പ് മുറിച്ചു. അത്ഭുതപ്പെട്ട അനുചരന്മരോട് പറഞ്ഞു: &#8216; ആഗതന്റെ സ്നേഹം തിരസ്കരിക്കാന്‍ ഐഛിക നോമ്പ് എനിക്ക് തടസ്സമായില്ല.&#8217; മുസ്ലിംകളുടെ മാത്രം പ്രവാചകനല്ല മുഹമ്മദ്. &#8216;റഹ്മത്തുല്‍ ആലമീന്‍&#8217; എന്നാണ് വിശേഷണം. ലോകത്തിന്റെ മുഴുവന്‍ അനുഗ്രഹം. കനിവോടും സഹാനുഭൂതിയോടും കൂടി വേണം പ്രവര്‍ത്തിക്കാനെന്ന് പ്രവാചകന്‍ നിരന്തരം പഠിപ്പിച്ചു. രോഷം അമര്‍ച്ച ചെയ്യാനും ക്ഷമയിലൂടെയും സഹനത്തിലൂടെയും മുന്നോട്ടു നീങ്ങാനും നിര്‍ദേശിച്ചു. അതിലൂടെ സാമ്രാജ്യങ്ങള്‍ കാല്‍ചുവട്ടിലാക്കാന്‍ കഴിയുമെന്നു കൂടി കുറഞ്ഞ കാല ജീവിതത്തിലൂടെ പ്രവാചകന്‍ കാണിച്ചു തന്നു. ദൈവം എന്ന അടിസ്ഥാന ആദര്‍ശമായിരുന്നു പ്രവാചകന്‍ മുഹമ്മദ് പ്രബോധനം ചെയ്തത്. ഏക ദൈവത്വം തന്നെയാണ് വേദങ്ങളും ഹൈന്ദവ പുരാണങ്ങളും ഉദ്ഘോഷിക്കുന്നത്. &#8216;വിപ്രാ ബഹുദാ വദന്തി&#8230;&#8217; എന്ന പ്രഖ്യാപനവും ദൈവത്തിന്റെ ഏകത്വം തന്നെയാണ് വിളംബരം ചെയ്യുന്നത്. ബുദ്ധിമാന്മര്‍ അതിനെ പലതായി വിലയിരുത്തുകയാണെന്നും വേദം പറയുന്നു. ഏകദൈവ സാമീപ്യം ലഭിക്കാന്‍ ഒരു ഇടനിലക്കാരന്റെയും ആവശ്യമില്ലെന്നും പ്രവാചകന്‍ പഠിപ്പിച്ചു. അവതാരങ്ങള്‍ എന്ന പല പേരുകളില്‍ അറിയപ്പെടുന്നതും ഈ ദൈവിക ചൈതന്യം തന്നെ. താന്‍ ഒരു സന്ദേശവാഹകന്‍ മാത്രമാണെന്ന് ഓരോ ഘട്ടത്തിലും പ്രവാചകന്‍ പറഞ്ഞുകൊണ്ടിരുന്നു. ഏക ദൈവത്തിലുള്ള വിശ്വാസത്തോടൊപ്പം തന്നെതാന്‍ ഒരു പ്രവാചകന്‍ മാത്രമാണെന്ന വിശ്വാസവും മതത്തിന്റെ അടിസ്ഥാനമായി കുറിച്ചു. ദൈവിക പരിവേഷത്തോടെ തന്നെ കാണരുതെന്ന് അനുയായികളെ നിരന്തരം അദ്ദേഹം ഓര്‍മിപ്പിച്ചു. മരണശേഷം തന്റെ ഖബ് ര്‍ കെട്ടിപ്പൊക്കുകയോ അവിടെ പ്രാര്‍ഥന നടത്തുകയോ ചെയ്യാന്‍ പാടില്ലെന്നും പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കി.<br />
പ്രതിമകളില്‍ അഭിരമിക്കുന്ന ഒരു മനസ് ഇന്നും നമുക്കു കാണാം. പ്രതിമാനിര്‍മാണത്തിനു വേണ്ടി കോടികളാണ് ഭരണകൂടങ്ങള്‍ നീക്കിവെക്കുന്നത്. വിഗ്രഹപൂജയും മനുഷ്യ ദൈവങ്ങളോടും മറ്റുമുള്ള ആഭിമുഖ്യവും നിറഞ്ഞുനിന്ന ഒരു കാലത്താണ് ഏകദൈവത്വത്തിന്റെ ഉറച്ച വിളംബരം നടത്തിയത്; അദൃശ്യമായ ദൈവത്തെ ആരാധിക്കാന്‍ നിര്‍ദേശിച്ചതും. ദൈവത്തിനുള്ള പൂജയും വഴിപാടുകളും അപഹാസ്യമായ ഒന്നാണെന്നും പറഞ്ഞുവെച്ചു. ജനങ്ങള്‍ക്കൊപ്പം സാധാരണ ജീവിതം നയിക്കുകയായിരുന്നു പ്രവാചകന്‍. അവരില്‍നിന്ന് ഒരിക്കലും വേറിട്ടു നിന്നില്ല. സ്വാമി ദയാനന്ദ സരസ്വതിയെ പോലുള്ള പ്രമുഖര്‍ &#8216;ദൈവം മുഖമില്ലാത്തതും സര്‍വ വ്യാപിയുമാണെന്ന്&#8217; പറഞ്ഞതും ശ്രദ്ധേയം. വേദങ്ങളും മറ്റും വ്യക്തമാക്കിയ ഏകദൈവത്വ സിദ്ധാന്തത്തെ പ്രവാചകന്‍ മുഹമ്മദ് കൂടുതല്‍ ജീവസ്സോടെ വിളംബരപ്പെടുത്തുകയായിരുന്നു.<br />
ഇവിടെ സങ്കടം മറ്റൊന്നാണ്. വിഗ്രഹഭഞ്ജനത്തിലൂടെ ഏകദൈവത്വം ഊട്ടിയുറപ്പിച്ച പ്രവാചകന്റെ അനുയായികളില്‍ വലിയൊരു വിഭാഗം ഇന്നിപ്പോള്‍ എന്തുകൊണ്ടാകും ശവകുടീരങ്ങള്‍ തേടിപ്പോകുന്നത്? അവിടെ ചാദറും പുഷ്പമാല്യങ്ങളും അര്‍പ്പിക്കാന്‍ തിരക്കു കൂട്ടുന്നത്? വാര്‍ഷിക ഉത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്?<br />
ശരിയായ വാണിജ്യവത്കരണമാണ് ഇത്തരം നടപടികള്‍ക്കു പിന്നില്‍. മുസ് ലിംകളെ കൈയിലെടുക്കാന്‍ ഇത്തരം കേന്ദ്രങ്ങളില്‍ ഒരു സന്ദര്‍ശനം നടത്തിയാല്‍ മാത്രം മതിയെന്ന് രാഷ്ട്രീയ നേതാക്കളും ധരിച്ചു വെച്ചിരിക്കുന്നു. എന്തായാലും ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പ് പ്രവാചകാധ്യാപനങ്ങളുടെ നിഷേധവും ദൈവത്തോടുള്ള തികഞ്ഞ നന്ദികേടും തന്നെയാണ്.<br />
മദ്യത്തിനെതിരെ പ്രവാചകന്‍ നയിച്ച വിപ്ളവമാണ് എന്നെ വല്ലാതെ ആവേശം കൊള്ളിക്കുന്നത്. ഏറ്റവും വലിയ സാമൂഹിക തിന്മ എന്നാണ് മദ്യത്തെ കുറിച്ച് പ്രവാചകന്‍ പറഞ്ഞത്. പ്രവാചകന്റെ ജന്മദിന വേളയില്‍ ഇന്ത്യ മുഴുക്കെ മദ്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്താന്‍ മുസ്ലിം സമൂഹം തയാറാകണം. മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും നിര്‍ത്തിവെപ്പിക്കാന്‍ സാമൂഹിക സമ്മര്‍ദം രൂപപ്പെടുത്താന്‍ അവര്‍ മുന്നില്‍ നില്‍ക്കണം. എല്ലാ മതവിഭാഗങ്ങളും സ്ത്രീകളും കുട്ടികളുമൊക്കെ ഒറ്റക്കെട്ടായി മുസ്ലിംകളെ പിന്തുണക്കാന്‍ മുന്നിലുണ്ടാകും. ഈ നിര്‍ദേശത്തോട് ഇന്ത്യയിലെ മുസ്ലിം സമൂഹം ചെവികൊടുക്കുമോ?.</p>
<p>സ്വാമി അഗ്നിവേശ്</p>
<i>Scridb filter</i><!-- Scridb filter-->]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&#038;p=1078</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>കുടുംബക്കാരെ നെഞ്ചോട് ചേര്‍ത്ത് പ്രവാചകന്‍</title>
		<link>http://ipcblogger.net/akm/?p=1066</link>
		<comments>http://ipcblogger.net/akm/?p=1066#comments</comments>
		<pubDate>Tue, 29 Jan 2013 07:18:54 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=1066</guid>
		<description><![CDATA[ഉമ്മയും ബാപ്പയും അടങ്ങുന്ന കൊച്ചുകുടുംബത്തിലൊതുങ്ങുന്നതാണ് പലപ്പോഴും നമ്മുടെ കുടുംബബന്ധം. പടച്ചവന്‍ നമുക്ക് തന്നനുഗ്രഹിച്ച വിശിഷ്ട സ്വത്താണ് സ്വന്തക്കാരും ബന്ധക്കാരുമായ അനേകം പേരെന്നത് അറിയാഞ്ഞിട്ടൊന്നുമല്ല ഇത്. പൂര്‍ണമായും കുടുംബബന്ധം പുലര്‍ത്താത്തവരും മുഖം മിനുക്കാന്‍ മാത്രം കുടുംബബന്ധം പുലര്‍ത്തുന്നവരും നമ്മിലുണ്ടല്ലോ. സകലവും നിശ്ശബ്ദമാവുന്ന രംഗമാണല്ലോ അന്ത്യനാളിലേത്. &#8216;അവരാരും സംസാരിക്കാത്ത ദിവസം&#8217; (അല്‍ മുര്‍സലാത്ത് 35) എന്നല്ലേ ഖുര്‍ആന്‍ അതിനെ പരിചയപ്പെടുത്തിയത്.എന്നാല്‍ അന്നേ ദിവസം &#8216;കുടുംബബന്ധം&#8217; സംസാരിക്കുമെന്ന് പ്രവാചകന്‍ പറഞ്ഞു: &#8216;എന്റെ നാഥാ, ഞാന്‍ ആക്രമിക്കപ്പെട്ടു, ഞാന്‍ മുറിക്കപ്പെട്ടു&#8217; എന്ന് അത് [...]]]></description>
				<content:encoded><![CDATA[<p>ഉമ്മയും ബാപ്പയും അടങ്ങുന്ന കൊച്ചുകുടുംബത്തിലൊതുങ്ങുന്നതാണ് പലപ്പോഴും നമ്മുടെ കുടുംബബന്ധം. പടച്ചവന്‍ നമുക്ക് തന്നനുഗ്രഹിച്ച വിശിഷ്ട സ്വത്താണ് സ്വന്തക്കാരും ബന്ധക്കാരുമായ അനേകം പേരെന്നത് അറിയാഞ്ഞിട്ടൊന്നുമല്ല ഇത്. പൂര്‍ണമായും കുടുംബബന്ധം പുലര്‍ത്താത്തവരും മുഖം മിനുക്കാന്‍ മാത്രം കുടുംബബന്ധം പുലര്‍ത്തുന്നവരും നമ്മിലുണ്ടല്ലോ.</p>
<p>സകലവും നിശ്ശബ്ദമാവുന്ന രംഗമാണല്ലോ അന്ത്യനാളിലേത്. &#8216;അവരാരും സംസാരിക്കാത്ത ദിവസം&#8217; (അല്‍ മുര്‍സലാത്ത് 35) എന്നല്ലേ ഖുര്‍ആന്‍ അതിനെ പരിചയപ്പെടുത്തിയത്.എന്നാല്‍ അന്നേ ദിവസം &#8216;കുടുംബബന്ധം&#8217; സംസാരിക്കുമെന്ന് പ്രവാചകന്‍ പറഞ്ഞു: &#8216;എന്റെ നാഥാ, ഞാന്‍ ആക്രമിക്കപ്പെട്ടു, ഞാന്‍ മുറിക്കപ്പെട്ടു&#8217; എന്ന് അത് സങ്കടഹരജി നിരത്തും. &#8216;നിന്നെ ചേര്‍ത്തവനെ മാത്രമേ ഞാന്‍ ചെര്‍ക്കയുള്ളൂ, നിന്നെ മുരിച്ചവനോട് ഞാന്‍ ബന്ധം മുറിക്കും&#8217; പടച്ചവന്‍ പ്രത്യുത്തരം നല്‍കുകയും ചെയ്യും.</p>
<p>ഇളിച്ചും ചിരിച്ചും ബന്ധം പുലര്‍ത്തുന്നതിനെക്കുറിച്ചല്ല ഞാന്‍ പറഞ്ഞുവരുന്നത്. ദൈവികദീന്‍ അനുശാസിക്കുംവിധം എത്ര പേര്‍ നമ്മില്‍ കുടുംബബന്ധം പുലര്‍ത്തുന്നുവെന്നതാണ് ചോദ്യം.</p>
<p>പ്രവാചകനും ശിഷ്യരും കൂടിയിരിക്കുന്ന ഒരു സന്ദര്‍ഭം, പ്രവാചകന്‍ പറഞ്ഞു: &#8220;കുടുംബബന്ധം മുറിച്ച ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടെങ്കില്‍ അയാള്‍ ദയവായി പുറത്തുപോകട്ടെ, കാരണം ബന്ധം മുറിച്ചവന്‍ ഇരിക്കുന്ന സദസ്സില്‍ പോലും ദൈവകൃപ വര്‍ഷിക്കുകയില്ല&#8221; . ഒരാള്‍ അക്കൂട്ടത്തില്‍നിന്നെഴുന്നേറ്റു പോവുകയും കുറച്ചുനേരം കഴിഞ്ഞ് തിരിച്ചുവരികയും ചെയ്തു. പ്രവാചകന്‍ അയാളോട് ചോദിച്ചു: &#8220;എവിടെയായിരുന്നു ഇതുവരെ?&#8221; അയാള്‍ മറുപടി നല്‍കി:&#8221; പ്രവാചകരെ, ഞാന്‍ പല വര്‍ഷമായി ബന്ധം വിച്ചേദിച്ച ഒരു മാതൃസഹോദരിയുണ്ടെനിക്ക്. താങ്കളുടെ നിര്‍ദ്ദേശം കേട്ടയുടന്‍ ഞാന്‍ പുറത്തുപോയി അവരെ സന്ദര്‍ശിച്ചു. അവരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ അവരുടെ കൈകളില്‍ ചുംബിച്ചു. എന്റെ മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞു. ഞാനും കരച്ചിലടക്കാന്‍ പാടുപെട്ടു. അവര്‍ എനിക്ക് വേണ്ടിയും മരിച്ചുപോയ എന്റെ ഉമ്മാക്ക് വേണ്ടിയും പ്രാര്‍ഥിച്ചു&#8221;. പ്രവാചകന്‍ അദ്ദേഹത്തോട് പറഞ്ഞു: &#8221; ഇതാ, എന്നെ തൊട്ടുരുമ്മി തന്നെ താങ്കള്‍ ഇരുന്നോളൂ&#8221;. കുടുംബബന്ധം നന്നാക്കിയ ഒരാള്‍ക്ക്‌ പ്രവാചകന്റെ ആദരം.</p>
<p>മറ്റൊരിക്കല്‍ ഒരാള്‍ പ്രവാചകനെ സമീപിച്ചു പറഞ്ഞു: &#8221; എനിക്ക് ഗുരുതരമായ ഒരു തെറ്റ് പറ്റിപ്പോയി. പ്രവാചകരെ, എനിക്ക് പശ്ചാത്താപത്തിന് വല്ല മാര്‍ഗവുമുണ്ടോ? &#8221; റസൂല്‍ ചോദിച്ചു: നിനക്ക് ഉമ്മയുണ്ടോ?&#8221; &#8220;ഇല്ല, മരിച്ചുപോയി&#8221; &#8220;നിന്റെ ഉമ്മയുടെ സഹോദരി ജീവിച്ചിരിപ്പുണ്ടോ?&#8221; &#8220;ഉണ്ട്&#8221;. &#8220;എങ്കില്‍ അവര്‍ക്ക് നീ നന്മ ചെയ്യുക. അല്ലാഹു നിനക്ക് പൊറുത്തു തരും&#8217; എന്ന് പ്രവാചകന്‍. നോക്കൂ, മാതൃസ്ഥാനത്ത് മാതൃസഹോദരിയെയും അവരോധിക്കുന്നു പ്രവാചകന്‍. </p>
<p>കുടുംബബന്ധം വിളക്കിച്ചേര്‍ക്കുന്നതില്‍ പ്രവാചകനില്‍ കവിഞ്ഞ മാതൃക ആരാണ് നല്‍കുക? പ്രവാചക പുത്രിമാരായ റുഖിയയെയും ഉമ്മുകുല്‍സുവിനെയും ആദ്യം വിവാഹം ചെയ്തത് അബൂലഹബിന്റെ മക്കളായ ഉത്ബയും ഉതൈബയുമായിരുന്നു. പ്രവാചകനോടുള്ള വിരോധം മൂത്ത് മക്കളോട് വിവാഹബന്ധം വേര്‍പെടുത്താന്‍ അബൂലഹബ് നിര്‍ദ്ദേശിച്ചു. വാപ്പയുടെ ഇംഗിതത്തിന് അവര്‍ സമ്മതം മൂളി. മുഹമ്മദിന്റെ മക്കളെ ഇനിയാരും വിവാഹം കഴിക്കരുതെന്ന് അബൂലഹബ് പ്രഖ്യാപനവും നടത്തി. സ്വന്തം മൂത്താപ്പ പ്രവാചകനോട് ചെയ്തതാണിത്.</p>
<p>പ്രവാചകന്റെ സ്ഥാനത്ത് നാമായിരുന്നെങ്കിലോ? നമ്മുടെ ബന്ധുക്കളിലാരെങ്കിലും നമ്മുടെ പെണ്മക്കളോട് ഇപ്രകാരം ചെയ്താല്‍ നമ്മുടെ പ്രതികരണം എങ്ങനെയായിരിക്കും?</p>
<p>മക്കാ വിജയദിനത്തില്‍ പ്രവാചകന്‍ ഉത്ബയെയും ഉതൈബയെയും തിരക്കി. അബ്ബാസ്(റ) അവരെ പ്രവാചകന് മുന്നില്‍ ഹാജരാക്കാമെന്നേറ്റു. ഉത്ബയും ഉതൈബയും ഉല്‍കണ്‍ടാകുലരായി പ്രവാചക സന്നിധിയിലെത്തി. പ്രവാചകന്‍ പറഞ്ഞു: &#8221; ഉത്ബാ, ഉതൈബാ, എന്റെ മൂത്താപ്പയുടെ മക്കളെ, ആര് നിങ്ങളെ തള്ളിപ്പറഞ്ഞാലും ഞാന്‍ നിങ്ങളെ തള്ളിപ്പറയുകയില്ല. നിങ്ങള്‍ക്ക്‌ നന്മയല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്കിതാ ഞാന്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നു&#8221;. കേട്ട മാത്രയില്‍ അവര്‍ ശഹാദത്ത് മൊഴിഞ്ഞ്‌ ഇസ്‌ലാം സ്വീകരിച്ചു. ഇരുവരെയും കൈപിടിച്ച് പ്രവാചകന്‍ കഅബയുടെ അടുക്കലേക്ക്‌ നീങ്ങി. ഉമര്‍ (റ) ആ രംഗം ഉദ്ധരിക്കുന്നത് കാണുക: &#8220;പ്രവാചകന്‍ അവരിരുവരെയും തന്നിലേക്ക് ചേര്‍ത്തു പിടിച്ചു. കഅബയുടെ ഭിത്തിയില്‍ തന്റെ കവിള്‍ത്തടം പതിപ്പിച്ച് തന്റെ വയര്‍ കഅബയോടടുപ്പിച്ച്‌ അദ്ദേഹം പ്രാര്‍ഥിച്ചു: &#8216; പടച്ചവനെ, ഇതാ എന്റെ മൂത്താപ്പയുടെ മക്കള്‍ ഉത്ബയും ഉതൈബയും. അവര്‍ക്ക് നീ ഹിദായത്ത് നല്‍കേണമേ..&#8221;.</p>
<p>അന്നേ ദിവസം തന്നെയതാ അബൂസുഫ്യാനും ദൂരെനിന്നു വരുന്നു. അലി(റ) അദ്ദേഹത്തെ കണ്ടുമുട്ടി. അബൂസുഫ്യാന്‍ പറഞ്ഞു: &#8220;മുഹമ്മദിനെ ഞാന്‍ എങ്ങനെയാ നേരിടുക?&#8221; യൂസുഫ് നബി (അ) തന്റെ സഹോദരന്മാര്‍ക്ക് നല്‍കിയ അതേ മറുപടിയാണ് പ്രവാചകന്‍ അബൂസുഫ്യാനോട് പറഞ്ഞത്: &#8221; നിങ്ങള്‍ക്ക്‌ മേല്‍ പ്രതികാര നടപടിയേതുമില്ല. അല്ലാഹു നിങ്ങള്‍ക്ക്‌ പൊറുത്തു തരട്ടെ&#8221; ( യൂസുഫ്: 92).</p>
<p>സ്വന്തം ശിഷ്യരെ പ്രവാചകന്‍ ഏറെ സ്നേഹിച്ചിരുന്നു. തന്റെ കുടുംബത്തില്‍ പെട്ടവരാണെങ്കില്‍ ഒരുതരം പ്രത്യേക സ്നേഹം പ്രവാചകന്‍ അവരോട് പുലര്‍ത്തി. മുഅത യുദ്ധത്തില്‍ സൈദ്‌ ബിന്‍ ഹാരിസയും ജഅഫര്‍ ബിന്‍ അബീത്വാലിബും മരണപ്പെട്ടപ്പോള്‍ ,ജഅഫറിനെ കണ്ട് പ്രവാചകന്‍ മുമ്പില്ലാത്ത വിധം തേങ്ങി. ഖന്ദഖ് യുദ്ധ വേളയില്‍ അലി(റ) ശത്രുപക്ഷത്തെ അതികായനായ അംര്‍ ബിന്‍ വുദ്ദുമായി ഏറ്റുമുട്ടാനൊരുങ്ങിയപ്പോള്‍ പ്രവാചകന്‍ പ്രാര്‍ഥിച്ചത് ശ്രദ്ധിക്കുക. &#8220;അല്ലാഹുവേ, അബൂ ഉബൈദത് ബിന്‍ ഹാരിസയെ ബദറില്‍ വെച്ച് എന്നില്‍ നിന്ന് നീ തിരിച്ചു വിളിച്ചു.ഉഹ്ദില്‍ ഹംസയെയും നീയെന്നില്‍ നിന്നകറ്റി. ഇതാ അലിയ്യ് ബിന്‍ അബീത്വാലിബ്, എന്റെ കുടുംബാംഗം, അദ്ദേഹത്തെ നീ കാത്തു കൊള്ളേണമേ, നീ എന്നെ തനിച്ചാക്കരുതേ.&#8221;</p>
<p>ചെറിയവരും വലിയവരും ഉയര്‍ന്നവരും താഴ്ന്നവരുമായ എല്ലാ കടുംബാംഗങ്ങളെക്കുറിച്ചും നാം വെച്ച് പുലര്‍ത്തേണ്ട പ്രാര്‍ഥനാ മന:സ്ഥിതിയെക്കുറിച്ച പ്രവാചക സാക്ഷ്യമാണിത്. </p>
<p>എത്ര ബുദ്ധിമതിയായിരുന്നു പ്രവാചകന്റെ മാതാവ് ആമിന ബിന്‍ത് വഹബ്. അനാഥനായി പിറന്ന തന്റെ മകനെ എല്ലാ കുടുംബാംഗങ്ങള്‍ക്കും പരിചയപ്പെടുത്തിക്കൊടുത്തു അവര്‍ . പിതാമഹന്‍ അബ്ദുല്‍മുത്തലിബിലേക്ക് മുഹമ്മദിനെ അവര്‍ ചേര്‍ത്തു വെച്ചു. നാനൂറും അഞ്ഞൂറും കിലോ മീറ്ററുകള്‍ താണ്ടി ഉമ്മു അയ്മനോടൊപ്പം പ്രവാചകനെയും കൂട്ടി മദീനയിലുള്ള തന്റെ കുടുംബത്തിലും അവര്‍ സന്ദര്‍ശനം നടത്തി. നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ മദീനയെപ്പറ്റി? തന്റെ ഉമ്മയോടൊപ്പം താന്‍ നടത്തിയ സന്ദര്‍ശനവും തന്റെ കുടുംബക്കാര്‍ മദീനയിലുണ്ടെന്ന ആശ്വാസവും തന്നെയല്ലേ മക്ക വിട്ട് പോകേണ്ടി വന്നിട്ടും പ്രവാചകന് ആശ്വാസം പകര്‍ന്നത്?</p>
<p>വാപ്പയില്ലാത്ത മുഹമ്മദിനെ ആറു വയസ്സുവരെ ആമിന, പിന്നെ വല്ലിപ്പ അബ്ദുല്‍മുത്തലിബ്, തന്റെ മക്കളെക്കാള്‍ സ്നേഹം നല്‍കി വളര്‍ത്തിയ പിതൃവ്യന്‍ അബൂത്വാലിബ്, അബൂത്വാലിബിന് ശേഷം അബ്ബാസ്&#8230;.<br />
കുടുംബബന്ധം തന്നെയാണ് പ്രവാചകന് തണലേകിയത്, ആ ബന്ധുക്കള്‍ ആദര്‍ശത്തില്‍ എത്ര വ്യത്യസ്തത പുലര്‍ത്തിയാലും.</p>
<p>ഓര്‍ക്കുക, ബാധ്യതകള്‍ തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നാണ്, ശേഷം നാട്ടിലും. പ്രവാചക വചനം കാണുക: &#8221; നീ ഒരു ദരിദ്രന് സ്വദഖ നല്‍കുമ്പോള്‍ ഒരു സ്വദഖയുടെ പ്രതിഫലം മാത്രമാണ് അതിനുള്ളത്. അത് കുടുംബത്തിനാകുമ്പോള്‍ സ്വദഖയുടെയും കുടുംബബന്ധം ചെര്‍ത്തതിന്റെയും പ്രതിഫലമാണ് അതിനുള്ളത്.&#8221;   </p>
<p>(സന്ദേശം)                                   </p>
<i>Scridb filter</i><!-- Scridb filter-->]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&#038;p=1066</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ആത്മസംസ്കരണം തുടര്‍പ്രക്രിയയാണ്</title>
		<link>http://ipcblogger.net/akm/?p=1055</link>
		<comments>http://ipcblogger.net/akm/?p=1055#comments</comments>
		<pubDate>Tue, 22 Jan 2013 13:35:23 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=1055</guid>
		<description><![CDATA[മനുഷ്യമനസ്സ് ഏറ്റവും മലീമസമായിത്തീര്‍ന്ന ഒരു കാലത്താണ് നമ്മുടെ ജീവിതം. മാനവികതക്കെതിരായ അതിക്രമങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കുന്നു. സാങ്കേതികവിദ്യ വികാസം പ്രാപിക്കുന്തോറും അതുമൂലമുണ്ടാവുന്ന കടന്നാക്രമണങ്ങളും കൈയേറ്റങ്ങളും എല്ലാ സീമകളും ലംഘിച്ചിരിക്കയാണ്. ധാര്‍മികമൂല്യങ്ങള്‍ക്ക് കനത്ത വിലയിടിവ് സംഭവിച്ച കാലം. പരിഹാരത്തിനായി മനുഷ്യന്‍ നെട്ടോട്ടമോടുകയാണ്. ഇവിടെയാണ്‌ ആത്മസംസ്കരണത്തിന്റെ പ്രാധാന്യം. മനുഷ്യമനസ്സിനെ സംസ്കരിക്കുക എന്നത് എല്ലാ മതങ്ങളുടെയും അന്തര്‍ധാരയാണ്. ഓരോ മതത്തിനും അതിന്റേതായ വൈവിധ്യമാര്‍ന്ന ആത്മസംസ്കരണ പ്രക്രിയകള്‍ ഉണ്ടാവാമെങ്കിലും അതിന് പ്രത്യേകമായ ഊന്നല്‍ നല്‍കാത്ത മതങ്ങളോ ആത്മീയ പ്രസ്ഥാനങ്ങളോ ഇല്ല. ആത്മാവിനെ സ്പര്‍ശിച്ചറിയാന്‍ [...]]]></description>
				<content:encoded><![CDATA[<p>മനുഷ്യമനസ്സ് ഏറ്റവും മലീമസമായിത്തീര്‍ന്ന ഒരു കാലത്താണ് നമ്മുടെ ജീവിതം. മാനവികതക്കെതിരായ അതിക്രമങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കുന്നു. സാങ്കേതികവിദ്യ വികാസം പ്രാപിക്കുന്തോറും അതുമൂലമുണ്ടാവുന്ന കടന്നാക്രമണങ്ങളും കൈയേറ്റങ്ങളും എല്ലാ സീമകളും ലംഘിച്ചിരിക്കയാണ്. ധാര്‍മികമൂല്യങ്ങള്‍ക്ക് കനത്ത വിലയിടിവ് സംഭവിച്ച കാലം. പരിഹാരത്തിനായി മനുഷ്യന്‍ നെട്ടോട്ടമോടുകയാണ്. </p>
<p>ഇവിടെയാണ്‌ ആത്മസംസ്കരണത്തിന്റെ പ്രാധാന്യം. മനുഷ്യമനസ്സിനെ സംസ്കരിക്കുക എന്നത് എല്ലാ മതങ്ങളുടെയും അന്തര്‍ധാരയാണ്. ഓരോ മതത്തിനും അതിന്റേതായ വൈവിധ്യമാര്‍ന്ന ആത്മസംസ്കരണ പ്രക്രിയകള്‍ ഉണ്ടാവാമെങ്കിലും അതിന് പ്രത്യേകമായ ഊന്നല്‍ നല്‍കാത്ത മതങ്ങളോ ആത്മീയ പ്രസ്ഥാനങ്ങളോ ഇല്ല. ആത്മാവിനെ സ്പര്‍ശിച്ചറിയാന്‍ ശ്രമിച്ചിട്ടില്ലാത്ത പ്രസ്ഥാനങ്ങള്‍ മനുഷ്യനെ കേവലം പദാര്‍ഥമായി മാത്രം കാണുന്നതിനാല്‍ അവയുടെ പരിധിക്കു പുറത്താണ് ആത്മസംസ്കരണം. മതശൃംഖലയിലെ അവസാനക്കണ്ണിയായ ഇസ്‌ലാമിന്റെ മുഖ്യ അജണ്ടകളിലൊന്ന് മനസ്സിന്റെ സംസ്കരണം തന്നെ. </p>
<p>ശരീരം, ആത്മാവ്, മനസ്സ്, ഹൃദയം എന്നിവ അതീവ സന്തുലിതത്തോടെ ഉള്‍ച്ചേര്‍ന്ന അതുല്യവും അത്ഭുതകരവുമായ സൃഷ്ടിയാണല്ലോ മനുഷ്യന്‍. ശരീരത്തിന്റെ വികാസത്തിനും വളര്‍ച്ചക്കും പോഷകാഹാരം അനിവാര്യമാണ്. ശരീരത്തിന് ഹാനികരമായ വിഷഹാരികള്‍ അകത്ത് പ്രവേശിക്കാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ മനസ്സിന്റെ വളര്‍ച്ചക്കും വികാസത്തിനും ആവശ്യമായ പോഷകാഹാരം നല്‍കുകയും അതിന്റെ വികാസത്തിന് ഹാനികരമായത് തടയുകയും ചെയ്തില്ലെങ്കില്‍ വളര്‍ച്ച പ്രാപിച്ച ശരീരത്തില്‍ വളര്‍ച്ച പ്രാപിക്കാത്ത മനസ്സിന്റെ സാന്നിദ്ധ്യം സൃഷ്ടിക്കുന്ന അവസ്ഥ സങ്കല്പിക്കാവുന്നതെയുള്ളൂ. </p>
<p>വിശുദ്ധഖുര്‍ആനില്‍ അദ്ധ്യായം 91 ഈ അണ്‍ധകടാഹത്തിലെ പതിനൊന്ന് കാര്യങ്ങള്‍ കൊണ്ട് സത്യം ചെയ്തതിന് ശേഷം പറയുന്നത് ആത്മസംസ്കരണത്തിലൂടെ മാത്രമേ മനുഷ്യന് വിജയിക്കാന്‍ കഴിയൂ എന്നാണ്. മനുഷ്യാത്മാവിനെ സംസ്കരിക്കലായിരുന്നു മുഹമ്മദ്‌ നബി ഉള്‍പ്പെടെയുള്ള എല്ലാ പ്രവാചകന്മാരെയും നിയോഗിച്ചതിന്റെ സുപ്രധാനമായ ലക്‌ഷ്യം. ഖുര്‍ആന്‍ പറയുന്നു: &#8220;തങ്ങളില്‍നിന്നു തന്നെ അവര്‍ക്ക് ഒരു പ്രവാചകനെ നിയോഗിച്ചയക്കുക വഴി അല്ലാഹു വിശ്വാസികള്‍ക്ക് മഹത്തായ അനുഗ്രഹം ചെയ്തിരിക്കുന്നു. അദ്ദേഹം അവര്‍ക്ക് അവന്റെ സൂക്തങ്ങള്‍<br />
ഓതിക്കൊടുക്കുന്നു. അവരുടെ ജീവിതം സംസ്കരിക്കുന്നു. അവരെ വേദവും യുക്തിജ്ഞാനവും പഠിപ്പിക്കുന്നു. ഇതിന് മുമ്പാകട്ടെ ഈ ജനം വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരുന്നു&#8221;(ആലു ഇംറാന്‍164). </p>
<p>വിശ്വാസികള്‍ ശാരീരികമായ ആരാധനകളില്‍ മാത്രം മുഴുകുകയും ഹൃദയത്തിന്റെ ആരാധനകള്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്ന ഒരു കാലത്താണ് ഇമാം ഗസാലി തന്റെ പ്രസിദ്ധ ഗ്രന്ഥമായ &#8216;ഇഹ്യാ ഉലൂമിദ്ദീന്‍&#8217; രചിച്ചത്. അന്ന് ഇസ്‌ലാമിക കര്‍മശാസ്ത്രം എന്ന് പറയുന്നത് മുലകുടിബന്ധം, വിവാഹം, വിവാഹമോചനം തുടങ്ങിയ ഏതാനും പ്രശ്നങ്ങളുടെ വിധികളിലേക്ക് ചുരുങ്ങിപ്പോയിരുന്നു. ഈ അവസ്ഥയില്‍ നിന്നുള്ള ആത്മീയമായ പുനരുജ്ജീവനമായിരുന്നു ഇഹ്യ ലക്‌ഷ്യം വെച്ചിരുന്നത്. നമ്മള്‍ ജീവിക്കുന്ന കാലത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. </p>
<p>എന്താണ് ആത്മസംസ്കരണം?</p>
<p>ആത്മസംസ്കരണം എന്നാല്‍ ശരീരത്തെ പീഡിപ്പിക്കലാണ് എന്ന് കരുതുന്നവരുണ്ട്. വനാന്തരങ്ങളില്‍ കഴിഞ്ഞ് സന്യാസജീവിതം നയിക്കലാണ് എന്ന വിശ്വാസക്കാരുണ്ട്. അവിവാഹിതരായി കഴിഞ്ഞാല്‍ ആത്മസംസ്കരണത്തിന്റെ സായൂജ്യം അനുഭവിച്ചു എന്ന് ആശ്വാസം കൊള്ളുന്നവരെയും കാണാം. ഇതൊന്നും ഇസ്ലാമിന്റെ ആത്മസംസ്കരണ രീതിയല്ല.</p>
<p>ആത്മസംസ്കരനത്തിനു അറബിയില്‍ &#8216;തസ്കിയത്തു നഫ്സ്&#8217; എന്നാണ് പറയുന്നത്. വിശുദ്ധി, വളര്‍ച്ച എന്നീ അര്‍ത്ഥങ്ങളുള്ള അറബി പദമായ &#8216;സകാ&#8217;യില്‍ നിന്നുള്ളതാണ് &#8216;തസ്കിയത്ത്&#8217; എന്നത്. ഇബ്നു തൈമിയ്യ(റ)യുടെ അഭിപ്രായത്തില്‍ , പ്രയോജനപ്രദമായ അറിവ് കൊണ്ടും സല്‍കര്‍മങ്ങള്‍ കൊണ്ടും അല്ലാഹു കല്പിച്ച കര്‍മങ്ങള്‍ ചെയ്യുകയും നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കുകയുമാണ് ആത്മസംസ്കരണം. </p>
<p>ഹൃദയ രോഗങ്ങള്‍</p>
<p>ചികിത്സ അനിവാര്യമായി വരുന്ന മറ്റൊന്നാണ് ഹൃദയരോഗങ്ങള്‍ . മാംസപേശികള്‍ കൊണ്ട് നിര്‍മിതമല്ലാത്ത അദൃശ്യമായ ഹൃദയം. ദൈവികവും പൈശാചികവുമായ സ്വാധീനങ്ങളുടെ വിളനിലം. ശരീരത്തിന്റെ സര്‍വസൈന്യാധിപന്‍. അതിനെ ബാധിക്കുന്ന രോഗങ്ങള്‍ നിരവധിയാണ്. കോപം, അസൂയ, പിശുക്ക്, ഭൗതികപ്രമത്തത,അഹങ്കാരം, പ്രകടനാത്മകത,തനിക്കു താന്‍ പോന്നവനാണെന്ന വിചാരം തുടങ്ങി ഹൃദയത്തെ കാര്‍ന്നു തിന്നുന്ന അനേകം വൈറസുകള്‍ . ഇതില്‍ നിന്നെല്ലാം മുക്തമാവണമെന്ന വിചാരം മനസ്സിനെ സദാ മഥിച്ചുകൊണ്ടിരിക്കണം. അല്ലെങ്കില്‍ മരത്തില്‍ ചിതല്‍പുററുകള്‍ കണക്കെ ആ രോഗങ്ങള്‍ നമ്മെ നശിപ്പിക്കും. </p>
<p>കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ പെട്ടെന്നൊരു നിമിഷത്തില്‍ സംഭവിക്കുന്നതല്ല. ആലോചിച്ചും ആസൂത്രണം ചെയ്തും തന്നെയാണ് ഓരോ കുറ്റകൃത്യവും നടക്കുന്നത്.</p>
<p>ഏകദൈവത്തിലധിഷ്ടിതമായ വിശ്വാസവും ആരധനാകര്‍മങ്ങളും ആത്മസംസ്കരണത്തിനും  ഹൃദയരോഗത്തിനുമുള്ള ഒന്നാന്തരം ചികിത്സയാണ്. മനസ്സിനകത്ത് ഒരു രാസത്വരകം പോലെ അത് പ്രവര്‍ത്തന നിരതമായാല്‍ മാത്രമേ ജീവിതത്തില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കാണുകയുള്ളൂ. പതിവായ ഒരനുഷ്ടാനം എന്ന നിലയിലാണ് നാം ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതെങ്കില്‍ , അതിനു ഷഡ്പദത്തിന്റെ ആയുസ്സേയുള്ളൂ.ദിനേനയുള്ള അഞ്ചു നേരത്തെ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എല്ലാം മനുഷ്യനെ വിവിധ രൂപേണ ശുദ്ധീകരിക്കുന്ന റിഫൈനറികളാണ്.മ്ലേച്ചപ്രവൃത്തികളില്‍നിന്നും മാനസികചാപല്യങ്ങളില്‍നിന്നും നമസ്കാരവും, സാമ്പത്തിക രോഗങ്ങളില്‍നിന്നു മുക്തിപ്രാപിക്കാന്‍ സകാത്തും, സഹാനുഭൂതിയും കാരുണ്യവും സൃഷ്ടിക്കാന്‍ വ്രതാനുഷ്ടാനവും, എകമാനവികബോധം രൂപപ്പെടുത്താന്‍ ഹജ്ജും ഫലപ്രദമായ ആത്മസംസ്കരണ വഴികള്‍ തന്നെ. </p>
<p>മനസ്സിന് നവോന്മേഷം പകരാനും പുതിയ പാഠങ്ങള്‍ പഠിക്കാനും യാത്രകള്‍ ഉപകരിക്കും. നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കണമെന്നും സത്യനിഷേധികളുടെ പരിണാമം എങ്ങനെയായിരുന്നുവെന്ന് ചിന്തിക്കണമെന്നും ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തിയത് എത്ര അന്വര്‍ഥം. പക്ഷെ വ്യക്തിയുടെ മനസ്സില്‍ മാറ്റമുണ്ടാവാതെ ഈ ആരാധനകള്‍ കൊണ്ട്‌ പ്രയോജനമില്ല. &#8220;മനുഷ്യ ശരീരത്തില്‍ ഒരു മാംസപിണ്‍ധമുണ്ട്‌. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുഷിച്ചാലോ ശരീരം മുഴുവന്‍ ദുഷിച്ചു. അതത്രേ ഹൃദയം&#8221;.</p>
<p>ഫലങ്ങള്‍</p>
<p>ആത്മവിശുദ്ധി കൈവരിച്ച ഒരു മനസ്സിന്റെ ഉടമക്ക് ലഭിക്കുന്ന ആത്മീയവും ഭൗതികവുമായ ഫലങ്ങള്‍ അളവറ്റതാണ്. അല്ലാഹുവും ആഖിരത്തും നിറഞ്ഞു നില്‍ക്കുന്ന മനസ്സ്. ഈമാന്‍ വെട്ടിത്തിളങ്ങുന്ന ഹൃദയം. പ്രവാചകന്റെ മാതൃകകള്‍ സ്വായത്തമാക്കാന്‍ തുടിക്കുന്ന ആത്മാവ്. മനസ്സിന്റെ പോഷകാഹാരമായ ദൈവഭക്തി, ക്ഷമ, ദൈവത്തില്‍ ഭരമേല്പിക്കല്‍ തുടങ്ങിയ ഗുണങ്ങള്‍ ഹൃദയത്തില്‍ തഴച്ചു വളരും. അസൂയ, വിദ്വേഷം, പരദൂഷണം തുടങ്ങിയ മനസ്സിന്റെ കളകള്‍ പിഴുതെറിയപ്പെടും. ഇത്തരമൊരു ജീവിതം നയിക്കാന്‍ കഴിഞ്ഞാല്‍ രക്ഷിതാക്കള്‍ക്ക് മക്കളെക്കുറിച്ച് പരിഭവിക്കേണ്ടതില്ല.ഭാര്യക്ക് ഭര്‍ത്താവിനെക്കുറിച്ചും ആശങ്കിക്കേണ്ടി വരില്ല. പരലോകത്ത്, വിശുദ്ധി കൈവരിച്ചവര്‍ക്കുള്ള പ്രതിഫലം ഖുര്‍ആന്‍ ഇപ്രകാരം വ്യക്തമാക്കുന്നു: &#8220;സത്യവിശ്വാസികളായി ഹാജരാവുന്നവര്‍ക്കൊക്കെയും (പരലോകത്ത്) ഉന്നത പദവികളുണ്ട്‌. നിത്യവസന്തമണിഞ്ഞ ആരാമങ്ങള്‍ . അവയ്ക്ക് കീഴിലൂടെ ആറുകള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ അതില്‍ ശാശ്വതമായി വസിക്കും. വിശുദ്ധി കൈക്കൊള്ളൂന്നവര്‍ക്കുള്ള പ്രതിഫലമാണിത്&#8221;(ത്വാഹാ 75,76).</p>
<p>അത്തരം ചെറിയ സംഘങ്ങള്‍ക്ക് ഈ ഭൂമിയില്‍ തന്നെ അല്ലാഹുവിന്റെ ഹിതത്താല്‍ വന്‍സംഘങ്ങളെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് (2:249, 8:65). ചരിത്രം അതിനു സാക്ഷിയാണ്. ഉമറുല്‍ ഫാറൂഖിന്റെ ഭരണമാണ് ഇന്ത്യക്കനുയോജ്യമെന്ന് ഗാന്ധിജി പറഞ്ഞപ്പോഴും, തന്റെ പാല്‍ക്കാരി ദൈവവിശ്വാസിയായിരിക്കുന്നതാണ് തനിക്ക് ഇഷ്ടം എന്ന് വോള്‍ട്ടയര്‍ പറഞ്ഞപ്പോഴും ഇത്തരം മനസ്സംസ്കരണം സാധിച്ചവരെയാവും അവരുദ്ദെശിച്ചിട്ടുണ്ടാവുക.</p>
<p>(ഇബ്റാഹീം ശംനാട്)            </p>
<i>Scridb filter</i><!-- Scridb filter-->]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&#038;p=1055</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>മതനവോത്ഥാനത്തിന്റെ ആധാരശിലകള്‍</title>
		<link>http://ipcblogger.net/akm/?p=1036</link>
		<comments>http://ipcblogger.net/akm/?p=1036#comments</comments>
		<pubDate>Sun, 20 Jan 2013 07:05:25 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=1036</guid>
		<description><![CDATA[മതാനുയായികള്‍ സനാതന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചപ്പോഴെല്ലാം എല്ലാ മതസ്ഥരിലും സമുദായോദ്ധാരകര്‍ ജന്മം കൊണ്ടിരുന്നു. &#8216;മുജദ്ദിദുകള്‍ &#8216; എന്നാണ് മുസ്ലിംകളില്‍ ഈ പരിഷ്കര്‍ത്താക്കള്‍ അറിയപ്പെടുന്നത്. 1786-1886 ല്‍ ബംഗാളിലുണ്ടായ മതസംസ്കരണ മുന്നേറ്റങ്ങള്‍ വേദപ്രോക്തമായ മൂല്യങ്ങളിലേക്ക് ഹിന്ദുമതത്തെ തിരിച്ചുകൊണ്ടുപോകുവാനുള്ള ധീരശ്രമങ്ങളായിരുന്നു. ബ്രഹ്മസമാജത്തിന്റെയും ആര്യസമാജത്തിന്റെയും ആവിര്‍ഭാവം അതിന്റെ തുടര്‍ച്ചയും. അസാധാരണവ്യക്തിത്വത്തിന്റെ ഉടമയായ റാംമോഹന്‍ റായുടെ നെടുനായകത്വത്തിലായിരുന്നു ശുദ്ധീകരണ സംരംഭങ്ങള്‍ . അത് ഈ ഭൂഖണ്ധത്തില്‍ ഒരു പുതിയ യുഗപ്പിറവിക്ക് തന്നെ ഉദയം കുറിച്ചു. രവീന്ദ്രനാഥ ടാഗോറിന്റെ പിതാവ് ദേവേന്ദ്രനാഥ ടാഗോറും കേശവ് [...]]]></description>
				<content:encoded><![CDATA[<p>മതാനുയായികള്‍ സനാതന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചപ്പോഴെല്ലാം എല്ലാ മതസ്ഥരിലും സമുദായോദ്ധാരകര്‍ ജന്മം കൊണ്ടിരുന്നു. &#8216;മുജദ്ദിദുകള്‍ &#8216; എന്നാണ് മുസ്ലിംകളില്‍ ഈ പരിഷ്കര്‍ത്താക്കള്‍ അറിയപ്പെടുന്നത്. 1786-1886 ല്‍ ബംഗാളിലുണ്ടായ മതസംസ്കരണ മുന്നേറ്റങ്ങള്‍ വേദപ്രോക്തമായ മൂല്യങ്ങളിലേക്ക് ഹിന്ദുമതത്തെ തിരിച്ചുകൊണ്ടുപോകുവാനുള്ള ധീരശ്രമങ്ങളായിരുന്നു. ബ്രഹ്മസമാജത്തിന്റെയും ആര്യസമാജത്തിന്റെയും ആവിര്‍ഭാവം അതിന്റെ തുടര്‍ച്ചയും. അസാധാരണവ്യക്തിത്വത്തിന്റെ ഉടമയായ റാംമോഹന്‍ റായുടെ നെടുനായകത്വത്തിലായിരുന്നു ശുദ്ധീകരണ സംരംഭങ്ങള്‍ . അത് ഈ ഭൂഖണ്ധത്തില്‍ ഒരു പുതിയ യുഗപ്പിറവിക്ക് തന്നെ ഉദയം കുറിച്ചു. രവീന്ദ്രനാഥ ടാഗോറിന്റെ പിതാവ്  ദേവേന്ദ്രനാഥ ടാഗോറും കേശവ് ചന്ദ്രസെന്നും ദയാനന്ദ സരസ്വതിയും റായുടെ ചുവട് പിടിച്ച് പുതിയ തരംഗങ്ങള്‍ തന്നെ സൃഷ്ടിച്ചു. ആചാരാധിഷ്ടിത മതമായി സനാതനധര്‍മം മാറിപ്പോകുന്നതിനു പകരം വേദങ്ങളും ഉപനിഷത്തുക്കളും ഉല്‍ഘോഷിക്കുന്ന പ്രോജ്വലമായ സംസ്കാര സമ്പന്നതയിലേക്ക് ഹിന്ദുമതത്തെ ഉയര്‍ത്തുവാനായിരുന്നു ഉപര്യുക്ത ഉദ്ധാരകരെല്ലാം ശ്രമിച്ചത്. രാമകൃഷ്ണ മിഷന്റെ (ആര്‍ . കെ. മിഷന്‍) ദൗത്യവും ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങളുടെ സാരസത്ത ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു. ഗുരുസമാധിയുടെ പത്താം വര്‍ഷത്തിലാണ് പ്രമുഖശിഷ്യന്‍ വിവേകാനന്ദ സ്വാമികളും, ശിഷ്യഗണങ്ങളും (guru bhais) ചേര്‍ന്ന് രാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചത്. നവീനമായ കാഴ്ചപ്പാടോടെ, വേതാന്തപ്രഭാഷണ പരമ്പരയിലൂടെ സ്വാമിജി ഭാരതീയ സംസ്കാരത്തിന്റെ ഔന്നത്യവും സനാതന ധര്‍മത്തിന്റെ മഹത്വവും അവതരിപ്പിച്ചു. &#8220;ആലസ്യം കൈവെടിയുക, ഉണരുക, ഉയിര്‍ത്തെഴുന്നേറ്റു കര്‍മനിരതരാവുക&#8221; &#8211; ഇതായിരുന്നു വിവേകാനന്ദ സന്ദേശത്തിന്റെ രത്നച്ചുരുക്കം. ദ്വൈതാദ്വൈത ചിന്തകളില്‍ തലതല്ലിത്തകര്‍ക്കുന്നതിനു പകരം ഉത്തമകര്‍മങ്ങളിലൂടെ ഒരു നവലോകം കെട്ടിപ്പടുക്കുവാനായിരുന്നു അദ്ദേഹത്തിന്‍റെ ആഹ്വാനം. </p>
<p>ചിരപുരാതനമായ വിഗ്രഹാരാധനക്കും യജ്ഞങ്ങള്‍ക്കും സതിക്കും എതിരായ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ യാഥാസ്ഥിക ഹിന്ദുസമൂഹത്തെ പ്രകോപിതരാക്കി.റാംമോഹന്‍ റായിയെ പിതാവ് വീട്ടില്‍നിന്ന് പുറത്താക്കി. ബ്രാഹ്മണസമൂഹം അദ്ദേഹത്തിന് ഭ്രഷ്ട് കല്പിച്ചു. ഏകദൈവാരാധന പ്രചരിപ്പിക്കാനായി മാത്രം റായ് ഒരാത്മീയ സഭക്ക് രൂപം നല്‍കിയിരുന്നു. ഇതാണ് 1828 ല്‍ ബ്രഹ്മസമാജമായി അറിയപ്പെട്ടത്. ബഹുഭാഷാപണ്‍ധിതനായിരുന്നു റാം മോഹന്‍ റായ്. സംസ്കൃത പഠനം കഴിഞ്ഞു, ഹിന്ദുമത തത്ത്വശാസ്ത്രങ്ങളിലെല്ലാം അവഗാഹം നേടിയപ്പോള്‍ അദ്ദേഹത്തിന് ഒരു പുനര്‍ജ്ജന്മം സിദ്ധിച്ച പ്രതീതിയാണ് ഉണ്ടായതെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഇരുപത്തിനാലാം വയസ്സില്‍ ഇംഗ്ലീഷും ഹിബ്രുവും ഗ്രീക്കും ലാറ്റിനും പഠിച്ചു. പാര്സിയും അറബിയും കുട്ടിക്കാലത്ത് തന്നെ വശമാക്കി. അന്യമതസ്തരുമായുള്ള സമ്പര്‍ക്കവും ശാസ്ത്രബോധവും യുക്തിചിന്തയും അധ്യാത്മദര്‍ശനങ്ങളെ പറ്റിയുള്ള പാണ്‍ധിത്യവും സൂഫിസവുമായുള്ള പരിചയവും റായ് എന്ന പരിഷ്കര്‍ത്താവിനെ വാര്‍ത്തെടുക്കുന്നതില്‍ കാര്യമായ പങ്കു വഹിച്ചു. നികുതിപിരിവുകാരനില്‍ നിന്ന് ജില്ലാ കലക്ടരായി ഉയര്‍ന്നത് അതിവേഗമായിരുന്നു. 1821 ല്‍ ബംഗാളില്‍ ഒരു വര്‍ത്തമാനപത്രം തുടങ്ങി ആശയപ്രചാരണം ശക്തമാക്കി. സ്കൂളുകളില്‍ ശാസ്ത്രപഠനത്തിനു സര്‍ക്കാരിനെ പ്രേരിപ്പിച്ചു. കല്‍കത്തയില്‍ മോഡേണ്‍ ഹിന്ദു കോളേജ് ആരംഭിച്ചു. ഭരണകര്‍ത്താക്കളുടെ സഹകരണത്തോടെ തന്നെ സതി നിര്‍ത്തലാക്കുന്ന നിയമം നടപ്പാക്കി. റായുടെ എല്ലാ പരിഷ്കരണ സംരംഭങ്ങളെയും ലോര്‍ഡ്‌ വില്യം ബെന്റിക്സ് പിന്തുണച്ചു. 1830 ല്‍ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ പ്രതിനിധിയായും റായ് തെരഞ്ഞെടുക്കപ്പെട്ടു. അതോടെ രാജാറാം മോഹന്‍ റായ് എന്ന പേര്‍ വിളിച്ചാണ് ജനം അദ്ദേഹത്തെ ആദരിച്ചത്. &#8216;വേദ് മന്ദിര്‍ &#8216; എന്ന പാര്‍സി പത്രം മുഖ്യമായും വേദ തത്ത്വ പ്രചാരണത്തിന് വേണ്ടിയാണ് പ്രസിദ്ധീകരിച്ചത്. നാനാവിധ പുരോഗതി നേടി ഭാരതം സ്വന്തം കാലില്‍ ഉയര്‍ന്നു നില്‍ക്കണമെന്ന അദമ്യമായ ആഗ്രഹവും അദ്ദേഹം മറച്ചു വെച്ചിരുന്നില്ല.</p>
<p>ബ്രഹ്മസമാജത്തിന്റെ സ്ഥാപകനായ ദേവേന്ദ്രനാഥ ടാഗോര്‍ , രാജാറാം മോഹന്‍ റായിയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് അദ്ദേഹത്തിന്‍റെ പുരോഗമനാശയങ്ങളെല്ലാം പ്രാവര്‍ത്തികമാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. ആജാനബാഹുവും അതിസുന്ദരനും ആരെയും ആകര്‍ഷിക്കുന്ന സ്വഭാവമാഹാത്മ്യവുമുള്ള ആ കുലീനവ്യക്തിയുടെ പ്രവര്‍ത്തനശൈലി ബ്രഹ്മസമാജത്തിന്റെ കീര്‍ത്തി പരക്കുന്നതിന് സഹായകമായി. സര്‍വ മതാനുയായികള്‍ക്കും പിന്തുടരാന്‍ സാധിക്കുന്ന നാല് പ്രമാണങ്ങളാണ് ബ്രഹ്മസമാജം മുന്നോട്ടു വെച്ചത്:<br />
1- ആദിയില്‍ സര്‍വേശ്വരനല്ലാതെ ഒന്നുമുണ്ടായിരുന്നില്ല. ആദിയും അന്ത്യവും ഇല്ലാത്തവനും പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനുമാണ് സര്‍വേശ്വരന്‍.<br />
2- നന്മയുടെയും ശക്തിയുടെയും ഉറവിടമായ, സത്യത്തിന്റെയും ജ്ഞാനത്തിന്റെയും ആ ദേവനെയാണ് ആരാധിക്കേണ്ടത്.<br />
3- ഏകാദൈവവിശ്വാസത്തെയും ആരാധനയെയും ഇഹലോകത്തിലും പരലോകത്തിലുമുള്ള വിശ്വാസത്തെയും ആശ്രയിച്ചിരിക്കുന്നു മനുഷ്യാത്മാവിന്റെ മുക്തി.<br />
4- മുക്തിമാര്‍ഗമെന്നത് സര്‍വേശ്വരനെ സ്നേഹിക്കുകയും ദൈവം ആഗ്രഹിക്കുംവിധം ആരാധനകള്‍ അനുഷ്ടിക്കുകയുമാകുന്നു. ടാഗോറിന്റെ ഭവനമായ &#8216;ശാന്തിനികേതന&#8217;ത്തിന്റെ കവാടത്തില്‍ ഇങ്ങനെ കൊത്തിവെപ്പിച്ചു: &#8220;ഇവിടെവെച്ച് രൂപങ്ങള്‍ ആരാധിക്കപ്പെടരുത്; ആരുടേയും വിശ്വാസത്തെ അവജ്ഞയോടെ നോക്കിക്കാണരുത്&#8221;. </p>
<p>പരിഷ്കരണ സംരംഭങ്ങളുടെ തുടര്‍ച്ചയെന്നോണം മദിരാശിയില്‍ &#8216;വേദസമാജ&#8217;വും ബോംബെയില്‍ &#8216;പ്രാര്‍ഥനാസമാജ&#8217;വും ക്രൈസ്തവ-ബൗദ്ധ-ഇസ്ലാമികാശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട &#8216;നവവിധാന്‍ സമാജ&#8217;വും രൂപീകൃതമായി. ആത്മറാം പാണ്‍ധുരംഗ, വാസുദേവ് ബാബാജി, രാമകൃഷ്ണ ഗോപാല്‍ ബന്ദുറാര്‍കര്‍ മഹാദേവ്, ഗോവിന്ദ്‌ റാനദെ, നാരായണ ഗണേഷ് ചന്ദ്രവര്‍കര്‍ തുടങ്ങിയവര്‍ സ്ഥാപിച്ച &#8216;പ്രാര്‍ഥനാസമാജ&#8217;ത്തിന്റെ അഞ്ചു സിദ്ധാന്തങ്ങള്‍ കൂടി ശ്രദ്ധിക്കുക:<br />
(1) പ്രാര്‍ഥനയിലൂടെയും സേവനത്തിലൂടെയും ദൈവത്തെ ആരാധിക്കുക. (2) ജാതിസമ്പ്രദായത്തെ എതിര്‍ക്കുക. (3) വിധവകള്‍ക്ക്‌ പുനര്‍വിവാഹത്തിനും മിശ്രവിവാഹത്തിനും പ്രോത്സാഹനം നല്‍കുക. (4) സ്ത്രീകളെ വിദ്യാസമ്പന്നരാക്കുക. (5) ഹരിജനോദ്ധാരണത്തിനും വനിതകളുടെ ക്ഷേമത്തിനും വേണ്ടി മുന്നിട്ടിറങ്ങുക. </p>
<p>ബംഗാളില്‍ ജീവിച്ച യോഗീവര്യനും പരിഷ്കര്‍ത്താവുമായ രാമകൃഷ്ണ പരമഹംസന്‍ (1836-1886) ചുറ്റുപാടും അലയടിച്ചുയര്‍ന്ന ശുദ്ധീകരണ പ്രസ്ഥാനങ്ങളെപ്പറ്റിയെല്ലാം ബോധവാനായിരുന്നു. സനാതനധര്‍മതത്വങ്ങള്‍ പൌരോഹിത്യത്തിന്റെ പിടിയിലമര്‍ന്നു വികൃതമായിപ്പോകുന്നതില്‍ അദ്ദേഹവും ഖിന്നമാനസനായിരുന്നു. എല്ലാ മതസ്ഥരെയും തുറന്ന മനസ്സോടെ കണ്ട മഹാത്മാവായിരുന്നു അദ്ദേഹം. തന്റെ സന്നിധിയില്‍ എത്തിപ്പെട്ട യുവനിഷേധിയായ നരേന്ദ്രദത്തിനെ വിവേകാനന്ദ സ്വാമികളായി പരിവര്‍ത്തിപ്പിച്ചതാണ് അദ്ദേഹത്തിന്‍റെ വന്‍നേട്ടവും ജീവിതസാഫല്യവും. സ്വാമി വിവേകാനന്ദന്‍ ഗുരുവേക്കാള്‍ മികച്ച നിലയില്‍ വേദാന്തചിന്തകള്‍ പ്രചരിപ്പിച്ചു. ഹ്രസ്വമായ കാലയളവില്‍ ഭാരതത്തിലെ എല്ലാ സിരാകേന്ദ്രങ്ങളിലും അമേരിക്കയിലും ജപ്പാനിലും ഫ്രാന്‍സിലും ഇംഗ്ലണ്ടിലും ഇറ്റലിയിലും സഞ്ചരിച്ചു വേദാന്തപ്രഭാഷണങ്ങള്‍ നടത്തി. ഭൌതികതയില്‍ മുങ്ങിക്കുളിച്ച പാശ്ചാത്യരുടെ ആത്മദാഹം തീര്‍ക്കുംവിധമായിരുന്നു പ്രഭാഷണപരമ്പരകള്‍ .സേവനപ്രവര്‍ത്തനങ്ങള്‍കൂടി ലക്ഷ്യമിട്ട് അദ്ദേഹവും ശിഷ്യഗണങ്ങളും ചേര്‍ന്ന് സ്ഥാപിച്ച &#8216;രാമകൃഷ്ണ മിഷന്‍&#8217; (ആര്‍ .കെ. മിഷന്‍) മുഖ്യമായും വിവേകാനന്ദന്റെ കാലടിപ്പാടുകളായിരുന്നു പിന്തുടര്‍ന്നത്‌. രാമകൃഷ്ണന്‍ എന്ന വ്യക്തിക്ക് ഊന്നല്‍ നല്‍കരുതെന്ന് അദ്ദേഹം ഉപദേശിച്ചിരുന്നു. &#8220;രാമകൃഷ്ണപൂജ ചെയ്യരുത്. ഉത്തമമായത് എവിടെ കണ്ടാലും പഠിക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. ഇതുകൊണ്ട് ഗുരുഭക്തി കുറയുമെന്ന് വരാഹ നഗരത്തില്‍ പലരും സംശയിക്കുന്നു. അത് ഉന്മത്തരും മതഭ്രാന്തരും പരത്തുന്ന പ്രചാരണമാണ്. കാരണം എല്ലാ ഗുരുക്കന്മാരും ഒരുപോലെ തന്നെയാണ്- ജഗത് ഗുരുവിന്റെ അംശങ്ങളും പ്രകാശനങ്ങളും മാത്രം&#8221; (വിവേകാനന്ദ സാഹിത്യ സര്‍വസ്വം, അഞ്ചാം ഭാഗം).</p>
<p>ആര്‍ .കെ.മിഷന്റെ നിലപാടുകളില്‍ സാരമായ മാറ്റം സംഭവിച്ചിരുന്നുവോ? മിഷന്‍ ന്യൂനപക്ഷപദവിക്കുവേണ്ടി കല്‍കത്ത ഹൈക്കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്തപ്പോള്‍ ഈ സംശയങ്ങള്‍ ദൃഡീകരിക്കപ്പെട്ടു. ആര്‍ .കെ. മിഷന്റെ വാദങ്ങളെല്ലാം ഡിവിഷന്‍ബഞ്ച് അംഗീകരിക്കുകയാണുണ്ടായത്. ഈ വിധി സ്വീകാര്യമാകാത്ത വിഭാഗങ്ങളെല്ലാം യോജിച്ചു സുപ്രീംകോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചു (No:4937). ചീഫ് ജസ്റ്റിസ് പി.എന്‍. ഭഗവതി, ജഡ്ജിമാര്‍ ഡി.പി.മദന്‍,സി.എ. ഓസാ എന്നിവരടങ്ങുന്ന ബഞ്ച് &#8217;85 ആഗസ്റ്റ്‌ 10-ന് അപ്പീല്‍ തള്ളിയത് വലിയ സംഭവമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാമകൃഷ്ണ പരമഹംസരുടെ സമാധിക്കുശേഷം പത്തുകൊല്ലം ആയപ്പോള്‍ സ്ഥാപിതമായ ആര്‍ .കെ.മിഷന്‍ യഥാര്‍ത്ഥ ഹിന്ദുമതവിശ്വാസികള്‍ തങ്ങളാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ ന്യൂനപക്ഷാവകാശങ്ങള്‍ക്കു അര്‍ഹാരാകുന്നുവെന്ന വിധിന്യായം വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. പക്ഷേ, ഈ സ്ഥിതിവിശേഷത്തെ പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം പ്രഫസര്‍ ജി.സി. അസ്നാന്‍ (G.C.Asnan) രചിക്കുകയുണ്ടായി. &#8220;Did Vivekaananda give up Hinduism?&#8221; എന്ന ഈ കൃതി 1990-ല്‍ സിസ്റ്റര്‍ നിവേദിത അക്കാദമിയാണ് സ്വാമികളുടെ ചിത്രത്തോടുകൂടി പ്രസിദ്ധീകരിച്ചത്. ആര്‍ .കെ.മിഷന്റെ ഈ നവീനമായ ആശയങ്ങള്‍ക്കൊന്നും വിവേകാനന്ദ സ്വാമികള്‍ ഉത്തരവാദിയല്ല എന്ന് സ്ഥാപിക്കാനാണ് ഈ കൃതിയിലൂടെ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുള്ളത്. കോടതികളില്‍ വാദമുഖങ്ങള്‍ വേണ്ടുംവിധം അവതരിപ്പിക്കപ്പെട്ടില്ലെന്നും പ്രഫസര്‍ അസ്നാന്‍ വ്യാകുലപ്പെടുന്നു. </p>
<p>സന്യാസജീവിതത്തിന് ഒരു പുതിയ കാഴ്ചപ്പാട് വിവേകാനന്ദ സ്വാമി നല്‍കിയെന്നത് ഒരു വസ്തുതയാണ്. സന്യാസികള്‍ക്ക് നിഷിദ്ധമെന്ന് കരുതപ്പെട്ട സമുദ്രയാത്രകള്‍ അദ്ദേഹം പലവട്ടം ചെയ്തു. അദ്ദേഹത്തിന്‍റെ വേഷവിധാനവും മറ്റു സന്യാസികളില്‍നിന്നു വ്യത്യസ്തമായിരുന്നു. മുസ്‌ലിംകള്‍ അടക്കമുള്ളവരുടെ ആതിഥ്യം സ്വീകരിക്കുകയും ആഹാരം കഴിക്കുകയും ചെയ്തിരുന്നു. ധ്യാനനിരതനായത് വൃക്ഷങ്ങളുടെ ചുവട്ടില്‍ മാത്രമായിരുന്നില്ല, വിദേശത്തെ മണിമന്ദിരങ്ങളില്‍ കൂടിയായിരുന്നു. വിപുലമായ വായനക്കുവേണ്ടി പ്രസിദ്ധ ലൈബ്രറികളെ ആശ്രയിച്ചിരുന്നു. മതസഹിഷ്ണുതയുടെ മകുടോ ദാഹരണമായിരുന്നു സ്വാമിജി. &#8220;ക്രിസ്തുവിന്റെ കാലത്ത് ഫലസ്ത്വീനില്‍ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ പാദാരവിന്ദങ്ങള്‍ കഴുകി ആ ജലം പാനം ചെയ്യുമായിരുന്നു&#8221; വെന്ന അദ്ദേഹത്തിന്‍റെ വചനാമൃതത്തോട്‌ ചേര്‍ത്തു വായിക്കേണ്ടതാണ് ഇസ്ലാമിക സാഹോദര്യത്തെപ്പറ്റി അദ്ദേഹം പുകഴ്ത്തിപ്പറഞ്ഞ വാക്കുകള്‍ .വേദാന്ത ചിന്തകള്‍ക്കനുസൃതമായ ഒരു കര്‍മജീവിതം കെട്ടിപ്പടുത്ത്, സേവനനിരതമാകാനും അദ്ദേഹം അനുയായികളെ ആഹ്വാനം ചെയ്തു. 1970-ല്‍ ശ്രീരാമകൃഷ്ണാശ്രമം തൃശ്ശൂര്‍ പ്രസിദ്ധീകരിച്ച സിദ്ധാനന്ദ സ്വാമികളുടെ &#8216;ശ്രീമദ്‌ വിവേകാനന്ദ സ്വാമികള്‍ &#8216; എന്ന ആയിരം പുറങ്ങളുള്ള ബ്രഹദ്ഗ്രന്ഥം, സ്വാമികളുടെ ഹ്രസ്വമായ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം വിശദമായി വിവരിക്കുന്നു. സാഹിത്യത്തിന്  നൊബേല്‍  സമ്മാനാര്‍ഹാനായ റൊമയ്ന്‍ റോളണ്ട് (Romain Rolland) രചിച്ച ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം വംഗദേശത്തുണ്ടായ ചിന്താപ്രസ്ഥാനങ്ങളെ പറ്റിയെല്ലാം പ്രതിപാദിക്കുന്നതോടൊപ്പം ശ്രീ വിവേകാനന്ദ സ്വാമികളെയും പരിചയപ്പെടുത്തുന്നു. പരിഷ്കരണ സംരംഭങ്ങള്‍ എത്രത്തോളം വിജയിക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിക്കുന്നു. </p>
<p>&#8220;ചുരുക്കത്തില്‍ ബ്രഹ്മസമാജത്തിന്റെ വിശ്വാസം വേദങ്ങളിലും ഉപനിഷത്തുകളിലും അധിഷ്ടിതമെങ്കിലും,ദേവേന്ദ്രനാഥ ടാഗോര്‍ ആവശ്യപ്പെടുംപോലെ, ശൂന്യതയില്‍നിന്നു ഈ പ്രപഞ്ചം സൃഷ്ടിക്കുകയും കാരുണ്യത്തില്‍ അതിനെ വര്‍ത്തിപ്പിക്കുകയും ചെയ്ത ഏകദൈവത്തെ മാത്രം ആരാധിക്കുകയാണ് ഹിന്ദുവിന്റെ കടമയെന്ന വാദം ഒരു സാധാരണ ഹിന്ദുവിന് വിശ്വസിക്കാനാവുമൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു&#8221;(പേജ്:74).  </p>
<p>(സി.ടി.ബഷീര്‍ /പ്രബോധനം)                                                                                </p>
<i>Scridb filter</i><!-- Scridb filter-->]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&#038;p=1036</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>തമാശക്കുമുണ്ട് പരിധി</title>
		<link>http://ipcblogger.net/akm/?p=1047</link>
		<comments>http://ipcblogger.net/akm/?p=1047#comments</comments>
		<pubDate>Tue, 15 Jan 2013 14:07:16 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=1047</guid>
		<description><![CDATA[ഇബ്നു അബ്ബാസില്‍ നിന്ന് : നബി(സ) പറഞ്ഞു: നീ നിന്റെ സഹോദരനുമായി തര്‍ക്കത്തിലേര്‍പ്പെടരുത്. അവനോട് (വേദനിപ്പിക്കുന്ന രീതിയിലുള്ള ) തമാശ പറയരുത്. അവനോട് (ഉറപ്പില്ലാത്ത കാര്യം) വാഗ്ദാനം ചെയ്യരുത്. നിനക്കത് ലംഘിക്കേണ്ടി വരും.(തിര്‍മിദി,ബൈഹഖി). മൂന്ന് കാര്യങ്ങളാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. ഒന്ന്, സത്യവിശ്വാസി അനാവശ്യമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല, സത്യം അവന്റെ പക്ഷത്താ ണെങ്കിലും. രണ്ട്, വേദനിപ്പിക്കുന്ന തമാശ പറയരുത്. മൂന്ന്, ലംഘിക്കേണ്ടി വരുന്ന വിധത്തിലുള്ള വാഗ്ദാനങ്ങള്‍ ആര്‍ക്കും നല്‍കരുത്. ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി പ്രയോഗിക്കുന്ന വാക്കോ [...]]]></description>
				<content:encoded><![CDATA[<p>ഇബ്നു അബ്ബാസില്‍ നിന്ന് : നബി(സ) പറഞ്ഞു: നീ നിന്റെ സഹോദരനുമായി തര്‍ക്കത്തിലേര്‍പ്പെടരുത്. അവനോട് (വേദനിപ്പിക്കുന്ന രീതിയിലുള്ള ) തമാശ പറയരുത്. അവനോട് (ഉറപ്പില്ലാത്ത കാര്യം) വാഗ്ദാനം ചെയ്യരുത്. നിനക്കത് ലംഘിക്കേണ്ടി വരും.(തിര്‍മിദി,ബൈഹഖി).</p>
<p>മൂന്ന് കാര്യങ്ങളാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. ഒന്ന്, സത്യവിശ്വാസി അനാവശ്യമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല, സത്യം അവന്റെ പക്ഷത്താ ണെങ്കിലും. രണ്ട്, വേദനിപ്പിക്കുന്ന തമാശ പറയരുത്. മൂന്ന്, ലംഘിക്കേണ്ടി വരുന്ന വിധത്തിലുള്ള വാഗ്ദാനങ്ങള്‍ ആര്‍ക്കും നല്‍കരുത്. </p>
<p>ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി പ്രയോഗിക്കുന്ന വാക്കോ പ്രവൃത്തിയോ ആണല്ലോ തമാശ. അത് തോന്നിയതുപോലെ ആവാന്‍ പാടില്ല. സദുദ്ദേശ്യപരവും സത്യസന്ധവുമല്ലാത്ത തമാശകള്‍ നമുക്കുതന്നെ വിനയാവും. നമുക്കോ മറ്റുള്ളവര്‍ക്കോ ദോഷകരമായിത്തീരുന്നതോ വ്യക്തിയെയോ സമൂഹത്തെയോ ദീനിനെയോ പരിഹസിക്കുന്നതോ ആയ തമാശകള്‍ സത്യവിശ്വാസിയില്‍ നിന്ന് ഉണ്ടാകാവതല്ല എന്നാണ് ഉപരിസൂചിത ഹദീസിന്റെ ആശയം. </p>
<p>ഇമാം നവവി പറയുന്നു: &#8220;പതിവായോ അമിതമായോ ഉള്ള തമാശകളാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. കാരണം, അത് ദൈവസ്മരണയില്‍ നിന്നും സുപ്രധാനമായ ദീനീകാര്യങ്ങളെ കുറിച്ച ചിന്തയില്‍ നിന്നും മനുഷ്യനെ അശ്രദ്ധനാക്കുന്നു. മിക്കപ്പോഴും അത് മറ്റുള്ളവരെ വേദനിപ്പിക്കുകയും പകയുണ്ടാക്കുകയും ചെയ്യുന്നു. മാത്രമല്ല അത് വ്യക്തിത്വവും ഗാംഭീര്യവും നഷ്ടപ്പെടുത്തുന്നു. ഈ ദോഷവശങ്ങളില്‍ നിന്നെല്ലാം മുക്തമായ തമാശയാണ് അനുവദനീയമായിട്ടുള്ളത്. ഇത്തരം തമാശകളായിരുന്നു പ്രവാചകനില്‍ നിന്ന് ഉണ്ടായിരുന്നത്. അതുതന്നെ അപൂര്‍വവുമായിരുന്നു. മനസ്സിന് സന്തോഷം പകരാനും സാന്ത്വനമേകാനും വേണ്ടിയായിരുന്നു അത്. അപ്രകാരമുള്ള തമാശ അഭികാമ്യമാകുന്നു&#8221; (മിര്‍ഖാത്). </p>
<p>എന്നാല്‍ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറയുന്നത് ഗുരുതരമായ തെറ്റാണ്. നബി(സ) പറഞ്ഞു: &#8220;ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറയുന്നവന് നാശം, അവന് നാശം, അവന് നാശം&#8221; (അഹ്മദ്). തമാശക്ക് പോലും കള്ളം പറയാത്തവന് സ്വര്‍ഗത്തിന്റെ മധ്യത്തില്‍ ഒരു വീടിന് വേണ്ടി താന്‍ വാദിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു ( അബൂദാവൂദ്). </p>
<p>തമാശക്ക് വേണ്ടി മറ്റുള്ളവരുടെ എന്തെങ്കിലും സാധനങ്ങള്‍ ഒളിപ്പിച്ചു വെക്കുന്ന ചിലരുണ്ട്. അത് ദ്രോഹകരമായ തമാശയിലാണ് പെടുക. ഒരിക്കല്‍ പ്രവാചകനും സ്വഹാബികളും ഒരു യാത്ര പോവുകയായിരുന്നു. യാത്രാമധ്യേ അവര്‍ ഒരിടത്ത് വിശ്രമിക്കാനിറങ്ങി. അന്നേരം ഒരു സ്വഹാബി ഉറങ്ങിയപ്പോള്‍ മറ്റൊരാള്‍ അദ്ദേഹത്തിന്‍റെ ഒരു കയര്‍ എടുത്ത് ഒളിപ്പിച്ചു വെച്ചു. ഉണര്‍ന്നപ്പോള്‍ അത് കാണാതെ അയാള്‍ ഭയാശങ്കയിലായി. അപ്പോള്‍ നബി (സ) പറഞ്ഞു: ഒരു മുസ്‌ലിമും മറ്റൊരു മുസ്ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല (അബൂദാവൂദ്). മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: &#8220;ഒരാള്‍ തമാശക്കോ അല്ലാതെയോ മറ്റൊരാളുടെ സാധനം എടുക്കാന്‍ പാടില്ല&#8221;(അബൂദാവൂദ്).</p>
<p>നബി(സ) തമാശ പറയാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരാള്‍ പ്രവാചകന്റെ അടുക്കല്‍ വന്ന് ഒരു സവാരിമൃഗത്തെ ആവശ്യപ്പെട്ടു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഞാന്‍ നിനക്ക് സവാരി ചെയ്യാന്‍ ഒരു പെണ്‍ ഒട്ടകക്കുട്ടിയെ തരാം. അയാള്‍ ചോദിച്ചു: ഒരു പെണ്‍ ഒട്ടകക്കുട്ടിയെ കൊണ്ട് ഞാനെന്ത് ചെയ്യും? (അതിനെ വാഹനമാക്കാന്‍ കഴിയില്ലല്ലോ). പ്രവാചകന്‍ പറഞ്ഞു: പെണ്‍ ഒട്ടകമാല്ലാതെ ഒട്ടകങ്ങളെ പ്രസവിക്കുമോ? (അബൂദാവൂദ്).</p>
<p>ഒട്ടകം ചെറുതായാലും വലുതായാലും പെണ്‍ ഒട്ടകത്തിന്റെ കുട്ടി തന്നെയാണല്ലോ. ഒരു തമാശ രൂപത്തിലാണ് പ്രവാചകന്‍ അത് പറഞ്ഞതെന്ന് മാത്രം. അതില്‍ കാര്യവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അതായത്, ഒരു കാര്യം കേള്‍ക്കുമ്പോള്‍ ആലോചിച്ചു മാത്രമേ പ്രതികരിക്കാവൂ. ഉദ്ദേശ്യം വേണ്ടവിധം മനസ്സിലാക്കാതെ എതിര്‍ക്കരുത്. ശരിക്ക് ആലോചിച്ചിരുന്നെങ്കില്‍ ആ സ്വഹാബിക്ക് ആശങ്കപ്പെടെണ്ടിയിരുന്നില്ല.</p>
<p>പരസ്പരസ്നേഹം വളര്‍ത്തുന്നതിനും ആശ്വസിപ്പിക്കുന്നതിനും സംസ്കരണം ലക്‌ഷ്യം വെച്ചും എല്ലാം ഉള്ള തമാശകള്‍ പ്രവാചക ചരിത്രത്തില്‍ കാണാം. കുട്ടികളോടൊത്തും ഭാര്യമാരോടൊത്തും പ്രവാചകന്‍ തമാശകളില്‍ ഏര്‍പ്പെടാരുണ്ടാണ്ടായിരുന്നു. എന്നാല്‍ , അതൊരിക്കലും കള്ളവാദങ്ങളോ അതിശയോക്തികളോ ഉപദ്രവകരമോ ആയിരുന്നില്ല. പ്രവാചകന്‍ പറഞ്ഞു: &#8221; തീര്‍ച്ചയായും ചിലപ്പോള്‍ ഞാന്‍ തമാശ പറയാറുണ്ട്‌. പക്ഷേ, സത്യമല്ലാതെ ഞാന്‍ പറയാറില്ല&#8221;(ത്വബ്രാനി).      </p>
<p>( അബൂദറ് എടയൂര്‍ )                          </p>
<i>Scridb filter</i><!-- Scridb filter-->]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&#038;p=1047</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>യേശുവിന്റെയും മര്‍യമിന്റെയും മതം</title>
		<link>http://ipcblogger.net/akm/?p=1013</link>
		<comments>http://ipcblogger.net/akm/?p=1013#comments</comments>
		<pubDate>Tue, 15 Jan 2013 06:10:27 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=1013</guid>
		<description><![CDATA[ലോക മതനേതാക്കളിലെ ഏറ്റവും ഉന്നതസ്ഥാനമലങ്കരിക്കുന്ന മഹദ് വ്യക്തികളുടെ കൂട്ടത്തില്‍ അദ്വിതീയസ്ഥാനമുള്ളവരാണ് യേശുവും മര്‍യമും. ലോക ജനസംഖ്യയില്‍ പകുതിയോളം വരുന്ന ക്രൈസ്തവര്‍ ദൈവമോ ദൈവത്തോട് ഏറ്റവും സാമീപ്യമുള്ളവരോ ആയാണ് ഈ അമ്മയെയും മകനെയും പരിഗണിക്കുന്നത്. അവര്‍ക്ക് ലഭിക്കുന്ന സ്നേഹാദരവുകളും ആരാധനയും ഭൂമിയില്‍ മറ്റാര്‍ക്കെങ്കിലും ലഭിക്കുന്നുണ്ടോ എന്ന് സംശയം. എണ്ണമറ്റ ജനഹൃദയങ്ങളില്‍ നിന്ന് ഓരോ നിമിഷവും അവരിലേക്കുയരുന്ന പ്രാര്‍ഥനകളും കണ്ണീരും ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. അവരുടെ പ്രതിമകളുടെയും പടങ്ങളുടെയും മുന്നില്‍ മുട്ടുകുത്തി കൈകൂപ്പി ദു:ഖങ്ങളും ദുരിതങ്ങളും സമര്‍പ്പിച്ച്‌ ഹൃദയഭാരം ഇറക്കിവെച്ച് ആശ്വാസത്തിലും [...]]]></description>
				<content:encoded><![CDATA[<p>ലോക മതനേതാക്കളിലെ ഏറ്റവും ഉന്നതസ്ഥാനമലങ്കരിക്കുന്ന മഹദ് വ്യക്തികളുടെ കൂട്ടത്തില്‍ അദ്വിതീയസ്ഥാനമുള്ളവരാണ് യേശുവും മര്‍യമും. ലോക ജനസംഖ്യയില്‍ പകുതിയോളം വരുന്ന ക്രൈസ്തവര്‍ ദൈവമോ ദൈവത്തോട് ഏറ്റവും സാമീപ്യമുള്ളവരോ ആയാണ് ഈ അമ്മയെയും മകനെയും പരിഗണിക്കുന്നത്. അവര്‍ക്ക് ലഭിക്കുന്ന സ്നേഹാദരവുകളും ആരാധനയും ഭൂമിയില്‍ മറ്റാര്‍ക്കെങ്കിലും ലഭിക്കുന്നുണ്ടോ എന്ന് സംശയം. എണ്ണമറ്റ ജനഹൃദയങ്ങളില്‍ നിന്ന് ഓരോ നിമിഷവും അവരിലേക്കുയരുന്ന പ്രാര്‍ഥനകളും കണ്ണീരും ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. അവരുടെ പ്രതിമകളുടെയും പടങ്ങളുടെയും മുന്നില്‍ മുട്ടുകുത്തി കൈകൂപ്പി ദു:ഖങ്ങളും ദുരിതങ്ങളും സമര്‍പ്പിച്ച്‌ ഹൃദയഭാരം ഇറക്കിവെച്ച് ആശ്വാസത്തിലും പ്രതീക്ഷയിലും നിര്‍വൃതി കൊള്ളുന്ന ഭക്തരുടെ വ്യത്യസ്ത മുഖഭാവങ്ങള്‍ ആരെയും ആകര്‍ഷിക്കും. പലരെയും വേദനിപ്പിക്കും, കരയിക്കും.</p>
<p>ഇവരോട് കാണിക്കുന്ന ഈ ആരാധനക്കും ഭക്തിപ്രകടനങ്ങള്‍ക്കും എന്താണ് അടിസ്ഥാനം? യേശുവിന്റെ കല്പനകളും ഉപദേശങ്ങളും അനുസരിച്ചാണോ ഇതൊക്കെയും നടക്കുന്നത്? പ്രാര്‍ഥനക്ക് അര്‍ഹന്‍ ദൈവം മാത്രമാണെന്ന് മതം പഠിപ്പിക്കുമ്പോള്‍ , അതിര് കടക്കുന്ന ഈ ഭക്തി അതിനോട് യോജിക്കുന്നതാണോ? ദൈവത്തെ തിരിച്ചറിയാന്‍ കഴിയുന്ന ഒരാള്‍ക്ക്‌ ദൈവത്തിലേക്കുള്ള വഴി വ്യക്തമായിരിക്കും. ദൈവം എന്നാല്‍ ആരെന്ന് വ്യക്തമായ അവബോധമുള്ള ആളായിരിക്കും അയാള്‍ . ആ മാനദണ്‍ധമനുസരിച്ച് ദൈവമെന്ന ബോധത്തില്‍ വിശ്വാസത്തോടെ പ്രാര്‍ഥി ക്കാനും അയാള്‍ക്ക്‌ കഴിയും. യേശുവിന്റെ കാര്യത്തില്‍ സംശയലേശമില്ലാതെ ദൈവമെന്നുറപ്പിച്ച് പ്രാര്‍ഥിക്കാന്‍ ആവുമോ?</p>
<p>ഇല്ലായ്മയില്‍ നിന്ന് എന്തും  സൃഷ്ടിക്കാമെന്നുള്ളതാണ് ദൈവത്തിന്റെ കഴിവുകളില്‍ പ്രധാനം. ദൈവം ജീവനും മരണവും നല്‍കുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച് പരിപാലിക്കുന്നത് ദൈവത്തിന് നിസ്സാരം. വറ്റിവരണ്ട ഭൂമിയില്‍ മഴ പെയ്യിച്ച് ജീവജാലങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കാന്‍ ദൈവത്തിനല്ലാതെ ആര്‍ക്കാണ് കഴിയുക? എന്നാല്‍ ഈ വക സിദ്ധികള്‍ യേശുവിനുണ്ടെന്ന് ആരെങ്കിലും പറയുന്നുണ്ടോ? </p>
<p>യഥാര്‍ഥത്തില്‍ ആരായിരുന്നു യേശു? ദൈവമോ ദൈവത്തിന്റെ പ്രവാചകനായ മനുഷ്യനോ? ദൈവത്തോട് പ്രാര്‍ഥിക്കലാണ് മനുഷ്യസ്വഭാവം. മറിച്ച്, ദൈവം മനുഷ്യനോട് പ്രാര്‍ഥിക്കുക ഒരിക്കലും സംഭവ്യമല്ല. യേശു ദൈവത്തോട് പ്രാര്‍ഥിച്ച ധാരാളം സന്ദര്‍ഭങ്ങള്‍ ബൈബിള്‍ പ്രതിപാദിക്കുന്നുണ്ട്. ശിഷ്യന്മാരെയും അനുയായികളെയും ദൈവപ്രാര്‍ഥനക്ക് യേശു ക്ഷണിച്ചതിനും അവരൊന്നിച്ച് പ്രാര്‍ഥിച്ചതിനും നിരവധി ഉദാഹരണങ്ങള്‍ ബൈബിളില്‍ കാണാം (മത്തായി 26:36-46; ലൂക്ക 22:39-46). </p>
<p>രണ്ടായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് ജനിച്ച യേശുക്രിസ്തുവിനെ ക്രിസ്തുമതത്തിന്റെ സ്ഥാപകന്‍ എന്ന നിലയിലാണ് ലോകം മുഴുവന്‍ പരിഗണിക്കുന്നത്. എന്നാല്‍ അങ്ങനെയൊരു മതം അദ്ദേഹം സ്ഥാപിച്ചതിന് തെളിവൊന്നുമില്ല. അതിലും മുമ്പ് ജീവിച്ചിരുന്ന അമ്മ മറിയവും യേശുവിന്റെ മതത്തില്‍ പെട്ടതായിരുന്നില്ല എന്നതിനുമുണ്ട് വിശ്വസനീയമായ തെളിവുകള്‍ .അവര്‍ ജനിക്കുന്നതിനും ജീവിക്കുന്നതിനും മുമ്പുതന്നെ അവര്‍ രണ്ടുപേരുടെയും മതം നിലവിലുണ്ടായിരുന്നു. നിലവില്‍ അന്നേ ഉണ്ടായിരുന്ന ആ മതത്തില്‍ ജനിച്ച അവരുടെ ജീവിതം ആ മതത്തിനും അതിന്റെ കല്പനകള്‍ക്കും അനുസരിച്ചായിരുന്നു എന്നതില്‍ സംശയമില്ല. ക്രിസ്തുമതം എന്ന മതം അന്ന് നിലവില്‍ ഇല്ലാതിരുന്നതിനാല്‍ അവര്‍ ഇരുവര്‍ക്കും തീരെ അജ്ഞാതമായിരുന്നു ആ മതം. അതായത് ഒരിക്കലും കൃസ്ത്യാനികളായിരുന്നില്ല യേശുവോ അമ്മ മറിയമോ. അതിന് അവര്‍ക്ക് അവസരവും ലഭിച്ചിട്ടില്ല. എങ്കില്‍പ്പിന്നെ ഏതായിരുന്നു അവരുടെ മതം? ആ കാലത്ത് ജീവിച്ചിരുന്ന ആര്‍ക്കും ഒരു സംശയവും അക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല. അതായത് അന്നുള്ളവരുടെ മതമായിരുന്ന ഇബ്റാഹീം നബിയുടെ മതം എതായിരുന്നുവോ അതായിരുന്നു അവരുടെയും മതം. സിറിയയിലെ &#8216;അന്ത്യോഖാ&#8217; പട്ടണത്തില്‍ വെച്ചായിരുന്നു &#8216;ക്രിസ്ത്യാനി&#8217; എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. (അപ്പോസ്ത പ്രവൃത്തികള്‍ 11:26).</p>
<p>പ്രവാചകന്മാരായ അബ്രഹാം,മോസസ് എന്നിവരില്‍കൂടി അല്ലാഹു സംസാരിച്ചതായിരുന്നു ആ മതം. ഏകദൈവവിശ്വാസത്തില്‍ അധിഷ്ടിതവും വിഗ്രഹാരാധന,മദ്യം മുതലായ സാമൂഹിക തിന്മകള്‍ക്ക് എല്ലാവിധത്തിലും എതിരും ആയിരുന്നു ആ മതം. പ്രവാചകന്മാരുടെ മതം എന്നാണ് ബൈബിളിലും ഖുര്‍ആനിലും ആ മതത്തിന് കൊടുക്കുന്ന വിശേഷണം. പ്രവാചകനായ അബ്രഹാം വഴി അല്ലാഹു ആ മതത്തിന് നല്‍കിയ പേര് &#8216;ഇസ്‌ലാം&#8217; എന്നായിരുന്നു. ഇസ്‌ലാം എന്നാല്‍ സമാധാനം എന്നും ദൈവകല്പനകള്‍ പൂര്‍ണമായി അനുസരിച്ച് ദൈവത്തിന് വിധേയമായി ജീവിക്കുക എന്നുമാണ് അര്‍ഥം. കേവലം ഒരു ജാതിപ്പേരല്ല അത്. എങ്കിലും ഇന്നത്‌ ഒരു ജാതിപ്പേരാക്കി തരം താഴ്ത്താനാണ് ശ്രമിക്കുന്നത്. ജനനം മുതലേ ഇസ്‌ലാമികരീതിയിലാണ് മറിയം യേശുവിനെ വളര്‍ത്തിയത്. ഒരാഴ്ച കഴിഞ്ഞ് കുട്ടിയെ പരിഛെദനം നടത്തേണ്ട സമയമായപ്പോള്‍ പരിഛെദനം നടത്തുകയും ഗര്‍ഭധാരണത്തിന് മുമ്പേ മാലാഖ നല്‍കിയിരുന്ന യേശു എന്ന പേര് നല്‍കുകയും ചെയ്തു (ലൂക്ക 2:21). മോശയുടെ നിയമമനുസരിച്ച് ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ അവനെ കര്‍ത്താവിന് സമര്‍പ്പിക്കാന്‍ ജറുസലേമിലേക്ക് കൊണ്ടുപോയി. കടിഞ്ഞൂല്‍ പുത്രന്മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്ധന്‍ എന്ന് വിളിക്കപ്പെടണം എന്നും ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ ബലിയര്‍പ്പിക്കണമെന്നും കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്തത്. </p>
<p>പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട യേശു നാല്‍പത്‌ ദിവസം മരുഭൂമിയില്‍ കഴിഞ്ഞു. പിശാചിന്റെ പല പരീക്ഷണങ്ങള്‍ക്കും വിധേയനായ യേശു ദൈവത്തിന്റെ തിരുവചനങ്ങള്‍ ഉദ്ധരിച്ചാണ് പിശാചിന് മറുപടി കൊടുത്തതും അവനെ തോല്‍പിച്ചതും (ലൂക്ക 4:3-13).</p>
<p>യേശുവിന്റെ കാലത്ത് ക്രിസ്തുമതം ഉണ്ടായിരുന്നില്ല എന്നതിന് ധാരാളം തെളിവുകള്‍ ഉണ്ട്. മുഴുവന്‍ ബൈബിളിലും കൂടി ആകെ മൂന്നു പ്രാവശ്യം മാത്രമേ ക്രിസ്ത്യാനി എന്ന പദം പ്രയോഗിക്കപ്പെട്ടിട്ടുള്ളൂ. അതാകട്ടെ യേശുവിനെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗത്ത് അല്ല താനും.</p>
<p>യേശുവിന്റെ കാലശേഷം എഴുതപ്പെട്ടതാണ് യേശുവിന്റെ സുവിശേഷം. ആ  ഗ്രന്ഥങ്ങളിലെല്ലാം യേശുവിന്റെ മരണത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ കാലശേഷം എഴുതപ്പെട്ടവയാണ് സുവിശേഷഗ്രന്ഥങ്ങള്‍ എന്നതിനെപ്പറ്റി സംശയിക്കാനില്ല. ജീവിതകാലത്ത് ആര്‍ക്കും സ്വന്തം മരണത്തെപ്പറ്റി വിവരണം നല്‍കാന്‍ സാധ്യമല്ലല്ലോ.</p>
<p>യേശുവിന്റെ ശത്രുവായിരുന്ന സാവുള്‍ എന്ന യഹൂദതീവ്രവാദിയായിരുന്നു ആധുനിക ക്രിസ്തുമതത്തിന്റെ സ്ഥാപകന്‍ എന്ന് പറയുന്നതില്‍ തെറ്റില്ലെന്ന് തന്നെയല്ല,പൂര്‍ണമായും അത് ശരിയെന്ന് സ്ഥാപിക്കുന്നതിനും ബൈബിള്‍ ഉപയോഗിച്ചുതന്നെ കഴിയും. സാവുള്‍ എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്ന പേര്. പിന്നീടാണ് പൌലോസ് എന്നായും പൌലോസ് അപ്പസ്തോലന്‍ എന്നായും മാറിയത്. മാറ്റത്തിന്റെ ആ കഥ ബൈബിലെ അപ്പോസ്തല പ്രവൃത്തികള്‍ (ACTS) എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. </p>
<p>യേശുവിനും മറിയമിനും ഉണ്ടായിരുന്നത് ഇന്ന് അവര്‍ക്ക് ക്രിസ്തുമതത്തില്‍ ഉള്ള സ്ഥാനമായിരുന്നില്ല എന്നാണ് പറഞ്ഞ് വരുന്നത്. പരിശുദ്ധ ഖുര്‍ആനില്‍ യേശുവിനും മറിയമിനും കൊടുക്കുന്ന അതിമഹത്തായ സ്ഥാനം അത് വ്യക്തമാക്കുന്നു. ഇസ്ലാം മതത്തിലെ അഞ്ചു പ്രമുഖ പ്രവാചകന്മാരില്‍ ഒരാളാണ് യേശു. അദ്ദേഹത്തെ അംഗീകരിക്കാതിരിക്കുക മുസ്ലിംകള്‍ക്ക് സാധ്യമല്ല. മര്‍യമിന്‍റെ മകന്‍ യേശു എന്ന നിലയിലാണ് ഖുര്‍ആനില്‍ യേശുവിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ .</p>
<p>ഖുര്‍ആനില്‍ പേരെടുത്തു പറയുന്ന ഏക സ്ത്രീ ആണ് മറിയം. മറിയം എന്ന പേരില്‍ തന്നെയാണ് ഖുര്‍ആനിലെ പത്തൊമ്പതാം അധ്യായം. ഭൂമിയില്‍ ജനിച്ച സ്ത്രീകളില്‍ ഏറ്റവും ഉന്നതസ്ഥാനം നല്‍കിയാണ്‌ ഖുര്‍ആന്‍ ആ സ്ത്രീരത്നത്തെ ആദരിച്ചത്. ഇതെല്ലാം എടുത്തു കാണിക്കുന്നത് അവര്‍ രണ്ടുപേരും ആദരണീയരും സര്‍വാത്മനാ ദൈവത്തിന് കീഴ്പെടുന്നവരും ആയിരുന്നു എന്നാണ്.</p>
<p>( ഇ. സി. സൈമണ്‍ മാസ്റ്റര്‍ )                                    </p>
<i>Scridb filter</i><!-- Scridb filter-->]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&#038;p=1013</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>വാതില്‍പ്പാളിയിലൂടെ അകം കണ്ടപ്പോള്‍</title>
		<link>http://ipcblogger.net/akm/?p=1005</link>
		<comments>http://ipcblogger.net/akm/?p=1005#comments</comments>
		<pubDate>Mon, 31 Dec 2012 06:16:29 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=1005</guid>
		<description><![CDATA[ദൈവം, പ്രവാചകന്‍, വേദഗ്രന്ഥം- പഠനീയങ്ങളായ പദത്രയം! ദൈവത്തെയും വേദഗ്രന്ഥത്തെയും പരിചയപ്പെടുത്തിയ മഹാമനസ്സ്, ദൈവത്തിന്റെ തിരുദൂതന്‍, സമൂഹത്തിന്റെ വിശ്വസ്തന്‍. ക്ലേശപൂര്‍ണവും സംഭവസങ്കുലവുമായ ഒരു സാഹസിക ജീവിതം. എന്നിട്ടും ആത്മകഥാപരമായി, സ്വജീവിതഗന്ധിയായി വേദഗ്രന്ഥത്തിലൊന്നുമില്ല! എഴുതാന്‍ തുടങ്ങുമ്പോള്‍ &#8216;ഞാന്‍ കണ്ട ലണ്ടന്‍&#8217; എന്നത് എഴുതിക്കഴിയുമ്പോള്‍ &#8216;എന്നെ കണ്ട ലണ്ടനാ&#8217;യി പരിണമിക്കുന്ന കാലപഥത്തില്‍ , ദൈവാനുഗ്രഹത്തിനും ജനപ്രീതിക്കും വിധേയനായ മുഹമ്മദ്‌ തന്നെക്കുറിച്ചൊന്നുമെഴുതാതെ ഒരു ഗ്രന്ഥം പ്രകാശിപ്പിക്കുക;തീര്‍ച്ചയാണ്, ചരിത്രത്തിലെ ഒരപൂര്‍വതയാണിത്. മറ്റു വേദഗ്രന്ഥങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തം! മുമ്പും കുറെ വേദഗ്രന്ഥങ്ങളുണ്ടായിട്ടുണ്ട്. കാല്പാടുകള്‍ പോലും അവശേഷിപ്പിക്കാതെ [...]]]></description>
				<content:encoded><![CDATA[<p>ദൈവം, പ്രവാചകന്‍, വേദഗ്രന്ഥം- പഠനീയങ്ങളായ പദത്രയം! ദൈവത്തെയും വേദഗ്രന്ഥത്തെയും  പരിചയപ്പെടുത്തിയ മഹാമനസ്സ്, ദൈവത്തിന്റെ തിരുദൂതന്‍, സമൂഹത്തിന്റെ വിശ്വസ്തന്‍. ക്ലേശപൂര്‍ണവും സംഭവസങ്കുലവുമായ ഒരു സാഹസിക ജീവിതം. എന്നിട്ടും ആത്മകഥാപരമായി, സ്വജീവിതഗന്ധിയായി വേദഗ്രന്ഥത്തിലൊന്നുമില്ല!</p>
<p>എഴുതാന്‍ തുടങ്ങുമ്പോള്‍ &#8216;ഞാന്‍ കണ്ട ലണ്ടന്‍&#8217; എന്നത് എഴുതിക്കഴിയുമ്പോള്‍ &#8216;എന്നെ കണ്ട ലണ്ടനാ&#8217;യി പരിണമിക്കുന്ന കാലപഥത്തില്‍ , ദൈവാനുഗ്രഹത്തിനും ജനപ്രീതിക്കും വിധേയനായ മുഹമ്മദ്‌ തന്നെക്കുറിച്ചൊന്നുമെഴുതാതെ ഒരു ഗ്രന്ഥം പ്രകാശിപ്പിക്കുക;തീര്‍ച്ചയാണ്, ചരിത്രത്തിലെ ഒരപൂര്‍വതയാണിത്. മറ്റു വേദഗ്രന്ഥങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തം! മുമ്പും കുറെ വേദഗ്രന്ഥങ്ങളുണ്ടായിട്ടുണ്ട്. കാല്പാടുകള്‍ പോലും അവശേഷിപ്പിക്കാതെ പലതും അപ്രത്യക്ഷങ്ങളായി. ഏഴാം നൂറ്റാണ്ടിലവതീര്‍ണമായ ഖുര്‍ആന്‍ സര്‍വാതിശായിയായി!  എന്തുകൊണ്ട് ഈ സര്‍വാതിശായിത്തം? മനുഷ്യരാശിക്കാകമാനമായുള്ള സന്ദേശം- സകലമതസാര സമന്വയം! സംപൂര്‍ത്തീകരിക്കപ്പെട്ട ദര്‍ശന ശില്‍പം! ചിന്തിക്കാനും ദൃഷ്ടാന്തങ്ങളിലൂന്നി വിശകലനം ചെയ്യാനും സ്വതന്ത്രമായി നിഗമനത്തിലെത്താനും ആവശ്യപ്പെട്ട ആദ്യത്തെ മതദര്‍ശനം ഖുര്‍ആന്‍. പൂര്‍ണതയില്‍ നിന്നാണ് ആ മഹിതസംസ്കൃതി ഒഴുകിത്തിരിച്ചത്. പൂര്‍ണതയെ ആവാഹിച്ച് പൂര്‍ണതയില്‍ തന്നെ അഭിരമിക്കാനാരംഭിച്ച ഒരു തീര്‍ഥപ്രയാണം. അത് മനുഷ്യജീവിതത്തെ മഹത്തരമായ ഒരു തീര്‍ഥ പ്രയാണമാക്കി മാറ്റി. പൂര്‍ണതയുടെ സാമീപ്യമണഞ്ഞ്‌ നിത്യ നിര്‍വൃതി പൂകാന്‍ മനുഷ്യനെ വഴി നയിക്കുന്ന ഒരു മഹോപനിഷത്താണ് ഖുര്‍ആന്‍. </p>
<p>&#8216;സര്‍വലോകങ്ങള്‍ക്കും കാരുണ്യ&#8217; മായും &#8216;പ്രകാശം പരത്തുന്ന വിളക്കാ&#8217;യും ദൈവം ഒരു പവിത്രമനസ്സിനെ കണ്ടെത്തി. അതൊരു വരിഷ്ഠ നിയോഗമായിരുന്നു. പൂര്‍ണതയുടെ പാരാവാരം വിളയിച്ചെടുത്ത മൃതജീവനി മുഹമ്മദിന്റെ മനസ്സിലേക്ക്, മാലാഖയായ ജിബ്രീലിലൂടെ  ദേവതീര്‍ത്ഥം പോലെ ഒഴുകിയെത്തി. അനുസ്യൂതമായ ഒരു പ്രവാഹഗതി പോലല്ല, അവതാരണം അനിവാര്യമാക്കപ്പെട്ട വിശേഷാവസരങ്ങളിലെല്ലാം ഒരു ശമനൌഷധത്തിന്റെ പവിത്ര പരിവേഷമണിഞ്ഞുകൊണ്ട് അവ ഒഴുകിയെത്തുകയായിരുന്നു. </p>
<p>നൂറ്റാണ്ടുകള്‍ കൊഴിയുകയും ജനങ്ങള്‍ പരകോടികളായി പെരുകുകയും ചെയ്തു. ദൈവദത്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന  ലോകം പരിചയപ്പെട്ട ഏറ്റവും വലിയ വിപ്ലവം  അല്‍ജിഹാദുല്‍ അക്ബര്‍ &#8211; ഒരാള്‍ സ്വന്തം ദേഹേച്ഛകള്‍ക്കും മനോമാലിന്യങ്ങള്‍ക്കുമെതിരെ നടത്തുന്ന വിപ്ലവം- ആവിഷ്കരിച്ചത് വേദഗ്രന്ഥമാണ്. വ്യക്തിഗതങ്ങളായ ആഗ്രഹാഭിലാഷങ്ങളെ അമര്‍ത്തിനിര്‍ത്തി, സമൂഹത്തിന്റെ നന്മക്കും വികാസവൃദ്ധികള്‍ക്കും വേണ്ടി പൊരുതി മരിക്കാന്‍ സത്യവിശ്വാസികള്‍ക്കാവേശം നല്‍കിയ മഹദ്ഗ്രന്ഥമാണത്. വേദഗ്രന്ഥങ്ങളിലും മാറ്റിമറിക്കലുകളും കൂട്ടിച്ചേര്‍ക്കലുക ളുമുണ്ടായി. എന്നാല്‍ , സത്യവേദഗ്രന്ഥത്തിലെ പരാമര്‍ശങ്ങളൊന്നും ചോദ്യം ചെയ്യപ്പെട്ടില്ല. പ്രക്ഷിപ്തങ്ങളാരോപിക്കപ്പെട്ടില്ല. കാലത്തിന്റെ പരുഷ സ്വരം അതിന്റെനേരെ നോക്കി അനുചിതം, അപ്രായോഗികം എന്നൊന്നും അപവദിച്ചില്ല.&#8217;ലൗഹി&#8217;ലെ ഖുര്‍ആന്റെ ബാഹ്യപ്രകൃതവും അന്ത:സൌന്ദര്യവും കൈമോശം വരാതെ സത്യവേദഗ്രന്ഥം ഇന്നും പ്രഭാസിക്കുന്നു, നിറം മങ്ങാത്ത തിറമാര്‍ന്ന ദൈവിക ജ്യോതിസ്സുപോലെ! എന്തുകൊണ്ടിത്‌ കാലക്കാറ്റി ലുലഞ്ഞില്ല? എന്തുകൊണ്ടിത്‌ ലോകസ്പര്‍ശം കൊണ്ട് മാഞ്ഞില്ല? എന്തുകൊണ്ടിത്‌ രുചിഭേദം കീര്‍ത്തിച്ചു പരിഷ്കരിക്കപ്പെട്ടില്ല? കാരണം ഇത് ദൈവകൃതമാണ്.  ഇത് സാര്‍വജനീനമാണ്. ഇത് സാര്‍വകാലികമാണ്. ഇത് പൂര്‍ണവും പരിശുദ്ധവുമാണ്‌. ഇതിന്റെ സംരക്ഷണ ബാധ്യത ദൈവത്തിനാണ്.</p>
<p>കാലാതിവര്‍ത്തിയാണ് ഖുര്‍ആനിക ദര്‍ശനവിശേഷമെന്ന് മൈക്കള്‍ എച്ച്. ഹാര്‍ട്ട്‌ പറഞ്ഞു. നിത്യനൂതനത്വം ഖുര്‍ആന്റെ സവിശേഷതയാണെന്ന് ചരിത്രകാരനായ ഡി.വി.സ്മിത്ത് രേഖപ്പെടുത്തി. &#8216;മാറ്റിമറിക്കലുകള്‍ക്കതീതമായ സ്വയം പൂര്‍ണമായ ഒന്നാണ് ഖുര്‍ആന്‍&#8217; എന്ന് ദാര്‍ശനികനായ വെറി കിറ്റ് സമര്‍ഥിച്ചു. കാലത്തിന്റെ കൈപ്പാടുകളേല്‍ക്കാത്ത വിശ്രുത ഗ്രന്ഥമാണ് മുഹമ്മദിലൂടെ ആവിഷ്കൃതമായ ഖുര്‍ആന്‍&#8217; എന്ന് പ്രഖ്യാത സര്‍ഗപ്രതിഭയായ ലെയ്ന്‍ പോള്‍ രേഖപ്പെടുത്തി. ഇസ്‌ലാമികസംസ്കൃതിയെക്കുറിച്ച് പ്രൌഡമായി വിശകലനം ചെയ്ത ആര്‍നോള്‍ഡ് ഖുര്‍ആന്റെ സര്‍വാതിശായിത്തം തെളിമയോടെ പ്രകാശിപ്പിച്ചു. &#8216;എല്ലാ വേദഗ്രന്ഥങ്ങളിലും പരിഷ്കരണങ്ങളും വെട്ടിത്തിരുത്തലുകളും നടന്നപ്പോള്‍ അവയ്ക്കെല്ലാം അപ്രാപ്യമായി, അചഞ്ചലമായി, ഉദ്ധൃതവീര്യത്തോടെ പ്രഭാസിച്ച വേദഗ്രന്ഥമാണ് ഖുര്‍ആനെ&#8217;ന്ന് ദാര്‍ശനികപ്രതിഭയായ പാമര്‍ പ്രസ്താവിച്ചു. &#8216;പ്രായോഗികാദ്വൈതത്തിന്റെ വക്താവാണ്‌ പ്രവാചകന്‍ മുഹമ്മദെ&#8217;ന്ന് സ്വാമി വിവേകാനന്ദന്‍ പ്രഖ്യാപിച്ചപ്പോള്‍ , പ്രകാരാന്തരേണ  കീര്‍ത്തിക്കപ്പെട്ടത്‌ വേദഗ്രന്ഥം തന്നെയാണ്. ഇവരെല്ലാം അമുസ്‌ലിം പ്രതിഭകളായിരുന്നു. ജന്മബാധ്യതയോ വിശ്വാസപരമായ വിധേയത്വമോ കൊണ്ടല്ല, പ്രത്യുത ബൌദ്ധികമായ സത്യസന്ധത പരിരക്ഷിക്കപ്പെടണം എന്ന നിഷ്കര്‍ഷ കൊണ്ടാണ് മേലുദ്ധരിച്ച പരാമര്‍ശങ്ങളെല്ലാം ഉണ്ടായത്. </p>
<p> മതത്തെ ഒരു വികാരം മാത്രമായി കാണുന്ന ചില വിശ്വാസികളുണ്ട്‌. അവര്‍ വേദഗ്രന്ഥത്തെ  ഓതിത്തീര്‍ക്കുന്നു.  ഓത്തുകിതാബായി മാത്രം അതിനെ കാണുന്നു. ഭൗതികമായ കാര്യലാഭങ്ങള്‍ക്കും ആത്മീയമായ നേട്ടങ്ങള്‍ക്കും വേണ്ടി അക്ഷരമുരുക്കഴിക്കുന്നവരോട്  അറിഞ്ഞു ചൊല്ലാനുപദേശിച്ച പ്രവാചകന്‍ അവിടെയും നമുക്കൊരു മാര്‍ഗദര്‍ശിയാണ്. &#8220;വായിക്കുന്നതിന്റെ പൊരുളറിയാമൊ?&#8221; പ്രവാചകന്‍ ചോദിച്ചു. ഉത്തരം നിഷേധ രൂപത്തിലായിരുന്നു. പ്രവാചകന്‍ വിശദീകരിച്ചു: &#8220;പാരായണം ചെയ്യുക, അതാവശ്യമാണ്. പക്ഷേ കാര്യമറിഞ്ഞുകൊണ്ടാവണം&#8221;. പ്രവാചകന്‍ മന്ദഹസിച്ചു. ആ മന്ദഹാസവും നമുക്ക് പ്രചോദകമാവണം. ഖുര്‍ആന്‍ ഇങ്ങനെ പ്രബോധിപ്പിക്കുന്നു: &#8220;താങ്കള്‍ക്കു നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത വേദഗ്രന്ഥമാണിത്. ഇതിലെ വചനങ്ങള്‍ മനുഷ്യര്‍ മനസ്സിരുത്തി ചിന്തിക്കാനും ബുദ്ധിമാന്മാര്‍ ഓര്‍മിക്കാനും വേണ്ടിയാണ് അവതരിച്ചിട്ടുള്ളത്‌&#8221;(38:29). </p>
<p>ലോകജനങ്ങളെയാകെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഖുര്‍ആന്‍ സംസാരിച്ചത്. അതിന്റെ മാര്‍ഗം സ്വീകരിച്ചവര്‍ക്കെല്ലാം അത് ആത്മീയമായ വിമോചനം വാഗ്ദാനം ചെയ്തു. ആ ബ്രഹദ്ഗ്രന്ഥത്തില്‍ ഒരിടത്തുപോലും ഒരു പ്രത്യേക വര്‍ഗത്തെയോ രാഷ്ട്രത്തെയോ ഏറെ പ്രിയങ്കരം എന്ന രീതിയില്‍ പരാമര്‍ശിച്ചില്ല. സ്വന്തം താല്പര്യത്തിനപ്പുറത്ത് കൈയും കണ്ണും നീട്ടാനറിഞ്ഞുകൂടാത്ത സ്വാര്‍ത്ഥംഭരികളായ ആളുകള്‍ ! എന്നാല്‍ അതിലൊന്നും ശ്രദ്ധിച്ചു വേപതു കൊള്ളാതെ, സാമൂഹികനീതി സ്ഥാപിക്കാനുള്ള വിഭാവിത ലക്ഷ്യത്തോടെ അന്ത്യവേദം മുന്നോട്ടു നീങ്ങി. അതുകൊണ്ടാ ണതിന് വിശാലമായ കാഴ്ചപ്പാടും ബഹുലമായ കര്‍മ രംഗങ്ങളുമുണ്ടായത്. </p>
<p>ദരിദ്രനെവിട്ട് ധനികനോട് മാത്രമായി സത്യവേദം സംവദിചില്ല. മര്‍ദ്ദകനെ ശ്രദ്ധിക്കാതെ മര്‍ദ്ദിതനോട് മാത്രമായി അത് സമ്പര്‍ക്കം പുലര്‍ത്തിയില്ല. എല്ലാ വിനകള്‍ക്കും കാരണം മനുഷ്യമനസ്സിന്റെ തിന്മകളാണെന്നും അവയാണ് വിപാടനം ചെയ്യപ്പെടെണ്ടതെന്നും വേദഗ്രന്ഥം വിലയിരുത്തുന്നു. എല്ലാ വേദഗ്രന്ഥങ്ങളുടെയും  എല്ലാ വേദഗ്രന്ഥങ്ങളുടെയും സമീപനമതായിരുന്നു. അതുകൊണ്ടാണ് പ്രവാചകനായ മോസസ്സ് ഇസ്രയേയിലെ സാധാരണ ക്കാരനോടും ഫറോവാ രാജാവിനോടും ഒരേപോലെ സംസാരിച്ചത്. &#8216;ആകാശത്തിനു ചുവടെ, ഭൂമിയില്‍ ജീവിക്കുന്ന ഏറ്റവും സത്യസന്ധനായ മനുഷ്യന്‍&#8217; എന്ന് ശ്ലാഘിക്കപ്പെട്ട അബൂദര്‍റിനോടും &#8216;ഈ യുവാവിന്റെ മജ്ജ വരെ ഈമാനാണെ&#8217;ന്ന് താന്‍ തന്നെ കീര്‍ത്തിച്ച അമ്മാറിനോടും, കുത്സിത ബുദ്ധികളായ ഖുറൈശീപ്രമാണിമാരോടും വിവേചനമില്ലാതെ സംസാരിച്ചത് അതുകൊണ്ടാണ്. </p>
<p>&#8220;ചിന്തിക്കാത്ത ബാധിതരും ഊമകളുമാണ് അല്ലാഹുവിന് ഏറ്റവും നികൃഷ്ട ജീവികള്‍ &#8221; (8:22). ശാരീരികമായ ന്യൂനാവസ്ഥകളല്ല ഇവിടെ വിവക്ഷിതം. നാവിന് പ്രവര്‍ത്തനശേഷിയില്ലാത്തവനല്ല ഇവിടെ ഊമയായി വിവക്ഷിക്കപ്പെടുന്നത്‌. മൊഴിയാന്‍ നാക്കുണ്ടായിട്ടും സത്യം മൊഴിയാന്‍ അറച്ചു നില്‍ക്കുന്നവനെയാണ് ഖുര്‍ആന്‍ നികൃഷ്ടജീവി എന്ന് വിളിച്ചത്. സത്യം പറയാന്‍ മടിക്കുകയും നല്ലത് കേള്‍ക്കാനറക്കുകയും  ചെയ്യുന്നവനെയാണ് മൂകനായും ബധിരനായും വിശേഷിപ്പിച്ചത്‌.</p>
<p>ഇഹപരമെന്ന പൂര്‍വോത്തരാര്‍ധങ്ങളിലായി പടര്‍ന്നു നില്‍ക്കുന്ന ഒന്നാണ് മനുഷ്യജീവിതമെന്നും ഇവയില്‍ ഉത്തരാര്‍ധമായ പാരത്രികജീവിതമാണ് താരതമ്യേന പ്രാമുഖ്യമായതെന്നും ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നു. &#8220;ഈ ഐഹികജീവിതം കളിയും വിനോദവും മാത്രമാണ്. നിശ്ചയമായും പരലോകജീവിതമാണ് യഥാര്‍ഥവും ശാശ്വതവുമായ ജീവിതം&#8221;(29:64). </p>
<p>പ്രപഞ്ചജീവിതം അയഥാര്‍ഥവും നിരര്‍ഥകവും മിഥ്യയുമാണെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മുഖ്യാര്‍ധം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാരത്രിക ജീവിതത്തിന്റെ അവലംബശിലയും  നിയാമകശക്തിയും ഇഹലോക ജീവിതമാണെന്നറിയുമ്പോഴാണ്  ഇഹലോകത്തിന്റെ സവിശേഷത നാം മനസ്സിലാക്കുന്നത്. സുപ്രധാനമായ അരങ്ങിലെ പൊലിമയ്ക്കും പ്രഭാവത്തിനും വേണ്ട ക്രിയാതലം ഇതാണ്. ഇവിടെയുള്ള ജീവിതചലനങ്ങളെ സസൂക്ഷ്മം വിലയിരുത്തിയാണ് പാരത്രിക ജീവിതത്തിനുള്ള സമര്‍ഹത നിശ്ചയിക്കുന്നത്. തീര്‍ത്തും കര്‍മനിഷ്ടവും സൂക്ഷ്മവും ബാഹ്യപ്രേരണകള്‍ക്ക് സ്വാധീനിക്കാന്‍ കഴിയാത്ത വിധം സുഭദ്രവുമായ വിശകലനവും വിലയിരുത്തലുമാണവിടെ നടക്കുക. &#8220;ഈ ലോകജീവിതവും അതിലെ അലങ്കാരവുമാണ്‌ ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനഫലങ്ങള്‍ ഈ ലോകത്ത് വെച്ച്  അവര്‍ക്ക് നാം പൂര്‍ത്തിയാക്കിക്കൊടുക്കുന്നതാണ്. അവര്‍ക്ക് അതില്‍ നഷ്ടം വരുത്തുകയില്ല. എന്നാല്‍ പരലോകത്ത് നരകമല്ലാതെ മറ്റൊന്നും ലഭിക്കാത്തവരാണവര്‍ . ഇവിടെവെച്ച് അവര്‍ ചെയ്തതെല്ലാം നിഷ്ഫലമായിത്തീരും. ഇവിടെ അവര്‍ ചെയ്തിരുന്നതെല്ലാം സത്യത്തില്‍ നിഷ്ഫലമായിരുന്നു&#8217;(11:15,16). &#8220;സുകൃതം ചെയ്തവര്‍ക്ക് ഇഹലോകത്ത് തന്നെ നല്ല പ്രതിഫലമുണ്ട്.പരലോകഭവനം ഉത്കൃഷ്ടമായതുമാണ്.ഭക്തരുടെ വീട് എത്ര മഹത്തരം!&#8221;(16:30). </p>
<p>ഇഹലോകജീവിതത്തിലെ കര്‍മപ്രപഞ്ചത്തിലൂന്നിയുള്ള പരലോകവിധാനമാണ് ഇസ്‌ലാമികദര്‍ശനം വരച്ചുകാണിക്കുന്നത്. ഇഹത്തിലെ കര്‍മ ഫലങ്ങള്‍ അനുഭവിക്കാന്‍ സംവിധാനം ചെയ്യപ്പെട്ട ഒന്നാണ് പരലോകം. ദൈവമാര്‍ഗത്തില്‍ ചരിക്കുന്ന സുകൃതികള്‍ക്ക് പ്രാപിക്കാനാവുന്ന സ്വര്‍ഗവും ദൈവേതര പഥങ്ങളിലൂടെസഞ്ചരിക്കുന്നവര്‍ക്ക് ലഭിക്കുന്ന നരകവും ഖുര്‍ആനില്‍ വര്‍ണിച്ചിട്ടുണ്ട്. സല്‍കര്‍മികള്‍ക്ക് ആവേശദായകമാണത്; ദുര്‍വൃത്തര്‍ക്ക് താക്കീതും. ഇവ രണ്ടും ഇവിടെ കുറേക്കൂടി നല്ല ജീവിതത്തിന് പ്രചോദകമായി ഭവിക്കുന്നു.</p>
<p>അതിമനോഹരമായ ഒരു പ്രപഞ്ചമാണ്  മനുഷ്യര്‍ക്കായി ദൈവമിവിടെ സംവിധാനം ചെയ്തിട്ടുള്ളത്. കരയിലും കടലിലും കണ്ണെത്താവുന്ന അളവില്‍ ആകാശത്തിലുമായി അനന്തവൈചിത്ര്യങ്ങളാണ് ദൈവം വിതാനിച്ചിട്ടുള്ളത്. വൈചിത്ര്യമാര്‍ന്ന നാദങ്ങളും രൂപങ്ങളും സുഖാസ്വാദ്യങ്ങളായ മറ്റനേകം പ്രതിഭാസങ്ങളും നിരന്നു നിറഞ്ഞിട്ടുണ്ടിവിടെ. ഇവയ്ക്കിടയിലാണ് മനുഷ്യനെ സൃഷ്ടിച്ചു നിര്‍ത്തിയിട്ടുള്ളത്. ഈ മനം കവരുന്ന വിഭവങ്ങളെ മുഴുവന്‍ വാരിക്കുടിച്ച് മതിമറന്നു മത്തുപിടിക്കുമ്പോള്‍ വിനഷ്ടമാകുന്ന വിലപിടിപ്പുള്ള പലതും മനുഷ്യനോര്‍ക്കാതെ പോകുന്നു. മത്തുപിടിച്ച മനുഷ്യന്‍ ഇവിടമാണ് സ്വര്‍ഗം, ഇവിടമാണെല്ലാം എന്ന് കരുതിക്കഴിയുന്ന വിഭ്രാന്താവസ്ഥയോളമെത്തുന്നു. </p>
<p>മനുഷ്യന്റെ കര്‍മശാലയും പരത്രികജീവിതം നിര്‍ണയിക്കപ്പെടുന്ന പരീക്ഷണാലയവുമാണ് ഈ ലോകം. ഇതാണ് ഖുര്‍ആന്റെ സമീപനം. മനം മയക്കുന്ന നൂറായിരം പ്രലോഭനങ്ങളുടെ നടുവില്‍ , ഉപഭോഗാവസരങ്ങളനുവദിച്ച്, വിധിവിലക്കുകളുടെ നിയന്ത്രണങ്ങളറിയിച്ച് മനുഷ്യനെ ഇറക്കി നിര്‍ത്തിയത് തീര്‍ത്തുമൊരു പരീക്ഷണ ത്തിനാണ്. എല്ലാ തലങ്ങളിലും അവന്‍ പരീക്ഷിക്കപ്പെടുന്നു. പ്രകടനത്തിലും പ്രഖ്യാപനത്തിലുമല്ല, നിഷ്കപടമായ വിശ്വാസത്തിലും തദനുസാരമായ കര്‍മാനുഷ്ടാനത്തിലുമാണ്  ജീവിതം വിലയിരുത്തപ്പെടുന്നത്. സത്യവേദവിശ്വാസിയാണെന്ന് ഭാവിച്ച് ജാഹിലിയ്യാ സംസ്കാരവുമായി കഴിയുന്നവരെ താക്കീത് ചെയ്തുകൊണ്ടുള്ള വേദഗ്രന്ഥവചസ്സുകള്‍ ശ്രദ്ധേയങ്ങളാണ്:</p>
<p>&#8220;ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നതുകൊണ്ട് മാത്രം ആളുകളെ പരീക്ഷണത്തിന് വിധേയരാക്കാതെ വിട്ടുകളയുമെന്ന് അവര്‍ ധരിക്കുന്നുണ്ടോ? ഇവരുടെ മുന്‍ഗാമികളെ നാം പരീക്ഷിക്കുകയുണ്ടായിട്ടുണ്ട്. അങ്ങനെ സത്യവാന്മാരുടെ സത്യത്തെ അല്ലാഹു വെളിപ്പെടുത്തും; അസത്യവാദികളുടെ അസത്യത്തെയും&#8221;(29:2,3). ദുര്‍വഹദു:ഖങ്ങളും അമിതാഹ്ലാദങ്ങളും വിളയിച്ചെടുക്കുന്ന വികാരതീവ്രതയുടെ സന്ദര്‍ഭങ്ങള്‍ മന:സംസ്കൃതിയുടെയും വ്യക്തിവിശുദ്ധിയുടെയും ഒന്നാംതരം വിശോധനാമുഹൂര്‍ത്തങ്ങളാണ്. സമുന്നതാദര്‍ശങ്ങളുടെ അപ്പോസ്തലന്മാരായി കഴിയുന്ന പലര്‍ക്കും തങ്ങള്‍ എത്രത്തോളം അവയൊക്കെ സ്വാംശീകരിച്ചിട്ടുണ്ടെന്നും അവയോടെല്ലാം എത്രത്തോളം നീതി പുലര്‍ത്തിപ്പോന്നിട്ടുണ്ടെന്നും ബോധ്യപ്പെടുന്നതപ്പോഴാണ്. സൂക്ഷ്മജ്ഞനായ ദൈവം തന്റെ കൈയിലെ സത്യശോധിനികൊണ്ട് നമ്മെ  അളന്നറിയുന്നത് അപ്പോഴാണ്‌. </p>
<p>&#8220;നിങ്ങളില്‍ ആരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതെന്ന്, നിങ്ങളെ പരീക്ഷിച്ചറിയുന്നതിനുവേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനത്രെ അവന്‍&#8221;(67:2).<br />
&#8220;നിങ്ങളില്‍നിന്നു അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവരെയും സ്ഥിരചിത്തരായ ആളുകളെയും വേര്‍തിരിച്ചറിയുകയും നിങ്ങളുടെ യഥാര്‍ത്ഥ നില കണ്ടറിയുകയും ചെയ്യുന്നതുവരെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും&#8221;(47:31).</p>
<p>അതിഭോഗത്തിന്റെയും സുഖലോലുപതയുടെയും വിപത്കരതകളെക്കുറിച്ച്‌ വേദഗ്രന്ഥം സൂചന നല്‍കുന്നുണ്ട്. മിതത്വമാണ് പ്രകൃതിയുടെ സംസ്കാരം. മിതമായ ഉപഭോഗത്തിനുവേണ്ടി എല്ലാവര്‍ക്കുമായി വിരചിക്കപ്പെട്ടതാണ് പ്രപഞ്ചവസ്തുക്കളെല്ലാം.അവിടെ അതിഭോഗം അരുതായ്മയും അനീതിയുമാണ്. ഇത് നാടിനെ നാശത്തിലേക്ക് നയിക്കുന്നു. വേദവചനം ശ്രദ്ധേയം:</p>
<p>&#8220;ഒരു രാജ്യത്തെ -അവിടത്തുകാരുടെ ദുഷ്ചെയ്തികള്‍ കാരണം &#8211; നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്മാരെ (പ്രവാചകന്‍ മുഖേന) നാം ശാസിക്കുന്നു. അപ്പോള്‍ അതില്‍ അവര്‍ ധിക്കാരം പ്രവര്‍ത്തിക്കുന്നു. അതിനാല്‍ അതിനെതിരില്‍ നമ്മുടെ ശിക്ഷയുടെ വചനം പൂര്‍ത്തിയാവുന്നു. അങ്ങനെ നാം അതിനെ നിശ്ശേഷം  നശിപ്പിച്ചു കളയുന്നു&#8221;(17:16). അതിഭോഗവും ആഡംബരവും വഴി മനുഷ്യര്‍ അക്രമികളും പാതകികളുമായി പരിണമിക്കുന്നുവെന്നും അവരുടെ വിപത്കരമായ വൃത്തികളേതും വിനാശം വിളയിക്കുന്നുവെന്നും വേദഗ്രന്ഥം  താക്കീത് ചെയ്യുന്നു. </p>
<p>ലൌകിക ജീവിതത്തില്‍ സമ്പത്തിന്റെ സ്ഥാനം മതദര്‍ശനങ്ങളൊന്നും നിസ്സാരമായി കണ്ടിട്ടില്ല. ശരിയായ, ധാര്‍മികമായ വഴിയിലൂടെയുള്ള അര്‍ത്ഥ സമ്പാദനം അനുവദനീയമാണ്. അതിന്റെ വിനിയോഗവും ധര്‍മമാര്‍ഗത്തില്‍ തന്നെയാവണം. ധനപരമായ ആയ-വ്യയങ്ങളെ സംബന്ധിച്ചുള്ള സാമാന്യമായ മതവീക്ഷണമതാണ്. &#8216;സര്‍വേഗുണാകാഞ്ചന മാശ്രയന്തി&#8217;എന്നത് അതിഭോഗതൃഷ്ണയുടെ വേദാന്തമാണ്. ധനം ഭൌതികജീവിതത്തിന് അനിവാര്യമാണെന്നും, എന്നാല്‍ ജീവിതം ധനാര്‍ജനത്തിനുള്ളതല്ലെന്നും നാം ധരിക്കണം. അതിനേക്കാള്‍ ഉത്കൃഷ്ടമായ മറ്റൊന്നിന്റെ സാക്ഷാല്‍ക്കാരമാണ് ജീവിതത്തിന്റെ വിഭാവിതലക്ഷ്യം. ഒരര്‍ഥത്തില്‍ സമ്പത്തുപൊലും പരത്തിയിട്ടിരിക്കുന്നത് പരീക്ഷണത്തിന് വേണ്ടിയാണ്. സകല സൌഭാഗ്യങ്ങളുടെയും പരമാധാരമായും സര്‍വശക്തിസ്വരൂപമായും ഊനമറ്റ മാപിനിയായും കരുതപ്പെടുന്ന സമ്പത്തിന്റെ മുന്നില്‍ മനുഷ്യന്‍ എങ്ങനെ എന്ന് വെളിപ്പെടാനുള്ള ദൈവിക പരീക്ഷണം. ഈ സത്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട്: </p>
<p>&#8220;നിങ്ങളുടെ സമ്പത്തും സന്താനങ്ങളും പരീക്ഷണോപാധികള്‍ മാത്രമാണ്. അല്ലാഹുവിന്റെ പക്കല്‍ തന്നെയാണ് മഹത്തായ പ്രതിഫലമുള്ളത്‌&#8221;(8:28). &#8220;&#8230;.നിന്റെ നാഥന്റെ  കാരുണ്യം അവര്‍ ശേഖരിച്ചുവെയ്ക്കുന്നതിനേക്കാള്‍ ഏറ്റവും ഉത്തമമാകുന്നു&#8221;(43:32) എന്നറിയിച്ചുകൊണ്ട് ധനപ്പെരുമയുടെ മുന്നില്‍ ദൈവപ്രീതിയുടെ പ്രാമുഖ്യം ഖുര്‍ആന്‍ ബോധ്യപ്പെടുത്തുകയുണ്ടായി. അവഗണിക്കാനാവാത്ത ലോകാനുഭവങ്ങള്‍ നിരത്തി വേദഗ്രന്ഥം ഈ സനാതനാശയത്തെ സമര്‍ഥിച്ചിട്ടുണ്ട്:&#8221;ഖാറൂന്‍ മൂസായുടെ ജനതയില്‍പെട്ടവനായിരുന്നു. പക്ഷേ, അവന്‍ അവരുടെമേല്‍ അതിക്രമം പ്രവര്‍ത്തിച്ചു. നാം അവന് ധാരാളം ധനനിക്ഷേപങ്ങള്‍ നല്‍കിയിരുന്നു. അതിന്റെ താക്കോല്‍കൂട്ടം തന്നെ കരുത്തരായ ഒരു സംഘം ആളുകള്‍ക്ക് കനത്ത ഭാരമായിരുന്നു. അവന്റെ ജനം അവനോട് പറഞ്ഞ അവസരം (ഓര്‍ക്കുക): നീ പൊങ്ങച്ചം കാണിക്കരുത്. തീര്‍ച്ചയായും പൊങ്ങച്ചം കാണിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല&#8221;(28:76).</p>
<p>ദൈവപ്രീതികൊണ്ട് കൈവരുന്ന നിത്യാനന്ദത്തിന്റെ പരമപഥം ഇവിടെ കാണുന്ന ഭൌതികപ്പെരുമകളേക്കാള്‍ അനവദ്യമാണ്. ചപലമായ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ പളപളപ്പുകളില്‍ പ്രലോഭിതരാവാതെ, വേദഗ്രന്ഥം വഴിനയിക്കുന്ന ധര്‍മപഥത്തെ മാത്രം ശരണമാക്കുക എന്ന ഉദ്ബോധനമാണ് ഖുര്‍ആന്‍ മനുഷ്യരാശിക്ക് സമ്മാനിക്കുന്നത്. </p>
<p> (വാണിദാസ് എളയാവൂര്‍)                                                    </p>
<i>Scridb filter</i><!-- Scridb filter-->]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&#038;p=1005</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>കുടുംബത്തിന്റെ വില മനസ്സിലാക്കുക</title>
		<link>http://ipcblogger.net/akm/?p=999</link>
		<comments>http://ipcblogger.net/akm/?p=999#comments</comments>
		<pubDate>Mon, 24 Dec 2012 06:46:53 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=999</guid>
		<description><![CDATA[കുടുംബത്തിന്റെ വില മനസ്സിലാക്കത്തവരുടെ എണ്ണം ദിനേന പെരുകിക്കൊണ്ടിരിക്കുകയാണ്. വര്‍ധിച്ചുവരുന്ന ത്വലാഖുകളും മറ്റും കുടുംബസംവിധാനത്തോടുള്ള സമൂഹത്തിന്റെ അവജ്ഞ മനസ്സിലാക്കാന്‍ പര്യാപ്തമാണ്. കൂട്ടുകാര്‍ക്കാണോ വീട്ടുകാര്‍ക്കാണോ താങ്കള്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത് എന്ന് ഒരാളോട് ചോദിച്ചാല്‍ നിശ്ശബ്ദരാകുന്നവരാണ് പലരും. ആയിരം തവണ സ്വന്തം ഉപ്പ പറഞ്ഞ കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാത്തവര്‍ പോലും സ്വന്തം സുഹൃത്തിന്റെ ഏതൊരഭിപ്രായത്തിനും പിന്നാലെ ചാടി പുറപ്പെടുന്നത് കാണുമ്പോള്‍ നമുക്ക് അത്ഭുതം തോന്നിയേക്കാം. എത്രയെത്ര പ്രശ്നങ്ങള്‍ &#8230; കുടുംബബന്ധങ്ങളിലെ വിള്ളലുകള്‍ &#8230; സ്വത്ത് തര്‍ക്കങ്ങള്‍ &#8230; ഒരുപാട് പുരുഷന്മാരെയും [...]]]></description>
				<content:encoded><![CDATA[<p>കുടുംബത്തിന്റെ വില മനസ്സിലാക്കത്തവരുടെ എണ്ണം ദിനേന പെരുകിക്കൊണ്ടിരിക്കുകയാണ്. വര്‍ധിച്ചുവരുന്ന ത്വലാഖുകളും മറ്റും കുടുംബസംവിധാനത്തോടുള്ള സമൂഹത്തിന്റെ അവജ്ഞ മനസ്സിലാക്കാന്‍ പര്യാപ്തമാണ്.</p>
<p>കൂട്ടുകാര്‍ക്കാണോ വീട്ടുകാര്‍ക്കാണോ താങ്കള്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത് എന്ന് ഒരാളോട് ചോദിച്ചാല്‍ നിശ്ശബ്ദരാകുന്നവരാണ് പലരും. ആയിരം തവണ സ്വന്തം ഉപ്പ പറഞ്ഞ കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാത്തവര്‍ പോലും സ്വന്തം സുഹൃത്തിന്റെ ഏതൊരഭിപ്രായത്തിനും പിന്നാലെ ചാടി പുറപ്പെടുന്നത് കാണുമ്പോള്‍ നമുക്ക് അത്ഭുതം തോന്നിയേക്കാം. എത്രയെത്ര പ്രശ്നങ്ങള്‍ &#8230; കുടുംബബന്ധങ്ങളിലെ വിള്ളലുകള്‍ &#8230; സ്വത്ത് തര്‍ക്കങ്ങള്‍ &#8230;</p>
<p>ഒരുപാട് പുരുഷന്മാരെയും സ്ത്രീകളെയും ഒറ്റയടിക്ക് സൃഷ്ടിച്ച് ഭൂമി സംവിധാനിക്കുകയല്ല അല്ലാഹു ചെയ്തത്. ഒരേ ബന്ധവും ഒരേ കുടുംബവും ഉറപ്പു വരുത്തി ഒരേ സത്തയില്‍ നിന്നായിരുന്നു മനുഷ്യവംശത്തിന്റെ പിറവി.</p>
<p>അല്ലാഹുവിന്റെ സിംഹാസനവുമായി കുടുംബബന്ധം നടത്തുന്ന സംഭാഷണം ഒരിക്കല്‍ റസൂല്‍ വിവരിക്കുകയുണ്ടായി &#8220;നിന്നെ ചേര്‍ത്തവനെ ഞാന്‍ ചേര്‍ക്കുമെന്നും നിന്നെ മുറിച്ചു കളയുന്നവനെ ഞാനും മുറിച്ചു കളയുമെന്നും&#8221; തദവസരത്തില്‍ അല്ലാഹു വ്യക്തമാക്കുണ്ട്.</p>
<p>വിവാഹത്തെ കരാര്‍ (മീസാഖ്) എന്നും അതിനെ വിശേഷിപ്പിച്ച് ബലിഷ്ടം (ഗലീള്) എന്നുമാണ് ഖുര്‍ആന്‍ പറഞ്ഞത്. ഭാര്യാപിതാവിന്റെ കരം ഗ്രഹിച്ച് പ്രതിജ്ഞ നടത്തുമ്പോള്‍ ഓരോ പുരുഷനും ബലിഷ്ടമായ കരാറിലാണ് ഒപ്പ് വെക്കുന്നത്. &#8216;ബലിഷ്ടമായ&#8217; എന്നാ പ്രയോഗം മൂന്ന് സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നു ഖുര്‍ആന്‍. 1) പ്രവാചകന്മാരുടെ കരാര്‍ &#8211; അല അഹ്സാബ്:7. 2) ബനൂഇസ്രാഈലില്‌ നിന്ന് വാങ്ങിയ കരാര്‍ &#8211; അന്നിസാ:154. 3) വിവാഹബന്ധത്തെ കുറിച്ച് &#8211; അന്നിസാ:21.</p>
<p>കുടുംബബന്ധത്തിന്റെ മൂല്യങ്ങള്‍ വിളിച്ചോതുന്ന ഹജ്ജെന്ന ആരാധനാകര്‍മം കൂടി ഇസ്‌ലാം നിര്‍ബന്ധമാക്കി. സഫക്കും മര്‍വക്കും ഇടയിലുള്ള ഓട്ടം  ഒരു കുടുംബത്തെക്കുറിച്ച ഓര്‍മയാണ് ഓരോ ഹാജിയിലും ഉണര്‍ത്തുന്നത്. ചൊരപ്പൈതലിനായി ദൈവത്തില്‍ ഭരമേല്‍പിച്ച് മാതാവ് ഹാജര്‍ നടത്തിയ ത്യാഗപരിശ്രമം. ഒരു ഉമ്മയുടെ വികാരമാണ് സഅയില്‍ പ്രതിഫലിക്കേണ്ടത്. ഹജ്ജിലെ ഈ കര്‍മം ചെയ്യുന്ന ആര്‍ക്കെങ്കിലും സ്വന്തം മകനില്‍ നിന്ന് അവന്റെ ഉമ്മയെ അകറ്റാന്‍ സാധിക്കുമോ? ഹാജറിന്റെ ത്യാഗങ്ങള്‍ ഹജ്ജിലൂടെ സ്മരണ പുതുക്കിയ ഒരുമ്മക്ക് സ്വന്തം മകനെ ആയയുടെ പക്കലാക്കി സ്വസ്ഥമായി കഴിയാന്‍ സാധിക്കുമോ? ഹജ്ജ് ചെയ്തു വന്ന ഒരു മകന് ഉമ്മയോട് കയര്‍ത്തു സംസാരിക്കാനൊക്കുമോ?</p>
<p>ഒരു പിതാവും മകനും പരസ്പരം മനസ്സിലാക്കുന്നതിന്റെ മകുടോദാഹരണമായിരുന്നു ഇസ്മാഈല്‍ &#8211; ഇബ്രാഹീം സംഭാഷണം. സ്വന്തം മകന്റെ അഭിപ്രായം ആരായുന്ന പിതാവും സ്വന്തം പിതാവിന്റെ ഇംഗിതം ദൈവഹിതമാണെങ്കില്‍ സമ്മതം മൂളുന്ന മകനും ചേര്‍ന്ന് വിസ്മയം തീര്‍ക്കുന്ന ചരിത്രമാണ് ഹജ്ജിന്റെ ഇതിവൃത്തം. </p>
<p>പ്രവാചകന്മാരെക്കുറിച്ച പരാമര്‍ശങ്ങള്‍ വരുന്നിടത്ത് കുടുംബത്തെക്കുറിച്ച്‌ പറയാനും അല്ലാഹു മറന്നിട്ടില്ല. ആദം-ഹവ്വ, ഇബ്റാഹീം-സാറ, ഇബ്രാഹീം-ഹാജര്‍ , മൂസ(അ)യുടെ വിവാഹം, ഇബ്രാഹീം- ഇസ്മാഈല്‍ , ദാവൂദ്-സുലൈമാന്‍, മൂസാ-ഹാറൂന്‍ , ഈസാ-യഹ്യാ&#8230; കുടുംബബന്ധങ്ങള്‍ അനവധിയാണ്. പുത്രവാത്സല്യം പരാമര്‍ശിക്കുന്ന മൂസാ(അ)യുടെ ഉമ്മയുടെ പ്രവൃത്തി, പുത്രസ്നേഹം ആദര്‍ശത്തിലൂടെ പ്രഖ്യാപിക്കുന്ന നൂഹ്(അ), പിതാവിനോടുള്ള ഇഷ്ടം സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രകടിപ്പിക്കുന്ന ഇബ്രാഹീം(അ), പിശാചിന്റെ പ്രേരണയാല്‍ സഹോദരന്മാര്‍ യൂസുഫി(അ)നോട് ചെയ്തത്&#8230; വിശദീകരണം നീണ്ടു പോകുന്നു. </p>
<p>പ്രവാചകന്‍ മുഹമ്മദ്‌(സ) ന്റെ ചരിത്രവും കുടുംബ വിശേഷണങ്ങള്‍ കൊണ്ട് സമ്പന്നമാണ്. പ്രവാചകനില്‍ നമുക്ക് കണ്ടു പഠിക്കാന്‍ ഒരുപാടുണ്ട്. മാതാപിതാക്കളുടെ വേര്‍പാടിന് ശേഷം സ്നേഹനിധിയായ പിതാമഹന്‍ അബ്ദുല്‍മുത്തലിബിന്റെ മടിയില്‍ കഅബയുടെ  തണലില്‍ വിശ്രമിക്കുന്ന കൊച്ചുമകന്‍. തന്റെ അമ്പത്തിയാറാം വയസ്സില്‍ മാതാവിന്റെ ഖബറിനരികില്‍ വന്നു സന്ദര്‍ശനം നടത്തുന്ന പ്രിയപ്പെട്ട മകന്‍. സ്വയം കരയുക മാത്രമല്ല , ആ സന്ദര്‍ശനത്തിലൂടെ കൂടെയുള്ളവരെ കൂടി ഈറനണിയിച്ച പുത്രന്‍. എഴുന്നേറ്റു നില്‍ക്കാന്‍ പോലും പറ്റാത്ത നിസ്സഹായാവസ്ഥയില്‍ മരണാസന്നനായ തന്നെ കാണാനെത്തിയ ഫാത്തിമയെ ചുംബിക്കാനൊരുങ്ങുന്ന, ഉറവ വറ്റാത്ത സ്നേഹത്തിന്റെ പ്രതിരൂപമായ പിതാവ്. സ്വന്തം മകളുടെ വീട്ടില്‍ കയറി വിശേഷമന്വേഷിച്ചിട്ടല്ലാതെ സ്വന്തം വീട്ടില്‍ തിരിച്ചെത്താത്ത വാപ്പ. സ്വന്തം മരുമകനായ അലി(റ)യുടെ ഉമ്മ ഫാത്വിമ ബിന്‍ ത് അസദ് മരിച്ചപ്പോള്‍ ഖബറിലേക്കിറങ്ങി മൃതദേഹം ഏറ്റു വാങ്ങിയ വ്യക്തിത്വം. സ്വന്തം ഉമ്മാക്ക് പുണ്യം ചെയ്ത ഹാരിസത് ബിന്‍ നുഅമാന് സ്വര്‍ഗ സുവിശേഷം നല്‍കിയ പ്രവാചകന്‍&#8230; ഒട്ടുണ്ട് ഇങ്ങനെ പറയാന്‍. </p>
<p>ദൈവത്തിങ്കല്‍ പ്രതിഫലം നേടിത്തരുന്നു നമ്മുടെ കുടുംബം. പ്രവാചകന്‍ പറഞ്ഞു: &#8220;ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് സ്വന്തം ഭാര്യയെ കൂടി വിളിച്ചുണര്‍ത്തി രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കുന്നവര്‍ ദൈവസ്മരണയുള്ളവരുടെ കൂട്ടത്തില്‍ ചേര്‍ക്കപ്പെടും&#8221;. ഇതൊരു നമസ്കാരത്തിന്റെ പ്രതിഫലവിഷയം മാത്രമല്ല. സ്വപത്നിയെ കൂടി ദൈവത്തിലേക്ക് അടുക്കാന്‍ ക്ഷണിക്കുന്നതിലെ ഗുണകാംക്ഷ കൂടിയാണ്.</p>
<p>എത്ര പുരോഗതി കൈവരിച്ചിട്ടും, ശാസ്ത്ര സാങ്കേതിക മേഖലകള്‍ കീഴടക്കി വീമ്പ് പറഞ്ഞിട്ടും പാശ്ചാത്യര്‍ അവഗണിച്ചിട്ട ഇടമാണ് കുടുംബം. അതിന്റെ പ്രത്യാഘാതം വേണ്ടുവോളം അവര്‍ അനുഭവിക്കുന്നുമുണ്ട്. എന്നാല്‍ അതിനെ ഏറ്റുപിടിക്കാന്‍ മുസ്ലിംസമൂഹത്തിലും ആളുണ്ടെന്നതാണ് പരിതാപകരം.</p>
<p> ആണിനും പെണ്ണിനുമിടയില്‍ ദൈവം നിറച്ചുവെച്ച, കുടഞ്ഞെറിയാനാവാത്ത നൈസര്‍ഗികഭാവങ്ങള്‍ , മാതാവിനുള്ളില്‍ നിര്‍ബന്ധ ബുദ്ധിയോടെ ദൈവം കുന്നുകൂട്ടിയ വാത്സല്യം, പിതാവിന്റെ മനസ്സില്‍ ദൈവം തീര്‍ത്തുവെച്ച ചുമതലാബോധം, കുഞ്ഞിന്റെ നിഷ്കളങ്കമായ സ്നേഹം, ഇവയെ ഏത് വാദങ്ങള്‍ കൊണ്ട് നമുക്കൊളിപ്പിക്കാന്‍ സാധിക്കും? </p>
<p>(ഡോ.അംര് ഖാലിദ്)        </p>
<i>Scridb filter</i><!-- Scridb filter-->]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&#038;p=999</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രസക്തി</title>
		<link>http://ipcblogger.net/akm/?p=991</link>
		<comments>http://ipcblogger.net/akm/?p=991#comments</comments>
		<pubDate>Thu, 13 Dec 2012 06:24:12 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=991</guid>
		<description><![CDATA[ആഗോളവ്യാപകമായി അനുഭവപ്പെടുന്ന ഭക്ഷ്യക്ഷാമം ലോകമെങ്ങും &#8211; വിശേഷിച്ച് അവികസിത, വികസ്വര രാജ്യങ്ങളില്‍ &#8211; ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ദുസ്സഹമായിത്തീര്‍ന്നിരിക്കുകയാണ്. പല ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലും സാധാരണക്കാര്‍ മൂന്നു നേരത്തെ ആഹാരം രണ്ടു നേരമായും രണ്ടു നേരത്തേത് ഒരു നേരമായും വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. പട്ടിണിമരണം പെരുകുന്നു. കുട്ടികളില്‍ ആപത്കരമായ തോതില്‍ പോഷകാഹാരക്കുറവും തജ്ജന്യമായ രോഗങ്ങളും കണ്ടുവരുന്നു. ഭക്ഷ്യദൌര്‍ലഭ്യം മുതലാളിത്ത സമ്പദ്ഘടനക്കാകമാനം ഭീഷണിയുയര്‍ത്തുന്നതായി ലോക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. &#8216;യഥാര്‍ത്ഥ ആഗോള ദുരന്തം&#8217; എന്നാണ് യു.എന്‍.സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ഇതിനെ വിശേഷിപ്പിച്ചത്‌. [...]]]></description>
				<content:encoded><![CDATA[<p>ആഗോളവ്യാപകമായി അനുഭവപ്പെടുന്ന ഭക്ഷ്യക്ഷാമം ലോകമെങ്ങും &#8211; വിശേഷിച്ച് അവികസിത, വികസ്വര രാജ്യങ്ങളില്‍ &#8211; ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ദുസ്സഹമായിത്തീര്‍ന്നിരിക്കുകയാണ്. പല ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലും സാധാരണക്കാര്‍ മൂന്നു നേരത്തെ ആഹാരം രണ്ടു നേരമായും രണ്ടു നേരത്തേത് ഒരു നേരമായും വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. പട്ടിണിമരണം പെരുകുന്നു. കുട്ടികളില്‍ ആപത്കരമായ തോതില്‍ പോഷകാഹാരക്കുറവും തജ്ജന്യമായ രോഗങ്ങളും കണ്ടുവരുന്നു.</p>
<p>ഭക്ഷ്യദൌര്‍ലഭ്യം മുതലാളിത്ത സമ്പദ്ഘടനക്കാകമാനം ഭീഷണിയുയര്‍ത്തുന്നതായി ലോക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. &#8216;യഥാര്‍ത്ഥ ആഗോള ദുരന്തം&#8217; എന്നാണ് യു.എന്‍.സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ഇതിനെ വിശേഷിപ്പിച്ചത്‌. മുന്‍ ലോകബാങ്ക് പ്രസിഡണ്ട് പോല്‍ വുള്‍ഫോ വിട്സ് വ്യാപകമായ ഭക്ഷ്യകലാപത്തെക്കുറിച്ച്  ഉത്കണ് ടപ്പെടുകയാണ്. &#8216;നിശ്ശബ്ദ സുനാമി&#8217; എന്നാണ് വേള്‍ഡു ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയരക്ടര്‍ ജോസെറ്റ് ഷിറാന്‍ ഇതിനെ വിളിക്കുന്നത്‌. ഈ ദുരന്തത്തെ നേരിടുന്നതിന് കൂട്ടായ പരിപാടികളാവിഷ്കരിക്കാന്‍ യു. എന്‍. സെക്രട്ടറി ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്യുകയുണ്ടായി. </p>
<p> ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് റോമില്‍ ഒരു അന്താരാഷ്‌ട്ര ഭക്ഷ്യ സമ്മേളനം ചേരുകയും ചെയ്തു. ചര്‍ച്ചകള്‍ ധാരാളം നടന്നെങ്കിലും ഉറച്ച തീരുമാനങ്ങളോ പ്രതീക്ഷക്ക് വക നല്‍കുന്ന  പ്രായോഗിക പദ്ധതികളോ ഒന്നും ഉരുത്തിരിഞ്ഞു വന്നിട്ടില്ല.  അംഗരാജ്യങ്ങള്‍ പാ ലിച്ചുകൊള്ളണമെന്ന് ഒരു നിര്‍ബന്ധവുമില്ലാത്ത ശിപാര്‍ശാ രൂപത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് സമ്മേളനം പുറത്തു വിട്ടത്. വികസിത രാജ്യങ്ങള്‍ പൊതുവില്‍ സ്വീകരിച്ചത് ഇപ്പോഴത്തെ ക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളില്‍നിന്നും ശരിയായ പരിഹാരമാര്‍ഗത്തില്‍നിന്നും ഒഴിഞ്ഞുമാറുന്ന നിലപാടായിരുന്നു. ഇന്ത്യയിലും ചൈനയിലും ജീവിതനിലവാരം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഭക്ഷണ ഉപഭോഗം വര്‍ധിച്ചതാണ് ഭക്ഷ്യക്ഷാമത്തിന്റെ കാരണമായി അമേരിക്ക ഉന്നയിച്ചത്. ഉല്‍പാദനക്കമ്മി, വികലമായ വിതരണരീതി, ഭക്ഷ്യവിഭവങ്ങള്‍ ആഹാരേതര ആവശ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കല്‍ തുടങ്ങിയ ഭക്ഷ്യക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെ ഗൌരവപൂര്‍വ്വം സമീപിക്കാന്‍ സമ്മേളനം തയ്യാറായില്ല. ഈ കാരണങ്ങളെല്ലാം ആഗോളീകൃത മുതലാളിത്ത സമ്പദ്ഘടനയുടെ സൃഷ്ടികളാകുന്നു എന്നതാണതിന് കാരണം. വികസിതനാടുകളില്‍ സര്‍ക്കാര്‍ സബ്സിഡികളുടെ തണലില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങള്‍ വന്‍തോതില്‍ ശേഖരിച്ച് ലോകത്തെവിടെയും കൊണ്ടുവന്ന് വില്‍ക്കാന്‍ ആഗോളവല്‍ക്കരണം കളമൊരുക്കിയിട്ടുണ്ട്. സബ്സിഡി വിലക്കപ്പെട്ട അവികസിത, വികസ്വര രാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് അവരോടു മത്സരിക്കാനാവില്ല. അവരുടെ കൃഷി ഭക്ഷ്യവിളകളില്‍നിന്ന് നാണ്യവിളകളിലേക്ക് മാറി. അതിന് കഴിയാത്തവര്‍ കടംകൊണ്ട് വലഞ്ഞ് കാര്‍ഷികവൃത്തിയില്‍നിന്ന് പിന്മാറി. പെട്രോളിന്റെ വിലക്കയറ്റം ഭക്ഷ്യവിളകളെ ജൈവ ഇന്ധനം ഉത്പാദിപ്പിക്കാനുള്ള അസംസ്കൃത പദാര്‍ത്ഥമാക്കി മാറ്റാന്‍ വ്യവസായികളെ പ്രേരിപ്പിച്ചു. ഈ പ്രശ്നങ്ങളെയൊന്നും സമ്മേളനം ഗൌരവപൂര്‍വ്വം സമീപിക്കുകയുണ്ടായില്ല. സമീപിച്ചിരുന്നുവെങ്കില്‍ ആഗോളവല്‍കൃത സമ്പദ്വ്യവസ്ഥയില്‍ ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകത അനിഷേധ്യമായി ഉയര്‍ന്നു വരുമായിരുന്നു. മുതലാളിത്ത സമൂഹങ്ങള്‍ അതൊരിക്കലും അംഗീകരിക്കുകയില്ല. ഭക്ഷ്യക്ഷാമം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വേണ്ട, മുതലാളിത്തത്തിന്റെ നിലവിലുള്ള വ്യവസ്ഥക്ക് കോട്ടം തട്ടിക്കൂടാ എന്നാണവരുടെ നിലപാട്.</p>
<p>സമകാലീന സാമ്പത്തിക കുഴപ്പങ്ങളുടെ യഥാര്‍ത്ഥ കാരണം മുതലാളിത്തത്തിന്റെ ലോകാധിപത്യമാണെന്ന് ഇസ്‌ലാമിക സാമ്പത്തിക  വിദഗ്ദ്ധന്മാര്‍ വാദിക്കുന്നത് വെറുതെയല്ല. അക്കൂട്ടത്തിലൊരാളായ, ഇന്റര്‍ നാഷണല്‍ സെന്റെര്‍ ഫോര്‍ എജുക്കേഷന്‍ ഇന്‍ ഇസ്ലാമിക് ഫിനാന്‍സ് ഡീന്‍ ഡോക്ടര്‍ മുഹമ്മദ്‌ മഹ്മൂദ് അവാന്റെ അഭിപ്രായത്തില്‍ , അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ഇസ്‌ലാമിക സാമ്പത്തിക സിദ്ധാന്തങ്ങള്‍ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ആസന്നമായ സാമ്പത്തിക ദുരന്തം ഒഴിവാക്കാമായിരുന്നു. ഇസ്‌ലാമിക തത്വങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ അനുഭവം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അദ്ദേഹം അത് സമര്‍ഥിക്കുന്നത്. കേവല ഭൌതിക സാമ്പത്തിക വീക്ഷണത്തില്‍ വ്യവസായികള്‍ക്കും മൂലധനയുടമകള്‍ക്കും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍  ഏതറ്റം വരെയും പോകാം.സമകാലീന സാമ്പത്തിക കുഴപ്പങ്ങളുടെ യഥാര്‍ത്ഥ കാരണം മുതലാളിത്തത്തിന്റെ ലോകാധിപത്യമാണെന്ന് ഇസ്‌ലാമിക സാമ്പത്തിക  വിദഗ്ദ്ധന്മാര്‍ വാദിക്കുന്നത് വെറുതെയല്ല. അക്കൂട്ടത്തിലൊരാളായ, ഇന്റര്‍ നാഷണല്‍ സെന്റെര്‍ ഫോര്‍ എജുക്കേഷന്‍ ഇന്‍ ഇസ്ലാമിക് ഫിനാന്‍സ് ഡീന്‍ ഡോക്ടര്‍ മുഹമ്മദ്‌ മഹ്മൂദ് അവാന്റെ അഭിപ്രായത്തില്‍ , അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ഇസ്‌ലാമിക സാമ്പത്തിക സിദ്ധാന്തങ്ങള്‍ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ആസന്നമായ സാമ്പത്തിക ദുരന്തം ഒഴിവാക്കാമായിരുന്നു. ഇസ്‌ലാമിക തത്വങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ അനുഭവം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അദ്ദേഹം അത് സമര്‍ഥിക്കുന്നത്. കേവല ഭൌതിക സാമ്പത്തിക വീക്ഷണത്തില്‍ വ്യവസായികള്‍ക്കും മൂലധനയുടമകള്‍ക്കും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍  ഏതറ്റം വരെയും പോകാം.ലാഭം കിട്ടുമെങ്കില്‍ രാഷ്ട്രങ്ങളുടെ തകര്‍ച്ചയോ ജനതകളുടെ കൂട്ടക്കുരുതിയോ ഒന്നും പ്രശ്നമല്ല. ഭക്ഷ്യവിളകളേക്കാള്‍  ലാഭകരം നാണ്യവിളകളാണെന്ന്  കണ്ടാല്‍ ഭക്ഷ്യക്ഷാമം കൊടുമ്പിരി കൊള്ളുമ്പോഴും അവര്‍ നാണ്യവിളകളെ കൃഷി ചെയ്യൂ. കണ്മുമ്പില്‍ ആയിരങ്ങള്‍ വിശന്നു മരിക്കുമ്പോഴും കൈവശമുള്ള ഭക്ഷ്യധാന്യങ്ങള്‍ ജൈവ ഇന്ധനം ഉത്പാദിപ്പിക്കാന്‍ നീക്കി വെക്കുന്നതില്‍ ഒരു സങ്കോചവുമുണ്ടാവില്ല. ദുര മൂത്ത മുതലാളിത്തത്തിന്റെ ക്രൂരവും അമാനവികവുമായ ഈ നയത്തിന്റെ സ്വാഭാവികമായ പരിണതിയാണ് ലോകം ഇന്നഭിമുഖീകരിക്കുന്നത്. ഈ സാഹചര്യം ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെ മറ്റെന്നത്തേക്കാളുമേറെ പ്രസക്തമാക്കുന്നുണ്ട്. ദുര്‍ബല വിഭാഗങ്ങള്‍ അനുഭവിക്കുന്ന ചൂഷണത്തിനും പീഡനത്തിനും അറുതി വാഗ്ദാനം ചെയ്യുന്ന ഒരു ബദല്‍ അത് മാത്രമേയുള്ളൂ. ഇനിയെങ്കിലും ലോകം അതൊന്നു പരീക്ഷിച്ചു നോക്കാന്‍ തയ്യാറായെങ്കില്‍ !  </p>
<p>(ടി.കെ.ഉബൈദ് /സന്ദേശം)                </p>
<i>Scridb filter</i><!-- Scridb filter-->]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&#038;p=991</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
