<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ദിശ</title>
	<atom:link href="http://ipcblogger.net/akm/?feed=rss2" rel="self" type="application/rss+xml" />
	<link>http://ipcblogger.net/akm</link>
	<description>നേരിനെ തേടുന്നവര്‍ക്കും നേരിന്റെ വഴിയില്‍ നടക്കുന്നവര്‍ക്കും ...</description>
	<lastBuildDate>Sat, 20 Mar 2010 07:32:20 +0000</lastBuildDate>
	<language>en</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.0.1</generator>
		<item>
		<title>മുഹമ്മദ്‌ നബി: ഇവര്‍ പറയുന്നു</title>
		<link>http://ipcblogger.net/akm/?p=346</link>
		<comments>http://ipcblogger.net/akm/?p=346#comments</comments>
		<pubDate>Tue, 16 Mar 2010 16:07:47 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=346</guid>
		<description><![CDATA[&#8220;മദ്യത്തിനെതിരെ പ്രവാചകന്‍ നയിച്ച വിപ്ലവമാണ് എന്നെ വല്ലാതെ ആവേശം കൊള്ളിക്കുനത്. ഏറ്റവും വലിയ സാമൂഹിക തിന്മ എന്നാണ് മദ്യത്തെക്കുറിച്ച്‌ പ്രവാചകന്‍ പറഞ്ഞത്. പ്രവാചകന്റെ ജന്മദിന വേളയില്‍ ഇന്ത്യ മുഴുക്കെ മദ്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്താന്‍ മുസ്‌ലിം സമൂഹം തയ്യാറാകണം. വിഗ്രഹ ഭഞജനത്തിലൂടെ ഏകദൈവത്വം ഊട്ടിയുറപ്പിച്ച പ്രവാചകന്റെ അനുയായികളില്‍ വലിയൊരു വിഭാഗം ഇന്നിപ്പോള്‍ എന്തുകൊണ്ടാകും ശവകുടീരങ്ങള്‍ തേടിപ്പോകുന്നത്? അവിടെ ചാദറും പുഷ്പമാല്യങ്ങ ളും അര്പിക്കാന്‍ തിരക്ക് കൂട്ടുന്നത്‌? വാര്‍ഷിക ഉത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്? ശരിയായ വാണിജ്യവല്‍ക്കരണമാണ് ഇത്തരം [...]]]></description>
			<content:encoded><![CDATA[<p>&#8220;മദ്യത്തിനെതിരെ പ്രവാചകന്‍ നയിച്ച വിപ്ലവമാണ് എന്നെ വല്ലാതെ ആവേശം<br />
കൊള്ളിക്കുനത്. ഏറ്റവും വലിയ സാമൂഹിക തിന്മ എന്നാണ് മദ്യത്തെക്കുറിച്ച്‌<br />
പ്രവാചകന്‍ പറഞ്ഞത്. പ്രവാചകന്റെ ജന്മദിന വേളയില്‍ ഇന്ത്യ മുഴുക്കെ മദ്യത്തിനെതിരെ<br />
ശക്തമായ പോരാട്ടം നടത്താന്‍ മുസ്‌ലിം സമൂഹം തയ്യാറാകണം.  </p>
<p>വിഗ്രഹ ഭഞജനത്തിലൂടെ ഏകദൈവത്വം ഊട്ടിയുറപ്പിച്ച പ്രവാചകന്റെ അനുയായികളില്‍<br />
വലിയൊരു വിഭാഗം ഇന്നിപ്പോള്‍ എന്തുകൊണ്ടാകും ശവകുടീരങ്ങള്‍ തേടിപ്പോകുന്നത്?<br />
അവിടെ ചാദറും  പുഷ്പമാല്യങ്ങ ളും  അര്പിക്കാന്‍ തിരക്ക് കൂട്ടുന്നത്‌? വാര്‍ഷിക ഉത്സവങ്ങള്‍<br />
സംഘടിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്? ശരിയായ വാണിജ്യവല്‍ക്കരണമാണ് ഇത്തരം<br />
നടപടികള്‍ക്ക് പിന്നില്‍.</p>
<p>അടിമവേലക്കും ബാലവേലക്കുമെതിരെ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിവരുന്ന പോരാട്ടത്തിന്റെ<br />
പ്രചോദനം പോലും പ്രവാചകന്‍ ഉള്‍പ്പെടെയുള്ളവര്‍ കാണിച്ചുതന്ന മാതൃകകളാണ്. മനുഷ്യരോടുള്ള<br />
ഇടപഴകലിന്റെ ഓരോ ഘട്ടത്തിലും സ്നേഹവും ഗുണകാംക്ഷയും തുടിക്കുന്ന ഒരു മനസ്സും<br />
അവിടെ നാം കണ്ടു.&#8221;<br />
(സ്വാമി അഗ്നിവേശ്)</p>
<p>&#8220;പ്രവാചകന്റെ ഏറ്റവും അടുത്ത അനുചരന്മാരുടെ ജീവിതവും വീക്ഷണവും<br />
പെരുമാറ്റവുമൊക്കെ നാം ശ്രദ്ധിച്ചു വിലയിരുത്തണം. വ്യത്യസ്തമായ അഭിപ്രായങ്ങള്‍<br />
പ്രകടിപ്പിക്കുന്നതില്‍നിന്ന് പ്രവാചകന്‍ അവരെ തടഞ്ഞിരുന്നില്ല. ആവിഷ്കാര സ്വാതന്ത്ര്യം ശരിയായ<br />
അര്‍ത്ഥത്തില്‍ തന്നെ അവിടെ പ്രയോഗവല്‍ക്കരിച്ചു. സ്ത്രീകള്‍ക്കും ആ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.<br />
അലിക്ക് അധികാരം നിഷേധിച്ചത് ശരിയായില്ലെന്ന് ഉമറിന്റെ ടെന്‍റില്‍  പോയി  ശക്തിയുക്തം<br />
വാദിക്കാന്‍ ഫാത്വിമക്ക് ഇസ്ലാം തടസ്സമായില്ല. </p>
<p>ഇജ്തിഹാദ് എന്നത് കേവലം ഒരു സംജ്ഞ മാത്രമല്ല. പല വിധത്തിലും  ഇജ്തിഹാദ് ആകാവുന്നതാണ്.<br />
ഇവിടെ ശ്രദ്ധിക്കേണ്ടത്‌  മതത്തെ വ്യാഖ്യാനിക്കാന്‍ ഒരുങ്ങുമ്പോള്‍ അടിസ്ഥാനപരമായി ആഴത്തിലുള്ള<br />
രണ്ട്‌ അറിവുകള്‍ നമുക്ക് വേണം എന്നതാണ്. ഇസ്‌ലാമിനെ വ്യാഖ്യാനിക്കുമ്പോള്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ<br />
അടിസ്ഥാന പ്രമാണങ്ങളില്‍ അഗാധമായ ജ്ഞാനം ഒരാള്‍ക്ക്‌ കൂടിയേ കഴിയൂ. അതേസമയം ആധുനിക<br />
വിജ്ഞാനീയങ്ങളില്‍ ആഴത്തിലുള്ള അറിവും പ്രധാനമാണ്.&#8221;<br />
(പ്രഫ.എ. കെ. രാമകൃഷ്ണന്‍) </p>
<p>&#8221; കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസൃതമായി ആ പ്രവാചക ശ്രേഷ്ടന്‍ ശൈലികളും അടവുകളും<br />
പരിഷ്കരിച്ചു കൊണ്ടേയിരുന്നതായി കാണാം. പക്ഷെ അദ്ദേഹത്തെ അനുഗമിക്കുന്നു എന്ന്<br />
അവകാശപ്പെടുന്ന പലരിലും കാണുന്നത് വീക്ഷണത്തിലെ കാര്‍ക്കശ്യവും തെല്ലും മാറാത്ത<br />
പ്രവര്‍ത്തന ശൈലിയുമാണ്. ഹിമാലയത്തില്‍ കയറി സന്യസിച്ചാല്‍ ദൈവത്തോടടുക്കും എന്ന് വിശ്വസിച്ച<br />
&#8216;സാധു&#8217;ക്കളുടെതിന് സമാനമായിപ്പോയി ഈ നിലപാട്.</p>
<p>നീണ്ട താടിയാണു ഒരു നല്ല മുസ്ലിമാകാനുള്ള  യോഗ്യതയെങ്കില്‍, പത്തോമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ട്<br />
നല്ല മുസ്ലിംകളെ കൊണ്ട് നിറഞ്ഞിരുന്നു എന്ന് പറയേണ്ടി വരും. കാരണം അക്കാലത്ത് താടി<br />
നീട്ടലായിരുന്നു ഫാഷന്‍. വേഷവിധാനങ്ങളൊ മുഖത്ത് താടിരോമങ്ങള്‍ ഉണ്ടാകുന്നതോ ഇല്ലാതിരിക്കുന്നതോ<br />
ഒന്നുമല്ല, മറിച്ച് ഒരാള്‍ ആര്‍ജിക്കുന്ന ആന്തരീകമായ ഗുണമേന്മയാണ്‌ അയാളെ മറ്റുള്ളവരില്‍ നിന്ന്<br />
വേറിട്ട്‌ നിര്‍ത്തുന്നത്.  </p>
<p> യുദ്ധങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ അസ്വാഭാവികമായിരുന്നു.  സമാധാനമായിരുന്നു<br />
സ്വാഭാവികവും സാധാരണവും. ജീവിതത്തിന്റെ തൊണ്ണൂറു ശതമാനവും പ്രവാചകന്‍<br />
സമാധാനാന്തരീക്ഷത്തിലാണ് കഴിഞ്ഞത്. മറ്റൊരു വഴിയും ഇല്ലെന്നു ഉറപ്പായപ്പോള്‍ മാത്രമാണ്<br />
അദ്ദേഹം യുദ്ധത്തിനിറങ്ങിയത്. നമ്മുടെ കാലത്ത് മുസ്ലിംകളെന്ന്  അവകാശപ്പെടുന്ന ചിലരുണ്ട്.<br />
അവര്‍ സംഘര്‍ഷങ്ങളെയാണ് സ്വാഭാവികമായി കാണുന്നത്. സമാധാനത്തെ അവര്‍<br />
മാര്‍ഗഭ്രംശമായികാണുന്നു.&#8221;<br />
(എം.ഡി. നാലപ്പാട്ട്)   </p>
<p>&#8221; മനുഷ്യ ചരിത്രത്തില്‍ മഹത്തായ ഒരതിരടയാളമിടുന്നുണ്ട് മുഹമ്മദ്‌ നബിയുടെ അധ്യാപനങ്ങള്‍.<br />
സ്ത്രീകളെ സംബന്ധിച്ചുള്ള പല പ്രശ്നങ്ങളിലും ഉത്കണ്ടകളിലും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള<br />
വ്യത്യസ്തമായ മൂല്യബോധങ്ങള്‍, ആലംബഹീനരെയും പാവങ്ങളെയും കൈപിടിച്ചുയര്‍ത്താന്‍<br />
ഇസ്ലാമിനുള്ള  താല്പര്യം ഒരു മതമെന്ന നിലയില്‍ അതിനെ ഉന്നതമാക്കുന്നു. </p>
<p>ഔന്നത്യമാര്‍ന്ന  ഒരു മാനവികതയ്ക്ക് വേണ്ടി നിലകൊണ്ട മഹാനുഭാവനാണ് മുഹമ്മദ്‌.<br />
അദ്ദേഹത്തെപ്പോലുള്ള പ്രവാചകന്മാരുടെയും ഭഗവാന്‍ മഹാവീരന്റെയും ഗൌതമ ബുദ്ധന്റെയും<br />
യേശുക്രിസ്തുവിന്റെയും ഗുരുനാനാക്കിന്റെയും അവരെപ്പോലുള്ള മറ്റു മഹാത്മാക്കളുടെയും<br />
അധ്യാപനങ്ങളാണ് മാനവിക മൂല്യങ്ങളുടെ ശ്രേയസ്സുയര്‍ത്തിയത്. ഇന്ന് ആഗോള  സാഹചര്യം<br />
ഐശ്വര്യപൂര്‍ണമാവണമെങ്കില്‍  മുഹമ്മദ്‌ നബിയെക്കുറിച്ചു ശരിയായ അറിവ് ലഭിക്കേണ്ടത്<br />
അനിവാര്യം.&#8221;<br />
(രാം പുനിയാനി)</p>
<p>&#8221; ഒരു ദൈവിക സ്ഥാനം സ്വയം അവകാശപ്പെടാതെ താന്‍ മനുഷ്യരിലൊരുവന്‍ മാത്രമാണെന്ന്<br />
പ്രഖ്യാപിക്കാനാണ് നബി താല്‍പര്യപ്പെട്ടതെന്നത് എത്ര വലിയ മഹത്വമാണെന്ന് മനുഷ്യദൈവങ്ങളുടെ<br />
ഈ കാലഘട്ടത്തില്‍ ഏറെ ചിന്തനീയമാണ്. ദൈവത്തോട് ഏറ്റം അടുത്ത് നില്‍ക്കുന്നയാളായിട്ടും<br />
എളിയവനായി അദ്ദേഹം.  </p>
<p>ബദ്ര്‍ യുദ്ധവിജയത്തിന് ശേഷം  ലഭിച്ച വിദ്യാസമ്പന്നരായ എഴുപതു യുദ്ധത്തടവുകാരെ<br />
കൊന്നൊടുക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. മരിച്ചു, മുസ്ലിംകുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കാന്‍<br />
നിയോഗിച്ചു കൊണ്ട് ആദ്യ വിദ്യാലയം സൃഷ്ടിക്കുകയായിരുന്നു. ശത്രുപക്ഷത്ത് നിന്ന് തടവിലാക്കപ്പെട്ടവര്‍ അധ്യാപകരായി. സഹിഷ്ണുതയുടെ പുതിയ<br />
ചരിത്രമാണ് അതിലൂടെ തുറക്കപ്പെട്ടത്‌. </p>
<p>&#8216;എന്റെ ജീവിതമാണ് എന്റെ സന്ദേശ&#8217; മെന്ന് മഹാത്മാഗാന്ധി പറയുകയും<br />
കാണിച്ചു തരികയും ചെയ്തിട്ടുണ്ട്. ജീവിതത്തെ സന്ദേശമാക്കിയ ഗാന്ധിജിയെ പലരും<br />
യേശുക്രിസ്തുവിനോട്‌ ഉപമിക്കുന്നത് ഞാന്‍ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. എന്നാല്‍<br />
ഗാന്ധിജിയെ സ്വാധീനിച്ചത്‌ യേശുവല്ല, മുഹമ്മദാണെന്ന് കരുതുന്നയാളാണ് ഞാന്‍.&#8221;<br />
(വയലാര്‍ ഗോപകുമാര്‍)</p>
<p>&#8221; ബലപ്രയോഗത്തിന്റെ ഭാഷയോ വ്യത്യസ്തനാകാനുള്ള  ശ്രമമോ പ്രവാചകന്റെ<br />
ഭാഗത്തുനിന്നും ഉണ്ടായില്ല. തന്നോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നവരില്‍ അലിഞ്ഞുചേര്‍ന്ന് കൊണ്ട്<br />
തിരിച്ചറിയപ്പെടരുതെന്ന ശാട്യത്തോടെയുള്ള ശരീര ഭാഷയോടെ കഴിയാനാണ് നബി ആഗ്രഹിച്ചത്‌.<br />
എന്നിട്ടും എല്ലാ സമൂഹവും പ്രവാചകനെ തിരിച്ചറിയുകയും അദ്ദേഹത്തിന്റെ വിശുദ്ധമായ<br />
വാക്കുകള്‍ക്കു വേണ്ടി കാതോക്കുകയും ചെയ്തു.</p>
<p>മറ്റു മതങ്ങളെ ആദരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വിശാലമായ ഒരു കാഴ്ചപ്പാട് മുഹമ്മദ്‌ നബി<br />
പല സന്ദര്‍ഭങ്ങളിലും പ്രകടിപ്പിക്കുകയുണ്ടായി. &#8216;എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം&#8217;<br />
എന്നാ നിലപാടിനപ്പുരം മറ്റു മതങ്ങളുടെ അസ്തിത്വവും അനിവാര്യതയും പ്രവാചകന്‍  ഉള്‍കൊണ്ടിരുന്നു.<br />
ഇന്നത്തെ കാലത്തിന്റെ നിര്‍വചനത്തില്‍ തികച്ചും മതേതരമായ ഒരു സമീപനമായിരുന്നു അത്. </p>
<p>മതപൌരോഹിത്യം എന്നൊന്ന് ഇസ്ലാമിലില്ല. എന്നാല്‍ പില്‍ക്കാലത്ത്‌ അതിറെ പ്രച്ച്ചന്ന രൂപങ്ങള്‍<br />
മതത്തിലേക്ക് കടന്നുവന്നു എന്നത് യാഥാര്‍ഥയമാണ്‌. ജ്ഞാന മണ്‍ധത്തിലെ ഏറ്റവും തിളക്കമാര്‍ന്ന<br />
ഒരധ്യായമായി ഇസ്ലാം നില്‍ക്കുമ്പോഴും, ജ്ഞാനത്തിന്റെ വെളിച്ചം തിരസ്കരിക്കപ്പെട്ട ഒരു സമൂഹമായി<br />
ഇത് മാറി എന്നത് ഒരു വിപര്യയമാണ്. മതത്തിലെ പ്രച്ച്ചന്നരൂപികളായ  പൌരോഹിത്യമാണ്<br />
ഇതിനിടയാക്കിയത്. മുഹമ്മദ്‌ നബിയുടെ പ്രബോധനങ്ങളുടെ സത്തയെ കാലത്തിന്റെ<br />
വെളിച്ചത്തില്‍ വായിക്കുന്നതിന്‌ പകരം വാക്കുകളുടെ കേവല അര്‍ത്ഥത്തില്‍ നിര്‍വചനങ്ങളെ<br />
പരിമിതപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചു.&#8221;<br />
(യു.കെ. കുമാരന്‍)</p>
<p>&#8221; മുഹമ്മദ്‌ എന്ത് പഠിപ്പിക്കുകയും എന്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തു<br />
എന്ന് നോക്കി നിങ്ങള്‍ മുഹമ്മദിനെ വിലയിരുത്തുക. അദ്ദേഹത്തിന്റെ അനുയായികളെന്ന്<br />
അവകാശപ്പെടുന്നവര്‍  അദ്ദേഹത്തിന്റെ പേരില്‍ ചെയ്തുകൂട്ടുന്നത്‌ വെച്ച് ആ വ്യക്തിത്വത്തെ<br />
അളക്കാതിരിക്കുക. </p>
<p>അല്‍ഖാഇദയുടെയും താലിബാന്‍റെയും ചെയ്തികള്‍ വെച്ചോ, ആയത്തുല്ലമാരുടെയും<br />
പക്വതയില്ലാത്ത മുല്ലമാരുടെയും ഫത്വകള്‍ വെച്ചോ അദ്ദേഹത്തെ വിലയിരുത്തുന്നത്<br />
തെറ്റായിരിക്കും.&#8221;<br />
(ഖുശ്വന്ത്‌ സിങ്ങ്)</p>
<p>&#8221; വളരെ വിനയാന്വിതനായിരുന്നു അദ്ദേഹം. വമ്പിച്ച അനുയായിവൃന്ദമുള്ള<br />
ഒരു പ്രവാചകനായിരുന്നിട്ടും, മദീനയിലെ ഒന്നാമത്തെ പള്ളിയുടെ നിര്‍മാണവേളയില്‍<br />
ഒരു സാദാ ജോലിക്കാരനെപ്പോലെ മറ്റുള്ളവരോടൊപ്പം അദ്ധ്വാനിക്കുന്നതായാണ്<br />
നാം കാണുന്നത്. അദ്ദേഹം സ്വന്തം ചെരുപ്പുകള്‍ തുന്നി, പശുക്കളെ കറന്നു, വീട് അടിച്ചുവാരി,<br />
സാധനങ്ങള്‍  വാങ്ങിക്കൊണ്ടു വന്നു, ഒട്ടകങ്ങള്‍ക്ക് തീറ്റ കൊടുത്തു. അദ്ദേഹം ഉച്ചത്തില്‍<br />
ചിരിച്ചില്ല; സൌമ്യമായി പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ മുഖവും പുഞ്ചിരിയും<br />
വളരെ ആകര്‍ഷകമായിരുന്നു. അദ്ദേഹം പാവങ്ങളെ ആദരിച്ചു; നിരവധി അടിമകളെ സ്വതന്ത്രരാക്കി.</p>
<p>പരസ്യ സംവാദങ്ങളൊ, ചര്‍ച്ചകളോ പ്രവാചകന്‍ നടത്തുകയുണ്ടായില്ല. ആരെയും<br />
വെല്ലുവിളിക്കുകയും ചെയ്തില്ല. തന്റെ കരുത്തുറ്റ വ്യക്തിത്വം കൊണ്ട്, ദിവ്യമൂല്യങ്ങളുടെ<br />
ശക്തികൊണ്ട്  ബഹളങ്ങളില്ലാതെ ജനങ്ങളുടെ മനം മാറ്റത്തിന് കളമൊരുക്കുകയായിരുന്നു<br />
അദ്ദേഹം.&#8221;<br />
(സ്വാമി ശിവാനന്ദ സരസ്വതി) </p>
<p>&#8221; മുഹമ്മദ്‌ എന്ന മനുഷ്യനെക്കൂടി അദ്ദേഹത്തിന്റെ ആധ്യാല്‍മിക സന്ദേശത്തോടൊപ്പം<br />
തന്നെ ഇസ്ലാമിക ലോകത്തിന് അനുഭവവേദ്യമാക്കുക.  ഹദീസുകളിലൂടെ പുരോഹിതരും പണ്ധിതരും<br />
പ്രവാചക പഠനങ്ങളെ വളച്ചോടിച്ചതിനെക്കാളേറെ, ഒരുപക്ഷെ പ്രവാചകന്റെ വ്യക്തിത്വത്തെ<br />
സമ്പൂര്‍ണമായി പാരമ്പര്യം  തമസ്കരിച്ചതിന്റെ ശൂന്യതയിലേക്കാണ് കള്ളനാണയങ്ങള്‍ കയറിക്കൂടിയത്.</p>
<p>മുഹമ്മദിനെയും യേശുവിനെയും നാരായണഗുരുവിനെയും ഗാന്ധിയെയും പോലെയുള്ള<br />
പ്രവാചകന്മാരുടെ ഒരു തല്‍പര നിരീക്ഷകന്‍ എന്ന നിലക്ക്  എനിക്ക് തോന്നിയിട്ടുള്ളത് ഇതാണ്:<br />
ഹദീസുകളിലെ ജീവിക്കുന്ന മുഹമ്മദിനെ, ബൈബിളിലെ യേശുവിനെപ്പോലെയും ഭാഗവതത്തിലെ<br />
കൃഷ്ണനെപ്പോലെയും മനുഷ്യസമൂഹ മദ്ധ്യേ അവതരിപ്പിച്ചിരുന്നെങ്കില്‍ ഇസ്ലാമിന് ഇന്നത്തേതില്‍<br />
പതിന്മടങ്ങ്‌ സുഹൃത്തുക്കളുണ്ടാകുമായിരുന്നു. ഇന്നത്തെടത്തോളം അത് തെറ്റിദ്ധരിക്കപ്പെടില്ലായിരുന്നു.<br />
അത്രമാത്രം വ്യക്തിഗത കാന്തശക്തി പൊട്ടിപ്പുറപ്പെട്ടു നില്‍ക്കുന്ന ഒരു മനുഷ്യത്വമാണ്<br />
പ്രവാചകന്‍റെത്.&#8221;<br />
(സക്കറിയ)</p>
<p>&#8220;വിഭാഗീയതയുടെ ഈ  ജീവിത ക്രമത്തില്‍ &#8216;ഒരുമപ്പെടലി&#8217; ന്‍റെ ആവശ്യം സമൂഹം തിരിച്ചറിയുന്നു.<br />
ഏകദൈവ വിശ്വാസത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും<br />
പര്യായമായ മുഹമ്മദ്‌ നബി തിരുമേനിയുടെ പ്രബോധനങ്ങള്‍ ഒരു പ്രകാശഗോപുരമായി<br />
വിശ്വമാകെ നിറഞ്ഞു നില്‍ക്കുന്നുവെന്നത് ഒരു പക്ഷെ ഈ കാലഘട്ടത്തിന്റെ പുണ്യമായിരിക്കാം;<br />
ആവശ്യമായിരിക്കാം. </p>
<p>മനുഷ്യന്‍ എങ്ങനെ  ജീവിക്കണമെന്ന് പഠിപ്പിച്ച നബി തിരുമേനിയുടെ ജീവിതം ആദര്‍ശത്തില്‍ അധിഷ്ടിടമായ<br />
വിപ്ലവമായിരുന്നു. മുഹമ്മദിന്റെ ജീവിതം സുതാര്യമായിരുന്നു., ഒരു തുറന്ന പുസ്തകമായിരുന്നു.<br />
അതുകൊണ്ട് തന്നെ  വിമര്‍ശനങ്ങള്‍ ഏറെയുണ്ടാകും, ഉണ്ടായി. അറിയപ്പെടാത്ത ജീവിതങ്ങള്‍<br />
ഒരിക്കലും വിമര്‍ശിക്കപ്പെടുകയില്ല.&#8221;<br />
(ദേവദത്ത്  ജി. പുറക്കാട്)</p>
<p>&#8221; തന്റെ രാജ്യത്തിന് വലിയ ഗുണം ചെയ്തിട്ടുണ്ട് മുഹമ്മദ്‌. അതിനെ അനുഗ്രഹിക്കുകയും ചെയ്തു.<br />
ശരിയായ രീതിയിലുള്ള ഭരണമോ ബുദ്ധിപൂര്‍വമെന്ന് വിളിക്കാവുന്ന മതമോ ഏതെങ്കിലും<br />
തരത്തിലുള്ള സദാചാരമോ മാന്യമായ ജീവിതമോ നിലവില്ലാതിരുന്ന രാജ്യത്താണദ്ദേഹം ജനിച്ചത്‌.<br />
ഈമൂന്ന് കാര്യങ്ങളെപ്പറ്റി അവര്‍ക്ക്  യാതൊരു വിവരവുമുണ്ടായിരുന്നില്ല. മുഹാമ്മടാണ് ഈ മൂന്ന്‌<br />
കാര്യങ്ങളും അവിടെ നടപ്പിലാക്കിയത്.</p>
<p>ഏറ്റവും എളിയ ആളുകളോട് വളരെ സ്നേഹമായും ആദരവോടും പെരുമാറുക, കുനിഞ്ഞു നടക്കുക,<br />
ആരുടെയെങ്കിലും പ്രവൃത്തിയോ അഭിപ്രായമോ അവമതിക്കാതിരിക്കുക, സ്വയം നിയന്ത്രിക്കുക,<br />
ഉദാരതയും മഹാമനസ്കതയും നിലനിര്‍ത്തുക മുതലായവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.<br />
ഈ സ്വഭാവ മഹിമകള്‍ ഇപ്പോഴും അദ്ദേഹത്തില്‍ തെളിഞ്ഞു വിളങ്ങിയിരുന്നു. ഇക്കാരണങ്ങളാല്‍<br />
സമീപസ്ഥരായ ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുകയും  ചെയ്തിരുന്നു.  </p>
<p>സ്വന്തം വീട് പലപ്പോഴും മുഹമ്മദ്‌ തുടച്ച്‌ വൃത്തിയാക്കുമായിരുന്നു. ആടുകളെ കറക്കുമായിരുന്നു.<br />
സ്വന്തം വസ്ത്രങ്ങളില്‍ സ്വന്തം കൈകൊണ്ട് കണ്ടം വെച്ച്  തയ്‌ച്ചിരുന്നു. സ്വന്തം കൈകൊണ്ട് തന്നെ ചെരുപ്പുകള്‍<br />
തുന്നുമായിരുന്നു. സ്വന്തം ഒട്ടകത്തിന്റെ രോമങ്ങള്‍ വൃത്തിയാക്കുമായിരുന്നു. പനയോലപ്പായ്കളിലും<br />
വെറും തറയിലും കിടന്നുറങ്ങുമായിരുന്നു,&#8221;<br />
(ഡോ. ബി. എന്‍. പാന്ഥെ)</p>
<p>(സമ്പാദനം:പ്രബോധനം ൨൦൧൦ ഫെബ് ൨൭)</p>
]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&amp;p=346</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>പ്രവാചകന്‍ എന്ന വെളിച്ചം</title>
		<link>http://ipcblogger.net/akm/?p=338</link>
		<comments>http://ipcblogger.net/akm/?p=338#comments</comments>
		<pubDate>Sun, 14 Mar 2010 06:55:03 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=338</guid>
		<description><![CDATA[മുഹമ്മദ്‌ നബി(സ) ദൈവമോ ദേവനോ അല്ല;ആയിരുന്നിട്ടില്ല; ആരാധിക്കപ്പെട്ടിട്ടുമില്ല. മുഹമ്മദ്‌ നബിയുടെ വിഗ്രഹം പോയിട്ട് ഒരു ചിത്രം പോലുമില്ല എവിടെയും. എന്നിട്ടും വിഗ്രഹവല്‍ക്കരിക്കപ്പെട്ട എന്നമട്ട മഹാന്മാരെക്കാളധികം അദ്ദേഹം ജനഹൃദയങ്ങളില്‍ വസിക്കുന്നു; സ്നേഹിക്കപ്പെടുന്നു,ആദരിക്കപ്പെടുന്നു, അനുകരിക്കപ്പെടുന്നു. മനുഷ്യരാശിയെ ഏറ്റം സ്വാധീനിച്ച നൂറു പേരെയോ, ഇരുപത്തഞ്ച് പേരെയോ തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍, തെരഞ്ജീടുക്കുന്നത് ആരായാലും ഒന്നാം സ്ഥാനത്ത് മുഹമ്മദ് നബിയെ അവരോധിക്കാന്‍ nirbandhithanaavunnu. മുഹമ്മദ് നബി(സ) ഒരു മനുഷ്യനായിരുന്നു. മറ്റു മനുഷ്യര്‍ക്കുള്ള മാനുഷികഗുണങ്ങള്‍ അദ്ദേഹത്തിനുമുണ്ടായിരുന്നു. രണ്ടു കാര്യങ്ങളാലാണ് അസാധാരണത്വമുണ്ടായിരുന്നത്. ഒന്ന്, അദ്ദേഹം ദൈവദൂതനായിരുന്നു. രണ്ട്‌, [...]]]></description>
			<content:encoded><![CDATA[<p>മുഹമ്മദ്‌ നബി(സ) ദൈവമോ ദേവനോ അല്ല;ആയിരുന്നിട്ടില്ല; ആരാധിക്കപ്പെട്ടിട്ടുമില്ല.<br />
മുഹമ്മദ്‌ നബിയുടെ വിഗ്രഹം പോയിട്ട് ഒരു ചിത്രം പോലുമില്ല  എവിടെയും. എന്നിട്ടും<br />
വിഗ്രഹവല്‍ക്കരിക്കപ്പെട്ട എന്നമട്ട മഹാന്മാരെക്കാളധികം  അദ്ദേഹം ജനഹൃദയങ്ങളില്‍<br />
വസിക്കുന്നു; സ്നേഹിക്കപ്പെടുന്നു,ആദരിക്കപ്പെടുന്നു, അനുകരിക്കപ്പെടുന്നു.<br />
മനുഷ്യരാശിയെ ഏറ്റം സ്വാധീനിച്ച നൂറു പേരെയോ, ഇരുപത്തഞ്ച് പേരെയോ<br />
തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍, തെരഞ്ജീടുക്കുന്നത് ആരായാലും ഒന്നാം സ്ഥാനത്ത്<br />
മുഹമ്മദ് നബിയെ അവരോധിക്കാന്‍ nirbandhithanaavunnu.</p>
<p>  മുഹമ്മദ് നബി(സ) ഒരു മനുഷ്യനായിരുന്നു.  മറ്റു മനുഷ്യര്‍ക്കുള്ള മാനുഷികഗുണങ്ങള്‍<br />
അദ്ദേഹത്തിനുമുണ്ടായിരുന്നു. രണ്ടു കാര്യങ്ങളാലാണ് അസാധാരണത്വമുണ്ടായിരുന്നത്.<br />
ഒന്ന്, അദ്ദേഹം ദൈവദൂതനായിരുന്നു. രണ്ട്‌,  അദ്ദേഹം സമ്പൂര്‍ണ മനുഷ്യനായിരുന്നു.<br />
അനാഥത്വം, ദാരിദ്ര്യം, അരക്ഷിതത്വം, മര്‍ദ്ദിതത്വം, സമ്പന്നത, വര്തകന്‍, ആചാര്യന്‍, പ്രബോധകന്‍,<br />
ജനനായകന്‍, ഭരണാധികാരി,യോദ്ധാവ്, ഭര്‍ത്താവ്, പിതാവ്, ന്യായാധിപന്‍ , സുഹൃത്ത്‌<br />
എന്നിങ്ങനെ മാനവജീവിതത്തിന്റെ എല്ലാ അവസ്ഥകളും അനുഭവിക്കുകയും, ആ അവസ്ഥകളെ<br />
ഒരു നല്ല മനുഷ്യന്‍, പൂര്‍ണമനുഷ്യന്‍ എങ്ങനെ നേരിടണമെന്ന് പ്രായോഗികമായി കാണിച്ചു<br />
തരികയും ചെയ്ത അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി(സ).  </p>
<p>മുഹമ്മദീയ സന്ദേശത്തിന്റെ സത്താണ് &#8220;ലാ ഇലാഹ ഇല്ലല്ലാഹ്&#8221;<br />
(സാക്ഷാല്‍ ദൈവമല്ലാതെ ദൈവമെതുമില്ല) എന്നത്.  മനുഷ്യനടക്കമുള്ള<br />
പ്രപഞ്ചമഖിലം അഖണ്‍ധവും ഏകവുമായ ഒരു ശക്തിയാല്‍<br />
ഉളവായതാണ്. ആ ശക്തിയാണ് സാക്ഷാല്‍ ദൈവം, പ്രപഞ്ച ചൈതന്യം.<br />
ഒരേ ദൈവത്തിന്റെ സൃഷ്ടികളായതിനാല്‍ സൃഷ്ടികളൊക്കെയും പ്രപഞ്ചത്തിന്റെ<br />
ഘടകങ്ങളാണ്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആരും ആരുടേയും<br />
താഴെയോ മീതെയോ അല്ല. ഓരോ ഘടകവും സ്രഷ്ടാവിന്റെ താല്പര്യം   മാനിച്ച്‌<br />
ഇതര ഘടകങ്ങളുമായി ഇണങ്ങി വാഴുകയാണ് ധര്‍മം. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടി<br />
മാത്രമല്ല,ഒരേ മാതാപിതാക്കളുടെ മക്കളുമാകുന്നു. തമ്മില്‍ തിരിച്ചറിയാനുള്ള അടയാളങ്ങള്‍<br />
മാത്രമാണവര്‍ക്കിടയിലെ വൈവിധ്യങ്ങള്‍. സ്രഷ്ടാവിന്റെ മുമ്പില്‍ ഏറ്റം ഉത്കൃഷ്ട മനുഷ്യന്‍ ഏറ്റം<br />
ധര്‍മനിഷ്ടയുള്ളവനാണ്. ഈ ധര്മത്തിന്റെ നിര്‍വഹണമായിരുന്നു അന്ത്യപ്രവാചകന്റെ ജീവിതം.<br />
മറ്റൊരര്‍ഥത്തില്‍, ആ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശവും. അതിറെ<br />
പേരാണ് ഇസ്‌ലാം- സമാധാനം.  സ്നേഹവും കാരുണ്യവും സത്യവും ധര്‍മവുമില്ലാതെ<br />
സമാധാനമില്ല. സ്വജീവിതത്തിലൂടെ-ഇസ്ലാമിലൂടെ- അദ്ദേഹം സാക്ഷാല്‍ക്കരിച്ചത്<br />
ഈ മൂല്യങ്ങളാണ്. തന്റെ ശിഷ്യന്മാരോട് സാക്ഷാല്‍ക്കരിക്കാന്‍ ആവശ്യപ്പെട്ടതും ഇതുതന്നെ.<br />
 ദന്തഗോപുരങ്ങളിലിരുന്ന് സ്നേഹഗീതമാലപിക്കുകയായിരുന്നില്ല അദ്ദേഹം. ശക്തമായ<br />
വാക്കുകളിലൂടെയും ജീവിത ചര്യകളിലൂടെയും മനുഷ്യ മനസ്സുകളിലേക്ക് സ്നേഹത്തിന്റെയും<br />
കാരുണ്യത്തിന്റെയും സത്യത്തിന്റെയും ധര്‍മത്തിന്റെയും തെളിനീര്‍ പകര്‍ന്നു കൊടുക്കുകയായിരുന്നു.<br />
നമസ്കാരശേഷം പ്രവാചകന്‍ ഉരുവിടാരുണ്ടായിരുന്ന ഒരു പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നു:<br />
&#8220;എന്റെയും സര്‍വ ചരാചരങ്ങളുടെയും നാഥാ, മര്ത്യരെല്ലാം സഹോദരങ്ങലാനെന്നു ഞാന്‍<br />
സാക്ഷ്യപ്പെടുത്തുന്നു.&#8221; വാക്കിലൂടെ മാത്രമല്ല പ്രവൃത്തിയിലൂടെയും അദ്ദേഹം അത്<br />
സാക്ഷ്യപ്പെടുത്തി. അക്രമത്തെ പ്രതിരോധിക്കാനായാലും ആഹാരം പാകം ചെയ്യാനായാലും<br />
തോട് കീറാനായാലും മണ്ണ് ചുമക്കാനായാലുമൊക്കെ അദ്ദേഹം അവരുടെ സഹോദരനും<br />
സഹപ്രവര്‍ത്തകനുമായിരുന്നു. ഇതാണ് മുഹമ്മദ്‌ നബി കാഴ്ച വെച്ച സാഹോദര്യവും<br />
സമത്വവും സ്വാതന്ത്ര്യവും. ആധുനിക വിമോചന പ്രസ്ഥാനങ്ങള്‍ ഭാഗികമായി അടിമത്തങ്ങളിലകപ്പെട്ട<br />
ജനങ്ങളോടാവശ്യപ്പെടുന്നത് നിങ്ങള്‍ ഞങ്ങളുടെ പൂര്‍ണ അടിമകളാകൂ, അതാണ്‌ നിങ്ങളുടെ സ്വാതന്ത്ര്യം<br />
എന്നാണ്‌.   </p>
<p>ലോകത്ത് നന്മയെക്കാള്‍ തിന്മ ഇഷ്ടപ്പെടുന്നവര്‍,  ധര്മാതെക്കാള്‍ അധര്മത്തെ സ്നേഹിക്കുന്നവര്‍,<br />
വിണ്ണിലേക്ക് കണ്ണയക്കാന്‍ കൂട്ടാക്കാതെ മണ്‍ണോടൊട്ടിക്കിടക്കുന്നവര്‍ എന്നുമുണ്ട്. അത്തരക്കാര്‍<br />
പൂര്‍ണമനുഷ്യര്‍ക്ക് നേരെ പൈശാചിക വചനങ്ങള്‍  ജല്‍പിച്ചുകൊണ്ടിരിക്കും.  വാമൊഴിയായും<br />
വരമൊഴിയായും അവഹേളിച്ചു കൊണ്ടിരിക്കും. അല്ലാഹുവിന്റെ വെളിച്ചം വായ്‌കൊണ്ട്<br />
ഊതിക്കെടുത്താന്‍ ശ്രമിക്കുകയാണവര്‍. പക്ഷെ അല്ലാഹു അവന്റെ വെളിച്ചം പൂര്‍ത്തീകരിക്കുക<br />
തന്നെ  ചെയ്യും; അക്രമികള്‍ക്കും അധര്‍മികള്‍ക്കും അതെത്ര അരോചകമായിരുന്നാലും.ഓരോ<br />
ഊത്തിനെ തുടര്‍ന്നും ആ വെളിച്ചം കൂടുതല്‍ തെളിയുന്നത് അതിന്റെ നിദര്‍ശനമാകുന്നു.<br />
ചിലപ്പോള്‍ അത് ഊതിക്കെടുത്തുന്നവരുടെ തന്നെ കണ്ണ് തുറപ്പിച്ചെന്നു വരും.പ്രവാചകന്റെ കഴുത്തരുക്കാന്‍ ശപഥം ചെയ്തു വാളുമെടുത്തു ഓടിച്ചെന്നവര്‍<br />
ആ മുഖത്തെ നിഷ്കളങ്കതയുടെയും ആ അധരങ്ങളില്‍നിന്നുതിര്‍ന്ന വചനങ്ങളുടേയും<br />
വെളിച്ചത്തില്‍ വെട്ടാനുയര്‍ത്തിയ വാല്‍ വലിച്ചെറിഞ്ഞു പശ്ചാത്താപവിവശരായി<br />
 തിരുശരീരം ആശ്ലേഷിച്ച  സംഭവങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. രണ്ടാം ഖലീഫ ഉമര്‍(റ) തന്നെ അക്കൂട്ടത്തിലൊരാളാണ്.<br />
പ്രവാചകന്റെ കാലശേഷവും ഈ പ്രതിഭാസം തുടര്‍ന്ന് വരുന്നു. ൧൯൯൨-ല്‍ ബാബറിമസ്ജിദ്<br />
ധ്വംസനത്തില്‍ സാവേശം പങ്കെടുത്ത ഒരു കര്സേവകന്‍  പിനീട് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.<br />
ഖുര്‍ ആണേ നഖശിഖാന്തം ആക്ഷേപിച്ച്  ഗ്രന്ഥമെഴുതി  പ്രചരിപ്പിച്ച ഒരു പണ്‍ധിതന്‍ അടുത്ത<br />
കാലത്ത് താന്‍ ചെയ്തത് ഭീമാബദ്ധമായിപ്പോയെന്ന് സമ്മതിച്ച് തന്റെ ആക്ഷേപങ്ങള്‍ക്ക്<br />
സ്വയം മറുപടി പറഞ്ഞുകൊണ്ടും ഖുര്‍ആന്റെ  മഹത്വങ്ങള്‍ വര്‍ണിച്ചുകൊണ്ടും പുസ്തകമെഴുതി<br />
പ്രസിദ്ധീകരിച്ചിരിക്കുന്നു. സ്വിറ്റ്സര്‍ലാന്റില്‍ പള്ളിമിനാരങ്ങള്‍ക്കെതിരെ പ്രക്ഷോഭം<br />
സംഘടിപ്പിക്കുകയും മിനാരനിരോധന നിയമത്തിന് കളമൊരുക്കുകയും ചെയ്ത പ്രസ്ഥാനത്തിന്റെ<br />
നായകന്മാരിലൊരാള്‍ അതെ മിനാരത്തിന്റെ മതം സ്വീകരിച്ചതും ഈയടുത്ത നാളിലാണ്. </p>
<p> ഇത്തരം സംഭവങ്ങള്‍ മുസ്‌ലിം സഹോദരങ്ങള്‍ക്ക്‌ നല്‍കുന്ന ഒരു സന്ദേശമുണ്ട്.<br />
അജ്ഞതയും തെറ്റിദ്ധാരണയുമാണ് നമ്മുടെ ഏറ്റം വലിയ ശത്രു. അവയാണ് ആളുകളില്‍<br />
ഇസ്ലാമിനെക്കുറിച്ച്  ഭയാശങ്ക വളര്‍ത്താനും നികൃഷ്ടമായ ആക്ഷേപങ്ങളും ആരോപണങ്ങളും<br />
പ്രചരിപ്പിക്കാനും ചെകുത്താന്‍ ഉപയോഗിക്കുന്ന ശക്തമായ ആയുധങ്ങള്‍.<br />
അജ്ഞത ഇരുട്ടാണ്‌. ഇരുട്ടിനെ തുടച്ചുനീക്കേണ്ടത് വെളിച്ചം കൊണ്ടാണ്;തോക്ക് കൊണ്ടോ  ബോമ്പ് കൊണ്ടോ അല്ല. ഇരുട്ടുകൊണ്ട് ഇരുട്ടകറ്റാന്‍ ശ്രമിച്ചാല്‍<br />
കനത്ത ഇരുട്ട് മാത്രമായിരിക്കും ഫലം. പ്രവാചകന്റെ ജീവിതസന്ദേശം- അതിന്റെ<br />
വാഗ് രൂപവും  കര്‍മരൂപവുമാണ് മുസ്ലിംകളുടെ കൈവശമുള്ള വിളക്ക്. സ്വജീവിതത്തില്‍<br />
 ആ വിളക്ക് കത്തിച്ച് വെക്കുകയാണ് ഇസ്ലാം വിഎഒധതിന്ടെ ഇരുട്ടകറ്റാനുള്ള മാര്‍ഗം.<br />
ഈ വെളിച്ചം കൈവെടിഞ്ഞ് മുസ്‌ലിങ്ങള്‍ സ്വീകരിക്കുന്ന മറ്റേതു പ്രതിരോധ നടപടിയും<br />
നിഷ്ഫലമാവുകയേയുള്ളൂ. ഓര്‍ക്കുക! മുഹമ്മദ്‌ നബിയെ വധിക്കാന്‍ പ്രതിജ്ഞയെടുത്ത<br />
ഉമറിനെനെക്കുറിച്ച്‌ അദ്ദേഹം പ്രാര്‍ഥിച്ചത് &#8216;അല്ലാഹുവേ ഉമറിന് സത്യത്തിന്റെ വെളിച്ചവും<br />
സന്മനസ്സും പ്രദാനം ചെയ്യേണമേ&#8217; എന്നായിരുന്നു. തന്നെ വധിക്കാനൊരുമ്പെട്ട  ഉമറിനെ<br />
ആദ്യം വധിക്കാന്‍ ഭടന്മാരെ നിയോഗിക്കുന്നതിനെക്കുറിച്ച് ആ കാരുണ്യസാഗരം<br />
ചിന്തിച്ചതേയില്ല. അതായിരുന്നു  അദ്ദേഹം ചെയ്തിരുന്നതെങ്കില്‍  ചരിത്രത്തിന്റെ ഗതി<br />
എന്താകുമായിരുന്നു.</p>
<p>(പ്രബോധനം ൨൦൧൦ ഫെബ് ൨൭)</p>
]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&amp;p=338</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ലളിതം സുന്ദരം ഈ സന്ദേശം!</title>
		<link>http://ipcblogger.net/akm/?p=327</link>
		<comments>http://ipcblogger.net/akm/?p=327#comments</comments>
		<pubDate>Sat, 06 Mar 2010 09:08:14 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=327</guid>
		<description><![CDATA[ചരിത്രത്തിന്റെ താളുകളില്‍ സ്ഥലം പിടിച്ച ഒട്ടനേകം മഹാത്മാക്കളുടെ കൂട്ടത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ച വിമോചകനും തിളക്കമാര്‍ന്ന ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളുടെ കുലപതിയുമായിരുന്നു ലോകാനുഗ്രഹിയായ പ്രവാചക പുങ്കവന്‍ മുഹമ്മദ്‌ നബി (സ). അദ്ദേഹത്തിന്റെ ജന്മം തന്നെ അനുഗ്രഹത്തിന്റെ തിരുപ്പിറവി കൂടിയായിരുന്നു. അതില്‍ അസ്പഷ്ടതയോ നിഗൂഡതയോ ഇല്ല. പുത്രന്‍, പിതാവ്, കുടുംബനാഥന്‍, വര്‍ത്തകന്‍, ഇടയന്‍, ന്യായാധിപന്‍, പ്രഭാഷകന്‍, പടയാളി, തൊഴിലാളി, തത്വജ്ഞാനി തുടങ്ങി ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന സമസ്ത മേഘലകളിലും ഉത്തമ മാതൃകയായി വര്‍ത്തിച്ച പ്രവാചകന്റെ സന്ദേശങ്ങളിലെ സൌന്ദര്യവും ലാളിത്യവും ഏവരെയും ഹടാദാകര്‍ഷിക്കുന്നവയാണ്. അദ്ദേഹം ഒരു [...]]]></description>
			<content:encoded><![CDATA[<p> ചരിത്രത്തിന്റെ താളുകളില്‍ സ്ഥലം പിടിച്ച ഒട്ടനേകം മഹാത്മാക്കളുടെ കൂട്ടത്തില്‍<br />
ലോകശ്രദ്ധയാകര്‍ഷിച്ച വിമോചകനും തിളക്കമാര്‍ന്ന ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളുടെ<br />
കുലപതിയുമായിരുന്നു ലോകാനുഗ്രഹിയായ പ്രവാചക പുങ്കവന്‍ മുഹമ്മദ്‌ നബി (സ).<br />
അദ്ദേഹത്തിന്റെ ജന്മം തന്നെ അനുഗ്രഹത്തിന്റെ തിരുപ്പിറവി കൂടിയായിരുന്നു. അതില്‍<br />
അസ്പഷ്ടതയോ നിഗൂഡതയോ ഇല്ല.<br />
   പുത്രന്‍, പിതാവ്, കുടുംബനാഥന്‍, വര്‍ത്തകന്‍,  ഇടയന്‍, ന്യായാധിപന്‍, പ്രഭാഷകന്‍,<br />
പടയാളി, തൊഴിലാളി, തത്വജ്ഞാനി തുടങ്ങി ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന സമസ്ത<br />
മേഘലകളിലും ഉത്തമ മാതൃകയായി വര്‍ത്തിച്ച പ്രവാചകന്റെ  സന്ദേശങ്ങളിലെ സൌന്ദര്യവും<br />
ലാളിത്യവും ഏവരെയും ഹടാദാകര്‍ഷിക്കുന്നവയാണ്. അദ്ദേഹം ഒരു ഇതിഹാസപുരുഷനോ<br />
മിത്തോ  ആയിരുന്നില്ല. ഒരു ജനതയുടെ നേതാവും ആത്മീയഗുരുവുമായ അദ്ദേഹം ചരിത്രത്തിന്റെ<br />
പ്രകാശധാരയില്‍ ജീവിച്ച ഒരു പുണ്‍യവാളനായിരുന്നു.<br />
    പ്രബോധനത്തിന് വേണ്ടി അദ്ദേഹം ചിലവിട്ടത് കേവലമായ ഇരുപത്തിമൂന്ന് വര്‍ഷമായിരുന്നു.<br />
ഈ കാലയളവില്‍  അറേബ്യന്‍ ജനതയില്‍ അദ്ദേഹം സൃഷ്ടിച്ച വിപ്ലവം മാനവ ചരിത്രത്തില്‍<br />
അനശ്വരത നേടുക മാത്രമല്ല, സ്വന്തമായ ഒരു പാത വെട്ടിതെളിയിക്കുകായും ചെയ്തു.<br />
ബഹുദൈവവിശ്വാസങ്ങളുടെ ഘനാന്ധകാരം പേറി ഗോത്രവഴക്കുകളും പോരാട്ടങ്ങളും<br />
നടത്തിയിരുന്ന അപരിഷ്കൃതരും സംസ്കാരശൂന്യരുമായ ഒരു ജനതയെ സാഹോദര്യത്തിന്റെയും<br />
സൌഭ്രാത്തത്തിന്റെയും നൂലില്‍ കോര്‍ത്തിണക്കി മാനവിക ഐക്യത്തിന്റെ വക്താക്കകളും<br />
പ്രയോക്താക്കളുമാക്കി മാറ്റിയെടുത്തു. കുടിച്ചും മദിച്ചും തമോഗര്‍ത്തത്തിലാണ്ട  ഒരു<br />
സമൂഹത്തിന്റെ വിശ്വാസാചാരങ്ങളെ സ്ഫുടം ചെയ്തെടുത്ത് വിശുദ്ധ ഖുര്‍ആനിന്റെ തനിപ്പകര്‍പ്പാക്കി<br />
മാറ്റിയ പ്രവാചകന്റെ ജീവിതസന്‍ദേശങ്ങള്‍ പനിനീര്‍പൂ പോലെ മനോഹരവും<br />
പളുങ്കുപോലെ സുതാര്യവുമായിരുന്നു.<br />
         എള്ളോളം പൊളി പറയാത്ത, പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ അനുപമ<br />
വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. സ്വകാര്യ ജീവിതത്തിലെ ലാളിത്യം<br />
പൊതു ജീവിതത്തിലും നില നിര്‍ത്തി. കഠിനമായ മനോവ്യഥകളും അവര്‍ണനീയമായ<br />
കഷ്ടപ്പാടുകളും അഘാതമായ ദു:ഖങ്ങളും കാരുണ്യത്തിന്റെ അനന്തമായ ഉറവകളാക്കി<br />
മാറ്റിയെടുത്തു.<br />
   ദരിദ്രരുടെ ജീവിതം, സഹവാസം, മരണം എന്നിവ അഭിലഷിച്ച അദ്ദേഹത്തിന്റെ<br />
പ്രാര്‍ത്ഥന ശ്രദ്ധേയമാണ്:&#8221; നാഥാ, എന്നെ നീ പാവപ്പെട്ടവനായി ജീവിപ്പിക്കുകയും<br />
പാവപ്പെട്ടവനായി മരിപ്പിക്കുകയും പാവങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും<br />
ചെയ്യണമേ.&#8221; ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് ഉദിച്ചസ്തമിച്ച  സന്ദേശങ്ങളല്ല അദ്ദേഹത്തിന്റേത്.<br />
ലോകാവസാനം വരെ പരന്നു കിടക്കുന്ന മഹാപ്രവാഹമാണത്. സാക്ഷാല്‍കാരത്തിന്<br />
പാടുപെടുന്ന വരണ്ട തത്വങ്ങളൊ പാതിവെന്ത ആശയങ്ങളോ ആയിരുന്നില്ല പ്രവാചക<br />
സന്ദേശങ്ങള്‍.<br />
        സത്യസന്ധത, വിഷസ്തത, ധൈര്യം, സ്ഥൈര്യം, ക്ഷമ, നീതി, നന്മ, കാരുണ്യം, മാതാപിതാക്കളോട്<br />
നന്മയില്‍ വര്‍ത്തിക്കല്‍,  കുടുംബബന്ധം ചാര്‍ത്തല്‍, അയല്‍വാസിയെ ആദരിക്കല്‍, എതിരാളികളോട്<br />
വിട്ടുവീഴ്ച, വലിയവരെ മാനിക്കല്‍, ചെറിയവരോട് സ്നേഹം, അനാഥസംരക്ഷണം,  അഗതികള്‍ക്ക്<br />
ഭക്ഷണം കൊടുക്കല്‍, അവകാശസംരക്ഷണം എന്നിവയിലൊക്കെ പ്രവാചകന്റെ സന്ദേശങ്ങള്‍<br />
സൌന്ദര്യത്തിന്റെ പൂമണവും ലാളിത്യത്തിന്റെ എളിമയും പ്രസരിപ്പിക്കുന്നവയാണ്.<br />
     ഒരിക്കല്‍ അലി(റ)യുടെ ചോദ്യത്തിന് മറുപടിയായി പ്രവാചകന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു:<br />
(അറിവാണെന്റെ മൂലധനം, വിവേകമാണെന്റെ ആദര്‍ശത്തിന്റെ അകക്കാമ്പ്, സ്നേഹമാണെന്റെ<br />
മൌലികത, പ്രത്യാശയാണെന്റെ വാഹനം,  ദൈവസ്നേഹമാണെന്റെ സഹചാരി,<br />
വിശ്വസ്തതയാണെന്റെ വിഭവം,  ഉള്‍ക്കാഴ്ചയാണെന്റെ ആയുധം,<br />
ക്ഷമയാണെന്റെ വസ്ത്രം, സംതൃപ്തിയാണെന്റെ സമ്പത്ത്,  ദൃഡവിശ്വാസമാണെന്റെ<br />
ഇന്ധനം, സത്യസന്ധതയാണെന്റെ ശിപാര്‍ശകന്‍, അനുസരണമാണെന്റെ തറവാട്, ത്യാഗമാണെന്റെ ശക്തി,<br />
പ്രാര്‍ഥനയാണെന്റെ സന്തോഷം.) എന്തുമാത്രം സുന്ദരമാണീ സന്ദേശങ്ങള്‍!<br />
      മനുഷ്യഹൃദയങ്ങളിലേക്ക് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയും<br />
സന്ദേശം പകര്‍ന്ന് ശോഭയാര്‍ന്ന മാനുഷികപരിവേഷത്തിലൂടെ അദ്ദേഹം സ്വീകരിച്ച നയം വിസ്മയാവഹമാണ്.<br />
ഒരു ജൂതന്റെ ശവമഞ്ചം കണ്ടപ്പോള്‍ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിച്ച പ്രവാചകനടപടിയില്‍<br />
അത്ഭുതം കൂറിയ അനുയായികളോട് അദ്ദേഹത്തിന്റെ പ്രതികരണം അതൊരു മനുഷ്യനാണല്ലോ എന്നായിരുന്നു.<br />
വിശ്വാസങ്ങല്‍ക്കതീതമായി മനുഷ്യരെ മാനിക്കണമെന്ന ഈ സന്ദേശത്തിലെ സൌന്ദര്യം എത്ര ഹൃദ്യം!<br />
      അന്യമതങ്ങളുടെ മതചിഹ്നങ്ങളെ അവഹേളിക്കരുതെന്നും ആരാധ്യവസ്തുക്കളുടെ പവിത്രതയ്ക്കു ഭംഗം<br />
വരുത്തരുതെന്നും ഉപദേശിച്ച പ്രവാചകന്‍ യുദ്ധവേളയില്‍പോലും കുട്ടികളെയും സ്ത്രീകളെയും രോഗികളെയും<br />
വൃദ്ധന്മാരെയും വധിയ്ക്കാനോ  അംഗഭംഗം വരുത്താനോ പാടില്ലെന്നും, വൃക്ഷലതാദികള്‍<br />
നശിപ്പിക്കരുതെന്നും, പ്രാര്‍ഥനയില്‍ മുഴുകിയവരെ ഉപദ്രവിക്കരുതെന്നും ഭടന്മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം<br />
നല്‍കിയിരുന്നു. പ്രസ്തുത സന്ദേശങ്ങള്‍ക്ക് എതിര്‍ പ്രവര്‍ത്തിക്കാനാണ് ആറ്റംബോംബുകളുടെയും<br />
ചാവേര്‍പടകളുടെയും യുഗത്തില്‍ മനുഷ്യര്‍ ദാഹിക്കുന്നത്. യുദ്ധത്തടവുകാരോടുപോലും<br />
വളരെ മാന്യമായിട്ടായിരുന്നു പ്രവാചകന്‍ പെരുമാറിയത്.<br />
      തടവുകാരായി പിടിക്കപ്പെട്ടവരെ നിരക്ഷരകുക്ഷികള്‍ക്ക് അക്ഷരം പഠിപ്പിക്കുക എന്ന വ്യവസ്ഥയില്‍<br />
വിട്ടയച്ച സാക്ഷരസ്നേഹിയായ പ്രവാചകന്‍ മാനവചരിത്രത്തില്‍ അതുല്യമായ ഒരു സാംസ്കാരിക<br />
നവോത്ഥാനത്തിന്‌ തുടക്കമിട്ടു.<br />
       തന്റെ ദൌത്യത്തിന് നേരെ ബധിരകര്‍ണങ്ങള്‍ മാത്രം തിരിച്ചുവിട്ട്‌ തന്നെയും അനുയായികളെയും<br />
മര്‍ദ്ദിച്ചവശരാക്കി,  പിന്നെ നാട്ടില്‍നിന്നും ആട്ടിയോടിച്ച ഒരു ജനതയോട് പ്രതികാരം ചെയ്യാനുള്ള സുവര്‍ണാവസരം<br />
കൈവന്നപ്പോള്‍ പ്രവാചകഹൃദയത്തില്‍ വഴിഞ്ഞോഴുകിയത് കാരുണ്‍യരസമായിരുന്നു.<br />
വിശ്വസാഹോദര്യത്തിന്റെ വെന്നിക്കൊടി  വാനിലുയര്‍ന്നു.  വാര്‍തിങ്കളിന്റെ പൂര്‍ണിമ  പൌര്‍ണമിയില്‍<br />
ദൃശ്യമാകുന്നതുപോലെ മനുഷ്യന്റെ പൂര്‍ണതയുടെ എല്ലാ ചാരുതകളോടും കൂടി പ്രവാചകന്‍ പ്രഖ്യാപിച്ചു:<br />
&#8220;നിങ്ങള്‍ സ്വതന്ത്രരാണ്. നിങ്ങള്‍ക്കെതിരില്‍ യാതൊരു ശിക്ഷാനടപടിയുമില്ല. മനുഷ്യര്‍ തമ്മിലുള്ള<br />
സകല വിദ്വേഷങ്ങളും ഞാനിതാ എന്റെ കാല്‍കീഴിലിട്ടു ചവിട്ടിത്തേക്കുന്നു.&#8221;<br />
      റഷ്യന്‍ വിപ്ലവാനന്തരം കമ്മ്യൂണിസ്റ്റുകള്‍  സാര്‍കുടുംബത്തെയും അനുകൂലികളെയും<br />
കശാപ്പ് ചെയ്തത് പോലെയോ  ഫ്രഞ്ച് വിപ്ലവാനന്തരം വിജയികള്‍ പരാജിതരെ അരിഞ്ഞ്<br />
കഷണങ്ങളാക്കിയത് പോലെയോ പ്രവാചകന്‍ തന്റെ മുമ്പില്‍ ബന്ധനത്തിലായ  ശത്രുക്കളോട്‌<br />
പക വീട്ടിയില്ല. നിശ്ശബ്ദമായ ആശയപ്രചാരണത്തിനിടയിലും തന്നെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്ക്<br />
വേണ്ടി ഹൃദയം തുറന്ന് കരുണാമയനായ നാഥനോട് മാപ്പിന് പ്രാര്‍ഥിച്ച സ്നേഹത്തിന്റെ<br />
അപ്പോസ്തലനായിരുന്നു  പ്രവാചകന്‍.<br />
(ഇന്ത്യനൂര്‍ മുഹമ്മദ്‌ കുട്ടി / സന്ദേശം) </p>
]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&amp;p=327</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>വിശ്വാസിയും സമൂഹവും</title>
		<link>http://ipcblogger.net/akm/?p=326</link>
		<comments>http://ipcblogger.net/akm/?p=326#comments</comments>
		<pubDate>Sat, 06 Mar 2010 08:17:07 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=326</guid>
		<description><![CDATA[* സജ്ജന സമ്പര്‍ക്കമുള്ളവന്‍ കസ്തൂരിവാഹകനെപ്പോലെയാണ്. അയാള്‍ നിനക്ക് ചിലപ്പോള്‍ സൌജന്യമായി കസ്തൂരി തരും. അല്ലെങ്കില്‍ നിനക്കത് അയാളില്‍നിന്ന് വിലകൊടുത്തു വാങ്ങാം. അതൊന്നുമില്ലെങ്കില്‍ത്തന്നെ നിനക്കതിന്റെ പരിമളം ആസ്വദിക്കുകയെങ്കിലും ചെയ്യാം. എന്നാല്‍ ദുര്‍വൃത്തരുമായി സഹവസിക്കുന്നവന്‍ കൊല്ലക്കടയില്‍ ഉല ഊതുന്നവനെപ്പോലെയാണ്. അയാള്‍ നിന്റെ വസ്ത്രം കരിക്കും. അതല്ലെങ്കില്‍ നിനക്ക് ദുര്‍ഗന്ധം സഹിക്കേണ്ടി വരും. * മൂന്നു നാളിലേറെ ഒരാള്‍ തന്റെ സഹോദരനോട് പിണങ്ങി നില്‍ക്കരുത്. ആദ്യം സലാം പറഞ്ഞ്‌ അഭിവാദ്യം ചെയ്ത്‌ പിണക്കം അവസാനിപ്പിക്കുന്നവനാരോ അവനാണ് അവരില്‍ ഉത്തമന്‍. * ജനങ്ങള്‍ക്ക്‌ [...]]]></description>
			<content:encoded><![CDATA[<p>* സജ്ജന സമ്പര്‍ക്കമുള്ളവന്‍ കസ്തൂരിവാഹകനെപ്പോലെയാണ്. അയാള്‍ നിനക്ക് ചിലപ്പോള്‍<br />
  സൌജന്യമായി കസ്തൂരി തരും. അല്ലെങ്കില്‍ നിനക്കത് അയാളില്‍നിന്ന് വിലകൊടുത്തു വാങ്ങാം.<br />
  അതൊന്നുമില്ലെങ്കില്‍ത്തന്നെ നിനക്കതിന്റെ പരിമളം ആസ്വദിക്കുകയെങ്കിലും ചെയ്യാം.<br />
  എന്നാല്‍ ദുര്‍വൃത്തരുമായി സഹവസിക്കുന്നവന്‍ കൊല്ലക്കടയില്‍ ഉല ഊതുന്നവനെപ്പോലെയാണ്.<br />
  അയാള്‍ നിന്റെ വസ്ത്രം കരിക്കും. അതല്ലെങ്കില്‍ നിനക്ക് ദുര്‍ഗന്ധം സഹിക്കേണ്ടി വരും.</p>
<p>* മൂന്നു നാളിലേറെ ഒരാള്‍ തന്റെ സഹോദരനോട് പിണങ്ങി നില്‍ക്കരുത്. ആദ്യം സലാം പറഞ്ഞ്‌<br />
   അഭിവാദ്യം ചെയ്ത്‌  പിണക്കം അവസാനിപ്പിക്കുന്നവനാരോ അവനാണ് അവരില്‍ ഉത്തമന്‍.</p>
<p>* ജനങ്ങള്‍ക്ക്‌ കടംകൊടുത്ത് സഹായിക്കുന്ന ഒരാളുണ്ടായിരുന്നു. കടം പിരിക്കുന്ന തന്റെ<br />
   ജീവനക്കാരനോട് അയാള്‍ പറയും: ബുദ്ധിമുട്ടുള്ളവരാണെങ്കില്‍ അവര്‍ക്ക് വിട്ടുകൊടുത്തേക്കുക.<br />
   നാളെ ദൈവവും നമ്മോടു വിട്ടുവീഴ്ച ചെയ്തേക്കാം. മരിച്ചു ദൈവത്തെ കണ്ടുമുട്ടിയപ്പോള്‍<br />
  അയാളുടെ പാപങ്ങളൊക്കെ  പൊരുത്തുകൊടുത്തിരുന്നു. </p>
<p>*മടക്കിക്കൊടുക്കണമെന്ന ഉദ്ദേശ്യത്തോടെ കടംവാങ്ങുന്നവന്റെ കടം ദൈവം വീട്ടിക്കൊടുക്കും.<br />
 അപരനെ നശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണെങ്കില്‍ അവനെത്തന്നെയായിരിക്കും<br />
 ദൈവം നശിപ്പിക്കുക. </p>
<p>*കടബാധ്യത തീര്‍ക്കാതെ ഉത്തമര്‍ണനെ വട്ടം കറക്കുന്നവന്‍ അക്രമിയാണ്. </p>
<p>*ദൈവമാര്‍ഗത്തില്‍ ജീവത്യാഗം ചെയ്താല്‍ പാപങ്ങള്‍ പൊരുക്കപ്പെടുമോ എന്ന്  ചോദിച്ച<br />
 ആളോട് പ്രവാചകന്‍ പറഞ്ഞു:  ഉവ്വ്, പിന്തിരിഞ്ഞോടാതെ ക്ഷമയോടെ മുന്നേറി<br />
 വധിക്കപ്പെട്ടാല്‍- കടബാദ്ധ്യത ഒഴികെ. </p>
<p>*  ഒരുവന്‍ തന്റെ സഹോദരന് നിവൃത്തിക്കെത്തിയാല്‍  അല്ലാഹു അവന്റെ<br />
 നിവൃത്തിക്കെത്തുന്നതാണ്. സഹോദരന്റെ ക്ലേശം ലഘൂകരിച്ച് കൊടുക്കുന്നവന്<br />
 അന്ത്യനാളില്‍ അവന്റെ ക്ലേശം അല്ലാഹുവും ലഘൂകരിച്ച് കൊടുക്കും.<br />
 സഹോദരന്റെ ന്യൂനത പരസ്യമാക്കാതെ മറച്ചുവെച്ചാല്‍ പരലോകത്ത് അവന്റെ<br />
 ന്യൂനതയും ദൈവം വെളിവാക്കാതെ സൂക്ഷിക്കും.  </p>
<p>* പരസ്പരം സ്നേഹത്തിലും ആര്‍ദ്രതയിലും വിശ്വാസികളുടെ ഉപമ<br />
 ശരീരം പോലെയാണ്. ഒരു അവയവം വ്രണിതമായാല്‍ ശരീരം മുഴുവന്‍<br />
 ഉറക്കമിളച്ചും പനിപിടിച്ചും അത്നോട് സഹതപിക്കുന്നു.  </p>
<p>* ആളുകളുമായി ഇടപഴകി ദുരിതങ്ങള്‍ സഹിച്ചു ജീവിക്കുന്ന വിശ്വാസിയാണ്<br />
 ആളുകളില്‍നിന്ന് അകന്ന്‌ ദുരിതങ്ങളൊന്നുമില്ലാതെ സ്വസ്ഥനായി ജീവിക്കുന്ന<br />
 വിശ്വാസിയേക്കാള്‍ ഉത്കൃഷ്ടന്‍.  </p>
<p>(നബിമൊഴികള്‍)</p>
]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&amp;p=326</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ജീവകാരുണ്യം തിരുമൊഴികളില്‍</title>
		<link>http://ipcblogger.net/akm/?p=322</link>
		<comments>http://ipcblogger.net/akm/?p=322#comments</comments>
		<pubDate>Sat, 30 Jan 2010 08:51:09 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=322</guid>
		<description><![CDATA[ദൈവത്തിന്റെ കാരുണ്യം നൂറു മടങ്ങാണ്. അതില്‍ ഒരംശം മാത്രമേ മനുഷ്യര്‍ക്കും ഭൂതഗണങ്ങള്‍ക്കും ജന്തുജാലങ്ങള്‍ക്കും നല്‍കിയിട്ടുള്ളൂ. മനുഷ്യര്‍ പരസ്പരം പ്രദര്‍ശിപ്പിക്കുന്ന ആര്‍ദ്രതയും ജന്തുക്കള്‍ അവയുടെ കുഞ്ഞുങ്ങളോട് കാണിക്കുന്ന വാല്‍സല്യവുമൊക്കെ ഈയൊരു അംശം മാത്രമാകുന്നു. ബാക്കി തൊണ്ണൂറ്റൊമ്പത് അംശവും ദൈവം തന്റെ ദാസന്മാര്‍ക്കായി അന്ത്യനാളിലേക്ക് മാറ്റി വെച്ചിരിക്കയാണ്‌. ആളുകളോട് കരുണ കാണിക്കാത്തവരോട് ദൈവവും കരുണ കാണിക്കുകയില്ല. പാവങ്ങള്‍ക്കും വിധവകള്‍ക്കും വേണ്ടി ഓടിനടക്കുന്നവന്‍ ദൈവമാര്‍ഗത്തില്‍ ധര്‍മയുദ്ധം ചെയ്യുന്നവനെപ്പോലെയാകുന്നു. ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു: &#8220;ഞാനും അനാഥ സംരക്ഷകനും സ്വര്‍ഗത്തില്‍ ഇപ്രകാരമായിരിക്കും.&#8221; [...]]]></description>
			<content:encoded><![CDATA[<p>ദൈവത്തിന്റെ കാരുണ്യം നൂറു മടങ്ങാണ്. അതില്‍ ഒരംശം മാത്രമേ മനുഷ്യര്‍ക്കും<br />
ഭൂതഗണങ്ങള്‍ക്കും ജന്തുജാലങ്ങള്‍ക്കും നല്‍കിയിട്ടുള്ളൂ. മനുഷ്യര്‍ പരസ്പരം പ്രദര്‍ശിപ്പിക്കുന്ന<br />
ആര്‍ദ്രതയും ജന്തുക്കള്‍ അവയുടെ കുഞ്ഞുങ്ങളോട് കാണിക്കുന്ന<br />
വാല്‍സല്യവുമൊക്കെ ഈയൊരു അംശം മാത്രമാകുന്നു. ബാക്കി തൊണ്ണൂറ്റൊമ്പത്<br />
അംശവും ദൈവം തന്റെ ദാസന്മാര്‍ക്കായി അന്ത്യനാളിലേക്ക് മാറ്റി വെച്ചിരിക്കയാണ്‌. </p>
<p>ആളുകളോട് കരുണ കാണിക്കാത്തവരോട് ദൈവവും കരുണ കാണിക്കുകയില്ല. </p>
<p>പാവങ്ങള്‍ക്കും വിധവകള്‍ക്കും വേണ്ടി ഓടിനടക്കുന്നവന്‍ ദൈവമാര്‍ഗത്തില്‍<br />
ധര്‍മയുദ്ധം ചെയ്യുന്നവനെപ്പോലെയാകുന്നു. </p>
<p>ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു:<br />
&#8220;ഞാനും അനാഥ സംരക്ഷകനും സ്വര്‍ഗത്തില്‍ ഇപ്രകാരമായിരിക്കും.&#8221; </p>
<p>വയറൊട്ടിയ ഒരൊട്ടകത്തിന്റെ അരികിലൂടെ നടന്നുപോയപ്പോള്‍ പ്രവാചകന്‍<br />
പറഞ്ഞു: &#8220;ഈ മിണ്ടാപ്രാണികളുടെ കാര്യത്തില്‍ നിങ്ങള്‍ ദൈവത്തെ ഭയപ്പെടുക.<br />
അവയെ സഞ്ചാരത്തിന്‌ ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴും<br />
ആരോഗ്യത്തോടെ സംരക്ഷിക്കുക.&#8221;</p>
<p>അന്ത്യദിനത്തില്‍ ദൈവം പറയും: &#8220;മനുഷ്യപുത്രാ, ഞാന്‍ രോഗിയായിക്കിടന്നപ്പോള്‍<br />
നീ എന്നെ സന്ദര്‍ശിച്ചോ?&#8221; അപ്പോള്‍ മനുഷ്യന്‍ ചോദിക്കും: &#8220;നാഥാ, ജഗന്നിയന്താവായ<br />
നിന്നെ ഞാന്‍ എങ്ങനെയാണ് രോഗസന്ദര്‍ശനം നടത്തുക.&#8221; ദൈവം പറയും: &#8221; എന്റെ<br />
ഒരു ദാസന്‍ രോഗിയായി കിടപ്പിലായിരുന്നത് നീ അറിഞ്ഞിരുന്നില്ലേ? എന്നിട്ട് നീ<br />
അവനെ സന്ദര്‍ശിച്ചോ? അവനെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ അവന്റെ ചാരത് എന്നെ നിനക്ക്<br />
കണ്ടെത്താമെന്ന് നിനക്കറിഞ്ഞുകൂടെ!&#8221; ദൈവം പറയും: &#8220;മനുഷ്യപുത്രാ, ഞാന്‍ നിനക്ക്<br />
അന്നം നല്‍കി. എന്നാല്‍ നീ എന്നെ ഊട്ടിയോ?&#8221; മനുഷ്യന്‍ ചോദിക്കും: &#8221; പ്രപഞ്ചങ്ങളായ<br />
 പ്രപഞ്ചങ്ങളുടെയൊക്കെ നാഥനായ നിന്നെ ഞാന്‍ എങ്ങനെയാണ് ഊട്ടുക!&#8221; അപ്പോള്‍<br />
ദൈവം പറയും: &#8221; എന്റെ ഒരു ദാസന്‍ നിന്നോട് ആഹാരം ചോദിച്ചില്ലേ? എന്നിട്ട്<br />
നീ അവന്‌ അന്നം നല്‍കിയോ? നിനക്കറിഞ്ഞുകൂടെ, നീ അവന്‌ അന്നം നല്‍കിയിരുന്നെങ്കില്‍<br />
എന്നെ അവിടെ കണ്ടെത്താമെന്ന്.&#8221; ദൈവം പറയും: &#8221; മനുഷ്യപുത്രാ, ഞാന്‍ ദാഹജലം<br />
ചോദിച്ചപ്പോള്‍ നീ എനിക്ക് തണ്ണീര്‍  നല്‍കിയോ?&#8221; മനുഷ്യന്‍ ചോദിക്കും: &#8220;വിശ്വനാഥനായ<br />
നിനക്ക് ഞാന്‍ ദാഹജലം നല്‍കുകയോ!&#8221; അപ്പോള്‍ ദൈവം പറയും: &#8220;എന്റെ ഒരു ദാസന്‍<br />
ദാഹിച്ചു പൊരിഞ്ഞപ്പോള്‍ നീ അവന്‌ പാനജലം നല്‍കിയോ? എങ്കില്‍ അവന്റെ ചാരത്ത്<br />
എന്നെ നിനക്ക് കണ്ടെത്താന്‍ കഴിയുമെന്ന് അറിഞ്ഞുകൂടായിരുന്നോ?&#8221;  </p>
<p>(മരുഭൂമിയുടെ വചനപ്രസാദം)</p>
]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&amp;p=322</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഖുര്‍ആനിലെ മനുഷ്യന്‍</title>
		<link>http://ipcblogger.net/akm/?p=305</link>
		<comments>http://ipcblogger.net/akm/?p=305#comments</comments>
		<pubDate>Sat, 23 Jan 2010 07:31:08 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=305</guid>
		<description><![CDATA[അല്‍ബഖറ:൩൦-39 നിന്റെ നാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം: &#8220;ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.&#8221; അവരന്വേഷിച്ചു: &#8220;ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്?ഞങ്ങളോ നിന്റെ മഹത്വം കീര്‍തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.&#8221; അല്ലാഹു പറഞ്ഞു: &#8220;നിങ്ങളറിയാത്തത്‌ ഞാനറിയുന്നു.&#8221; അല്ലാഹു ആദമിനെ എല്ലാ പേരുകളും പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകലെടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: &#8220;നിങ്ങള്‍ ഇവയുടെ പേരുകള്‍ പറയുക, നിങ്ങള്‍ സത്യം പറയുന്നവരെങ്കില്‍?&#8221; അവര്‍ പറഞ്ഞു: &#8220;കുറ്റമറ്റവന്‍ നീ മാത്രം. നീ പഠിപ്പിച്ചു [...]]]></description>
			<content:encoded><![CDATA[<p><img class="alignleft" src="http://problemamuslim.files.wordpress.com/2009/02/quran.gif" alt="" width="331" height="264" /></p>
<p>അല്‍ബഖറ:൩൦-39<br />
നിന്റെ നാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം: &#8220;ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ<br />
നിയോഗിക്കുകയാണ്.&#8221; അവരന്വേഷിച്ചു: &#8220;ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും<br />
ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്?ഞങ്ങളോ നിന്റെ മഹത്വം<br />
കീര്‍തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.&#8221; അല്ലാഹു പറഞ്ഞു:<br />
&#8220;നിങ്ങളറിയാത്തത്‌ ഞാനറിയുന്നു.&#8221;<br />
അല്ലാഹു ആദമിനെ എല്ലാ പേരുകളും പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകലെടെ മുന്നില്‍<br />
പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: &#8220;നിങ്ങള്‍ ഇവയുടെ പേരുകള്‍ പറയുക, നിങ്ങള്‍<br />
സത്യം പറയുന്നവരെങ്കില്‍?&#8221;<br />
അവര്‍ പറഞ്ഞു: &#8220;കുറ്റമറ്റവന്‍ നീ മാത്രം. നീ പഠിപ്പിച്ചു തന്നതല്ലാതൊന്നും ഞങ്ങള്‍ക്കറിയില്ല.<br />
എല്ലാം അറിയുന്നവനും യുക്തിമാനും നീ മാത്രം.&#8221;<br />
അല്ലാഹു പറഞ്ഞു: ആദം! ഇവയുടെ പേരുകള്‍ അവരെ അറിയിക്കുക.&#8221; അങ്ങനെ ആദം<br />
അവരെ, ആ പേരുകളറിയിച്ചു. അപ്പോള്‍ അല്ലാഹു ചോദിച്ചു: &#8220;ആകാശഭൂമികളില്‍<br />
ഒളിഞ്ഞുകിടക്കുന്നതൊക്കെയും ഞാനറിയുന്നുവെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ? നിങ്ങള്‍<br />
തെളിയിച്ചു കാണിക്കുന്നവയും ഒളിപ്പിച്ചുവെക്കുന്നവയും<br />
ഞാനറിയുന്നുവെന്നും?&#8221;<br />
നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം: &#8220;നിങ്ങള്‍ ആദമിന്ന് സാഷ്ടാംഗം ചെയ്യുക.&#8221;<br />
അവരൊക്കെയും സാഷ്ടാംഗം പ്രണമിച്ചു; ഇബലീസ് ഒഴികെ. അവന്‍ വിസമ്മതിച്ചു;<br />
അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ അവന്‍ സത്യനിഷേധികളില്‍<br />
പെട്ടവനായി. നാം പറഞ്ഞു: &#8220;ആദമേ, നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുക.<br />
അതില്‍നിന്നു ഇരുവരും യഥേഷ്ടം സുഭിക്ഷമായി ആഹരിച്ച് കൊള്ളുക. പക്ഷെ,<br />
ഈ വൃക്ഷത്തോടടുക്കരുത്. അടുത്താല്‍ നിങ്ങളിരുവരും അതിക്രമികളായിത്തീരും.&#8221;<br />
എന്നാല്‍ പിശാച് അവരിരുവരെയും അതില്‍നിന്ന് തെറ്റിച്ചു. അവരിരുവരെയും<br />
അവരുണ്ടായിരുന്നിടത്തുനിന്ന് പുറത്താക്കി. അപ്പോള്‍ നാം കല്‍പ്പിച്ചു:<br />
&#8220;ഇവിടെനിന്നിറങ്ങിപ്പോവുക. നിങ്ങള്‍ പരസ്പരം ശത്രുക്കളാകുന്നു. ഭൂമിയില്‍ നിങ്ങള്‍ക്ക്<br />
കുറച്ചുകാലം കഴിയാനുള്ള താവളമുണ്ട്; കഴിക്കാന്‍ വിഭവങ്ങളും.&#8221;<br />
അപ്പോള്‍ ആദം തന്റെ നാഥനില്‍നിന്ന് ചില വചനങ്ങള്‍ അഭ്യസിച്ചു. അതുവഴി<br />
അല്ലാഹു അദ്ദേഹത്തിന് പാപമോചനമേകി. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും<br />
ദയാപരനുമാണവന്‍.<br />
നാം കല്‍പിച്ചു: &#8220;എല്ലാവരും ഇവിടെനിന്നിറങ്ങിപ്പോകണം. എന്റെ മാര്‍ഗദര്‍ശനം<br />
നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍; എന്റെ മാര്‍ഗം പിന്തുടരുന്നവര്‍ നിര്‍ഭയരായിരിക്കും;<br />
ദു;ഖമില്ലാത്തവരും.&#8221;<br />
&#8220;എന്നാല്‍ അതിനെ നിഷേധിക്കുകയും നമ്മുടെ തെളിവുകളെ കളവാക്കുകയും<br />
ചെയ്യുന്നവരോ, അവരാകുന്നു നരകാവകാശികള്‍. അവരതില്‍<br />
സ്ഥിരവാസികളായിരിക്കും.&#8221;</p>
<p>*അല്‍അഅറാഫ്‌: ൧൦,൧൧<br />
&#8221; നിങ്ങള്‍ക്ക് നാം ഭൂമിയില്‍ സൌകര്യമൊരുക്കിതന്നു. ജീവിതവിഭവങ്ങള്‍ തയ്യാറാക്കിത്തരികയും<br />
ചെയ്തു. എന്നിട്ടും നന്നെക്കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.<br />
&#8220;തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിച്ചു. പിന്നെ നിങ്ങള്‍ക്ക് രൂപമേകി. തുടര്‍ന്ന് നാം മലക്കുകളോട്<br />
പറഞ്ഞു: &#8220;ആദമിനെ പ്രണമിക്കുക.&#8221; അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരില്‍ പെട്ടില്ല.&#8221;</p>
<p>*അല്‍ ഇന്ശി ഖാഖ് : ൧൬-൧൯<br />
&#8220;ഞാനിതാ സത്യം ചെയ്യുന്നു; സൂര്യാസ്തമായ സമയത്തെ ശോഭ കൊണ്ട്.<br />
രാത്രിയും അതുള്‍ക്കൊള്ളൂന്നത് കൊണ്ടും.<br />
ചന്ദ്രന്‍ സാക്ഷി- അത് പൂര്‍ണത പ്രാപിക്കുമ്പോള്‍.<br />
നിശ്ചയമായും നിങ്ങള്‍ പടിപടിയായി പുരോഗമിച്ചു കൊണ്ടിരിക്കും.&#8221;</p>
<p>*അദ്ദാരിയാത്:൧-൬<br />
&#8220;പൊടി പറത്തുന്നവ സാക്ഷി.<br />
കനത്ത മേഘങ്ങളെ വഹിക്കുന്നവ സാക്ഷി.<br />
തെന്നി നീങ്ങുന്നവ സാക്ഷി.<br />
കാര്യങ്ങള്‍ വീതിച്ചു കൊടുക്കുന്നവ  സാക്ഷി.<br />
നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സത്യം തന്നെ; തീര്‍ച്ച.<br />
ന്യായവിധി നടക്കുകതന്നെ ചെയ്യും.&#8221;</p>
<p>*ലുഖ്‌മാന്‍:൨൦<br />
നിങ്ങള്‍ കാണുന്നില്ലേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തി<br />
തന്നത്; ഒളിഞ്ഞതും തെളിഞ്ഞതുമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അവന്‍ നിറവേറ്റിത്തന്നതും.<br />
എന്നിട്ടും വല്ല വിവരമോ മാര്‍ഗദര്‍ശനമോ വെളിച്ചമേകുന്ന ഗ്രന്ഥമോ ഒന്നുമില്ലാതെ<br />
അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്.&#8221;</p>
<p>*അസ്സജദ: ൭-൯<br />
&#8221; താന്‍ സൃഷ്ടിച്ച ഏതും ഏറെ നന്നാക്കി  ക്രമീകരിച്ചവനാണവന്‍. അവന്‍ മനുഷ്യസൃഷ്ടി ആരംഭിച്ചത്<br />
കളിമണ്ണില്‍ നിന്നാണ്.<br />
പിന്നെ അവന്റെ സന്താനപരമ്പരയെ നിസ്സാരമായ വെള്ളത്തിന്റെ സത്തില്‍നിന്നുണ്ടാക്കി.<br />
 പിന്നീട് അവനെ വേണ്ടവിധം ശരിപ്പെടുത്തി.<br />
എന്നിട്ട് തന്റെ ആത്മാവില്‍നിന്നു അതിലൂതി.<br />
നിങ്ങള്‍ക്കവന്‍  കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നു.<br />
എന്നിട്ടും നന്നേ കുറച്ചേ  നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.&#8221;</p>
<p>*അല്‍മുഅമിനൂന്‍: ൧൨-൧൪<br />
&#8220;മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍നിന്നു സൃഷ്ടിച്ചു.<br />
പിന്നെ നാമവനെ ബീജകണമാക്കി ഭദ്രമായൊരിടത്ത് സ്ഥാപിച്ചു.<br />
അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി.<br />
അതിനു ശേഷം മാംസത്തെ എല്ലുകലാക്കി. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു.<br />
പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു.<br />
ഏറ്റംനല്ല  സൃഷ്ടികര്‍ത്താവായ അല്ലാഹു  അനുഗ്രഹപൂര്‍ണന്‍ തന്നെ.&#8221;</p>
<p>*ത്വാഹാ:൮൨<br />
&#8220;പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍<br />
പ്രവര്‍ത്തിക്കുകയും അങ്ങനെ നേര്‍വഴിയില്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ക്ക്<br />
നാം അവരുടെ പാപങ്ങള്‍ പൂര്‍ണമായും  പൊരുത്തുകൊടുക്കും.&#8221;</p>
<p>*അല്‍അഅറാഫ്‌: ൨൪,൨൫<br />
&#8220;അല്ലാഹു കല്പിച്ചു:&#8221;ഇറങ്ങിപ്പോകൂ. നിങ്ങളന്യോന്യം ശത്രുക്കളായിരിക്കും.<br />
 ഭൂമിയില്‍ നിങ്ങള്‍ക്ക് താമസസൌകര്യമുണ്ട്. നിശ്ചിതകാലംവരെ ജീവിത വിഭവങ്ങളും.&#8221;<br />
അവന്‍ പറഞ്ഞു: നിങ്ങള്‍ അവിടെത്തന്നെ ജീവിക്കും.അവിടെത്തനെ മരിക്കും.<br />
അവിടെനിന്നുതന്നെ നിങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്യും.&#8221;</p>
<p>*അല്‍ഇന്‍സാന്‍:൨,൩<br />
&#8220;മനുഷ്യനെ നാം കൂടിക്കലര്‍ന്ന ദ്രവകണത്തില്‍നിന്നു സൃഷ്ടിച്ചു; നമുക്ക് അവനെ പരീക്ഷിക്കാന്‍.<br />
അങ്ങനെ നാമവനെ കേള്‍വിയും കാഴ്ച്ചയുമുള്ളവനാക്കി.<br />
ഉറപ്പായും നാമവന് വഴികാണിച്ചു കൊടുത്തിരിക്കുന്നു.അവനു നന്ദിയുള്ളവനാകാം.<br />
 നന്ദി  കെട്ടവനുമാകാം.&#8221;</p>
<p>*അന്നജ്‌മ്: ൩൧,൩൨<br />
&#8221; ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്‍റെതാണ്. ദുര്‍വൃത്തര്‍ക്ക് അവരുടെ പ്രവര്ത്തനങ്ങള്‍ക്കൊത്ത<br />
പ്രതിഫലം നല്‍കാനാണത്. സദ്‌വൃത്തര്‍ക്ക് സദ്‌ഫലം സമ്മാനിക്കാനും.&#8221;</p>
<p>*അല്മുല്‍ക്:2<br />
&#8220;മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മനിര്‍വഹണത്തില്‍ നിങ്ങലിലേറ്റം മികച്ചവനാരെന്ന്<br />
പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും.&#8221; </p>
<p>*അന്നാസിആത്ത്:൩൭-൪൧<br />
&#8220;അപ്പോള്‍ ആര്‍ അതിക്രമം കാണിക്കുകയും,<br />
ഈ ലോകജീവിതത്തിനു അളവറ്റ  പ്രാധാന്യം നല്‍കുകയും ചെയ്തുവോ,<br />
അവന്റെ സങ്കേതം കത്തിക്കാളുന്ന നരകത്തീയാണ്, തീര്‍ച്ച.<br />
എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവിനെ ശാരീരികേച്ചകളില്‍  നിന്ന്<br />
വിലക്കി നിര്‍ത്തുകയും ചെയ്തുവോ,<br />
ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്.&#8221;</p>
<p>*അല്‍അന്‍ആം :൧൦൪<br />
&#8220;നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്‍ക്കിതാ ഉള്‍ക്കാഴ്ച തരുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു.<br />
ആരെങ്കിലും അത് കണ്ടറിയുന്നുവെങ്കില്‍ അതിന്റെ ഗുണം അവന്‌ തന്നെയാണ്.<br />
ആരെങ്കിലും അന്ധത നടിച്ചാല്‍ അതിന്റെ ദോഷവും അവന്‌ തന്നെ. ഞാന്‍  നിങ്ങളുടെ<br />
സംരക്ഷണച്ചുമതല ഏറ്റെടുത്തവനൊന്നുമല്ല.&#8221;</p>
<p>*അശ്ശംസ്: ൭-൧൦<br />
ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി.<br />
അങ്ങനെ അതിന്‌ ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കിയതും.<br />
തീര്‍ച്ചയായും ആത്മാവിനെ സംസ്കരിച്ചവന്‍ വിജയിച്ചു.<br />
അതിനെ  മലിനമാക്കിയവന്‍ പരാജയപ്പെട്ടു.&#8221; </p>
<p>*അല്‍കഹ്ഫ്:൫൦<br />
&#8220;നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം:&#8221;നിങ്ങള്‍ ആദാമിന് സാഷ്ടാംഗം പ്രണമിക്കുക.&#8221;<br />
അവര്‍ പ്രണമിച്ചു; ഇബ്ലീസ്‌ ഒഴികെ. അവന്‍ ജിന്നുകളില്‍പെട്ടവനായിരുന്നു. അവന്‍ തന്റെ നാഥന്റെ<br />
കല്‍പന ധിക്കരിച്ചു. എന്നിട്ടും നിങ്ങള്‍ എന്നെ വെടിഞ്ഞ് അവനെയും അവന്റെ<br />
സന്തതികളെയുമാണോ രക്ഷാധികാരികളാക്കുന്നത്? അവര്‍ നിങ്ങളുടെ ശത്രുക്കളാണ്.<br />
അക്രമികള്‍ക്ക് അല്ലാഹുവിന് പകരം കിട്ടിയത് വളരെ ചീത്ത തന്നെ.&#8221;</p>
<p>*ഇബ്റാഹീം:൨൨<br />
&#8220;വിധിതീര്‍പ്പുണ്ടായിക്കഴിഞ്ഞാല്‍ പിശാചു പറയും: &#8220;അല്ലാഹു നിങ്ങള്‍ക്ക് സത്യമായ വാഗ്ദാനമാണ്<br />
നല്‍കിയത്. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നകിയിരുന്നു. പക്ഷെ ഞാനത് ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍<br />
ഒരധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്നു മാത്രം. അപ്പോള്‍ നിങ്ങളെനിക്ക്<br />
ഉത്തരം നല്‍കി. അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തെണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിയാല്‍ മതി.<br />
എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. നേരത്തെ നിങ്ങളെന്നെ<br />
അല്ലാഹുവിന് പങ്കാളിയാക്കിയതിനെ ഞാനിതാ നിഷേധിക്കുന്നു.&#8221; തീര്‍ച്ചയായും അക്രമികള്‍ക്ക്<br />
നോവേറിയ ശിക്ഷയുണ്ട്.&#8221;</p>
<p>*അത്തീന്‍:൪,൫,൬<br />
&#8220;തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു.<br />
പിന്നേ നാമവനെ പതിതരില്‍ പതിതനാക്കി.<br />
സത്യവിശ്വാസം സ്വീകരിച്ചവരെയും സല്‍കര്‍മങ്ങള്‍ അനുഷ്ടിച്ചവരെയും ഒഴികെ.<br />
അവര്‍ക്ക് അറുതിയില്ലാത്ത പ്രതിഫലമുണ്ട്.&#8221;</p>
<p>*അല്‍ ഇസ്റാഅ: ൬൭,100<br />
&#8220;കടലില്‍ നിങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അല്ലാഹുവേക്കൂടാതെ നിങ്ങള്‍<br />
വിളിച്ചു പ്രാര്‍ഥിയ്ക്കുന്നവയെല്ലാം അപ്രത്യക്ഷമാകുന്നു. എന്നാല്‍ അവന്‍ നിങ്ങളെ<br />
കരയിലേക്ക് രക്ഷപ്പെടുത്തിയാല്‍ നിങ്ങള്‍ അവനില്‍ നിന്ന് തിരിഞ്ഞു കളയുന്നു.<br />
മനുഷ്യന്‍ ഏറെ നന്ദികെട്ടവന്‍ തന്നെ.&#8221;<br />
&#8220;പറയുക: എന്റെ നാഥന്റെ കാരുണ്യത്തിന്റെ ഖജനാവുകള്‍ നിങ്ങളുടെ അധീനതയിലായിരുന്നുവെങ്കില്‍<br />
ചെലവഴിച്ചു തീര്‍ന്നുപോകുമോയെന്ന് പേടിച്ച്‌ നിങ്ങളത്  മുറുക്കിപ്പിടിക്കുമായിരുന്നു.<br />
മനുഷ്യന്‍ പറ്റെ പിശുക്കന്‍ തന്നെ.&#8221;</p>
<p>*അല്‍ആദിയാത്;൬,൭<br />
&#8220;തീര്‍ച്ചയായും മനുഷ്യന്‍ തന്റെ നാഥനോട് നന്ദിയില്ലാത്തവനാണ്.<br />
ഉറപ്പായും അവന്‍തന്നെ ഈ നന്ദികേടിന് സാക്ഷിയാണ്.&#8221;</p>
<p>*അന്നിസാ:൨൮<br />
&#8220;അല്ലാഹു നിങ്ങളുടെ ഭാരം കുറക്കാനുദേശിക്കുന്നു. ഏറെ ദുര്‍ബലനായാണല്ലോ<br />
മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്.&#8221; </p>
<p>*അല്‍ ഇസ്റാ:൭൦<br />
&#8220;ഉറപ്പായും ആദംസന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്ക് നാം കരയിലും കടലിലും<br />
സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമാവിഭവങ്ങള്‍ ആഹാരമായി നല്‍കി.<br />
നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ നാമവര്‍ക്ക്‌ മഹത്വമേകുകയും ചെയ്തു.&#8221; </p>
<p>അല്‍മആരിജ്:൧൯-൨൨<br />
&#8220;മനുഷ്യന്‍ ക്ഷമ കെട്ടവനായാണ്‌ സൃഷ്ടിക്കപ്പെട്ടത്.<br />
വിപത്ത് വരുമ്പോള്‍ അവന്‍ വെപ്രാളം കാട്ടും.<br />
നേട്ടം കിട്ടിയാലോ കെട്ടിപ്പൂട്ടി വെക്കും.<br />
നമസ്കരിക്കുന്നവരൊഴികെ.&#8221;</p>
<p>*ഹൂദ്‌ :൯-൧<br />
&#8221; നാം മനുഷ്യനെ നമ്മില്‍ നിന്നുള്ള അനുഗ്രഹം ആസ്വദിപ്പിക്കുകയും പിന്നെ അത്<br />
എടുത്ത് മാറ്റുകയും ചെയ്താല്‍ അവന്‍ വല്ലാതെ നിരാശനും നന്ദി കെട്ടവനുമായിത്തീരുന്നു.<br />
അഥവാ നാമവനെ ദുരന്തം അനുഭവിപ്പിച്ച ശേഷം അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അവന്‍ പറയും:<br />
&#8221; എന്റെ ദുരന്തങ്ങളൊക്കെ പോയിമറഞ്ഞിരിക്കുന്നു.&#8221; അങ്ങനെ അവന്‍ ആഹ്ലാദഭരിതനും<br />
അഹങ്കാരിയുമായിത്തീരുന്നു.<br />
 സഹനമവലംബിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ.<br />
അവര്‍ക്കാണ് പാപമോചനം. മഹത്തായ പ്രതിഫലവും.&#8221;</p>
<p>*അല്‍ഫജ്ര്‍: ൧൫,൧൬<br />
&#8220;എന്നാല്‍ മനുഷ്യനെ അവന്റെ നാഥന്‍ പരീക്ഷിക്കുകയും, അങ്ങനെ അവനെ ആദരിക്കുകയും<br />
അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ പറയും: &#8220;എന്റെ നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു.&#8221;<br />
എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും, അങ്ങനെ അവന്റെ ജീവിതവിഭവം<br />
പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന്‍ പറയും: &#8220;എന്റെ നാഥന്‍ എന്നെ<br />
 നിന്ദിച്ചിരിക്കുന്നു.&#8221;</p>
<p>*അല്‍അസ്ര്‍:<br />
&#8220;കാലം സാക്ഷി.<br />
തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്.<br />
സത്യവിശ്വാസം സ്വീകരിച്ചവരും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും;<br />
സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരം<br />
ഉപദേശിച്ചവരുമൊഴികെ.&#8221;<br />
    ** ** **   ** ** ** </p>
]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&amp;p=305</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സത്യാന്വേഷികള്‍ക്ക് പകല്‍വെളിച്ചംപോലെ</title>
		<link>http://ipcblogger.net/akm/?p=289</link>
		<comments>http://ipcblogger.net/akm/?p=289#comments</comments>
		<pubDate>Tue, 29 Dec 2009 09:56:41 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=289</guid>
		<description><![CDATA[അല്‍ബഖറ:164 *ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍; രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; മനുഷ്യര്‍ക്കുപകരിക്കുന്ന ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലില്‍; അല്ലാഹു മാനത്തുനിന്നു വെള്ളമിറക്കി അതുവഴി, ജീവനറ്റ ഭൂമിക്ക് ജീവനേകിയതില്‍; ഭൂമിയില്‍ എല്ലായിനം ജീവികളെയും പരത്തിയതില്‍; കാറ്റിനെ തിരിച്ചുവിട്ടതില്‍; ആകാശഭൂമികള്‍ക്കിടയില്‍ അധീനപ്പെടുത്തി നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍- എല്ലാറ്റിലും, ചിന്തിക്കുന്ന ജനത്തിന് അനേകം തെളിവുകളുണ്ട്; സംശയമില്ല.  ആലുഇംറാന്‍:൧൯൦ *ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌. അല്‍റഅദ്: ൨,൩,4 *നിങ്ങള്‍ കാണുന്ന താങ്ങോന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തി നിര്‍ത്തിയവന്‍ അല്ലാഹുവാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. [...]]]></description>
			<content:encoded><![CDATA[<p><span style="color: #ff6600"></span></p>
<p><span style="color: #ff6600"><span style="text-decoration: underline">അല്‍ബഖറ:164<img class="alignright" src="http://www.hoopgirl.com/blog/hein-van-den-heuvel-forest-path.jpg" alt="" width="301" height="450" /></span><br />
</span>*ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍; രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; മനുഷ്യര്‍ക്കുപകരിക്കുന്ന<br />
ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലില്‍; അല്ലാഹു മാനത്തുനിന്നു<br />
വെള്ളമിറക്കി അതുവഴി, ജീവനറ്റ ഭൂമിക്ക് ജീവനേകിയതില്‍; ഭൂമിയില്‍ എല്ലായിനം ജീവികളെയും<br />
പരത്തിയതില്‍; കാറ്റിനെ തിരിച്ചുവിട്ടതില്‍; ആകാശഭൂമികള്‍ക്കിടയില്‍ അധീനപ്പെടുത്തി<br />
നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍- എല്ലാറ്റിലും, ചിന്തിക്കുന്ന ജനത്തിന് അനേകം<br />
തെളിവുകളുണ്ട്; സംശയമില്ല.</p>
<p><span id="more-289"></span></p>
<p><span style="text-decoration: underline"> </span><span style="color: #ff6600"><span style="text-decoration: underline">ആലുഇംറാന്‍:൧൯൦<br />
</span></span>*ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക്<br />
ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌.</p>
<p><span style="color: #ff6600"><span style="text-decoration: underline">അല്‍റഅദ്: ൨,൩,4<br />
</span></span>*നിങ്ങള്‍ കാണുന്ന താങ്ങോന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തി നിര്‍ത്തിയവന്‍ അല്ലാഹുവാണ്.<br />
പിന്നെ അവന്‍ സിംഹാസനസ്ഥനായി. അവന്‍ സൂര്യചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു.<br />
എല്ലാം നിശ്ചിത കാലോരിധിയില്‍ ചരിച്ചു കൊണ്ടിരിക്കുകയാണ്. അവന്‍ കാര്യങ്ങളെല്ലാം<br />
നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ തെളിവുകളെല്ലാം വിവരിച്ചുതരികയും ചെയ്യുന്നു.<br />
നിങ്ങളുടെ നാഥനുമായി സന്ധിക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ദൃഡബോധമുളളവരാകാന്‍.<br />
*അവനാണ് ഈ ഭൂമിയെ വിശാലമാക്കിയത്. അവനതില്‍ നീങ്ങിപ്പോകാത്ത പര്‍വതങ്ങളുണ്ടാക്കി;<br />
നദികളും. അവന്‍ തന്നെ എല്ലാ പഴങ്ങളിലും ഈരണ്ട്‌ ഇണകളെ സൃഷ്ടിച്ചു. അവന്‍<br />
രാവുകൊണ്ട് പകലിനെ മൂടുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും അടയാളങ്ങളുണ്ട്.<br />
*ഭൂമില്‍ അടുത്തടുത്തുള്ള ഖണ്ധങ്ങളുണ്ട്. മുന്തിരിത്തോപ്പുകളുണ്ട്. കൃഷിയുണ്ട്.<br />
ഒറ്റയായും കൂട്ടായും വളരുന്ന ഈത്തപ്പനകളുണ്ട്. എല്ലാറ്റിനെയും നനക്കുന്നത് ഒരേ<br />
വെള്ളമാണ്. എന്നിട്ടും ചില പഴങ്ങളുടെ രുചി മറ്റു ചിലതിന്റെതിനേക്കാള്‍ നാം<br />
വിശിഷ്ടമാക്കിയിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌.</p>
<p><span style="color: #ff6600"><span style="text-decoration: underline">ആശ്ശൂറാ: 29</span></span></p>
<p>*ആകാശഭൂമികളെ സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതുംഅല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങില്‍ പെട്ടവയാണ്. അവനിച്ച്ചിക്കുമ്പോള്‍ അവരെയൊക്കെഒരുമിച്ചുകൂട്ടാന്‍ കഴിവുറ്റവനാണവന്‍.</p>
<div><span style="color: #ff6600"> <span style="text-decoration: underline">അല്‍ജാസിയ: ൩,൪,൫,13 </span></span></div>
<div>*തീര്‍ച്ചയായും ആകാശഭൂമികളില്‍ സത്യവിശ്വാസികള്‍ക്ക്‌ എണ്ണമറ്റ തെളിവുകളുണ്ട്.</div>
<div>   നിങ്ങളുടെ സൃഷ്ടിപ്പിലും അല്ലാഹു ജീവജാലങ്ങളെ ഭൂമിയില്‍ പരത്തിയതിലും, </div>
<div>അടിയുറച്ച വിശ്വാസമുള്ള ജനത്തിന് അളവറ്റ അടയാളങ്ങളുണ്ട്. </div>
<div> *  രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; അല്ലാഹു മാനത്തുനിന്നു ജീവിതവിഭവം </div>
<div>ഇറക്കിത്തരുന്നതില്‍; അതുവഴി ചത്ത ഭൂമിയെ ചൈതന്യവത്താക്കുന്നതില്‍; കാറ്റുകളുടെ </div>
<div>ഗതി നിയന്ത്രിക്കുന്നതില്‍; എല്ലാറ്റിലും ചിന്തിക്കുന്ന ജനത്തിന് ഒട്ടേറെ അടയാളങ്ങളുണ്ട്. </div>
<div>  *  ആകാശഭൂമികളിലുള്ളതൊക്കെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു.  </div>
<div>എല്ലാം അവനില്‍നിന്നുള്ളതാണ്.  തീര്‍ച്ചയായും ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും</div>
<div>ധാരാളം തെളിവുകളുണ്ട്. </div>
<div> </div>
<div><span style="color: #ff6600"><span style="text-decoration: underline">അര്‍റൂം: ൨൨,൨൩,൨൪,൨൫</span>     </span></div>
<div>*ആകാശഭൂമികളുടെ സൃഷ്ടിപ്പ്; നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലേയും വൈവിധ്യം;</div>
<div>ഇവയും അവന്റെ അടയാളങ്ങളില്‍ പെട്ടതാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക്</div>
<div>ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌.</div>
<div> *  രാപ്പകലുകളിലെ നിങ്ങളുടെ ഉറക്കവും നിങ്ങള്‍ അവന്റെ അനുഗ്രഹം തേടലും</div>
<div>അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. കേട്ട് മനസ്സിലാക്കുന്ന ജനത്തിന് ഇതിലും നിരവധി</div>
<div>തെളിവുകളുണ്ട്.</div>
<div> *  നിങ്ങള്‍ക്ക് പേടിയും പൂതിയുമുണര്‍ത്തുന്ന മിന്നല്‍പിണര്‍ കാണിച്ചുതരുന്നതും  മാനത്തുനിന്ന് </div>
<div>വെള്ളമിറക്കിതന്ന് അതിലൂടെ ഭൂമിയെ അതിന്റെ മൃതാവസ്ഥക്ക് ശേഷം ജീവനുള്ളതാക്കുന്നതും</div>
<div>അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ഒട്ടേറെ </div>
<div>തെളിവുകളുണ്ട്. </div>
<div> *  ആകാശഭൂമികള്‍ അവന്റെ ഹിതാനുസാരം നിലനില്‍ക്കുന്നുവെന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ </div>
<div>പെട്ടതാണ്. പിന്നെ അവന്‍ ഭൂമിയില്‍നിന്ന് നിങ്ങളെയൊരു വിളി വിളിച്ചാല്‍ </div>
<div>പെട്ടെന്ന് തന്നെ നിങ്ങള്‍ പുറത്തുവരും.</div>
<div> </div>
<div><span style="color: #ff6600"><span style="text-decoration: underline">യൂനുസ്: ൫,൬</span></span></div>
<div>*അവനാണ് സൂര്യനെ പ്രകാശമണിയിച്ചത്. ചന്ദ്രനെ പ്രശോഭിപ്പിച്ചതും അവന്‍ തന്നെ. അതിന്</div>
<div>അവന്‍ വൃദ്ധിക്ഷയങ്ങള്‍  നിശ്ചയിച്ചിരിക്കുന്നു. അതുവഴി നിങ്ങള്‍ക്ക് കൊല്ലങ്ങളുടെ</div>
<div>എണ്ണവും കണക്കും അറിയാന്‍. യഥാര്‍ഥ നിഷ്ടമായല്ലാതെ  അല്ലാഹു ഇതൊന്നും സൃഷ്ടിച്ചിട്ടില്ല.</div>
<div>കാര്യം ഗ്രഹിക്കുന്ന ജനത്തിനായി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുകയാണ്.</div>
<div> *  രാപ്പലുകള്‍ മാറിമാറി വരുന്നതിലും ആകാശഭൂമികളില്‍ അല്ലാഹു സൃഷ്ടിച്ച</div>
<div>മറ്റെല്ലാത്തിലും ശ്രദ്ധ പുലര്‍ത്തുന്ന ജനത്തിന് ധാരാളം തെളിവുകളുണ്ട്.</div>
<div>
<div><span style="color: #ff6600"><span style="text-decoration: underline">ആശ്ശൂറാ: ൩൨,൩൩</span></span></div>
<div>*കടലില്‍ മലകള്‍പോലെ കാണുന്ന കപ്പലുകള്‍ അവന്റെ ദൃഷ്ടാന്തങ്ങളില്‍ </div>
<div>പെട്ടവയാണ്. </div>
<div>  *  അവനിച്ച്ചിക്കുമ്പോള്‍ അവന്‍ കാറ്റിനെ ഒതുക്കി നിര്‍ത്തുന്നു. അപ്പോള്‍ ആ </div>
<div>കപ്പലുകള്‍ കടല്‍പ്പരപ്പില്‍ അനക്കമറ്റു നിന്നു പോകുന്നു. നന്നായി ക്ഷമിക്കുന്നവര്‍ക്കും </div>
<div>നന്ദി കാണിക്കുന്നവര്‍ക്കും നിശ്ചയമായും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌. </div>
<div> </div>
<div><span style="color: #ff6600"><span style="text-decoration: underline">ലുഖ്‌മാന്‍: 31  </span></span></div>
<div>*നീ കാണുന്നില്ലേ, കടലില്‍ കപ്പല്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്റെ</div>
<div> അനുഗ്രഹത്താലാണെന്ന്. അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങളെ കാണിക്കാനാണിത്‌. </div>
<div>നന്നായി ക്ഷമിക്കുകയും നന്ദി കാണിക്കുകയും ചെയ്യുന്ന ഏവര്‍ക്കും ഇതില്‍ ധാരാളം </div>
<div>തെളിവുകളുണ്ട്.  </div>
</div>
<div>  </div>
<div> </div>
<div><span style="color: #ff6600"><span style="text-decoration: underline">അല്‍അന്‍ആം:൯൫,൯൬,൯൭,൯൮,99</span></span></div>
<div>* ധാന്യമണികളെയും പഴക്കുരുകളെയും പിളര്‍ക്കുന്നവന്‍ അല്ലാഹുവാണ്.</div>
<div>ജീവനില്ലാത്തതില്‍നിന്ന് ജീവനുള്ളതിനെ ഉല്‍പ്പാദിപ്പിക്കുന്നതും  ജീവനുള്ളതില്‍നിന്ന്  </div>
<div>ജീവനില്ലാത്തതിനെ പുറത്തെടുക്കുന്നതും അവന്‍ തന്നെ. ഇതൊക്കെ ചെയ്യുന്നവനാണ്</div>
<div>അല്ലാഹു. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്?</div>
<div>  * പ്രഭാതത്തെ വിടര്‍തുന്നതവനാണ്. രാവിനെ അവന്‍ വിശ്രമവേളയാക്കി;</div>
<div>സൂര്യചന്ദ്രന്‍മാരെ സമയനിര്‍ണയത്തിനുള്ള അടിസ്ഥാനവും.  പ്രതാപിയും എല്ലാം </div>
<div>അറിയുന്നവനുമായ അല്ലാഹുവിന്റെ ക്രമീകരണമാണിതെല്ലാം. </div>
<div>  *  കരയിലെയും കടലിലെയും കൂരിരുളില്‍ നിങ്ങള്‍ക്ക് വഴി കാണാന്‍ നക്ഷത്രങ്ങളെ </div>
<div>സൃഷ്ടിച്ചതും അവന്‍ തന്നെ. കാര്യമറിയാന്‍ കഴിയുന്നവര്‍ക്ക് നാമിതാ തെളിവുകള്‍ വിശദീകരിച്ചു</div>
<div>തരുന്നു.          </div>
<div>     *  ഒരേയൊരു സതയില്‍നിന്നു നിങ്ങളെയൊക്കെ സൃഷ്ടിച്ചുണ്ടാക്കിയതും </div>
<div>അവനാണ്. പിന്നെ നിങ്ങള്‍ക്കാവശ്യമായ വാസസ്ഥലവും ഏല്‍പ്പിക്കപ്പെടുന്ന ഇടവുമുണ്ട്. </div>
<div>ഈ തെളിവുകളൊക്കെയും നാം വിവരിച്ചു തരുന്നത് കാര്യം മനസ്സിലാക്കുന്ന ജനത്തിന് </div>
<div>വേണ്ടിയാണ്.  </div>
<div>   *  അവന്‍ തന്നെയാണ് മാനത്തുനിന്ന് വെള്ളം ഇറക്കിയത്. അങ്ങനെ അതുവഴി നാം </div>
<div>സകല വസ്തുക്കളുടെയും മുളകള്‍ കിളിര്‍പ്പിച്ചു. പിന്നെ നാം അവയില്‍ പച്ചപ്പുള്ള </div>
<div>ചെടികള്‍ വളര്‍ത്തി; അവയില്‍നിന്നു ഇടതൂര്‍ന്ന ധാന്യക്കതിരുകളും. നാം ഈന്തപ്പനയുടെ </div>
<div>കൂമ്പോളകളില്‍ തൂങ്ങിക്കിടക്കുന്ന കുലകള്‍ ഉല്‍പാദിപ്പിച്ചു. മുന്തിരിതോട്ടങ്ങളും ഒലീവും</div>
<div>റുമ്മാനും ഉണ്ടാക്കി. ഒരുപോലെയുള്ളതും, എന്നാല്‍ വ്യത്യസ്തങ്ങളുമായവ. </div>
<div>അവ കായ്ക്കുമ്പോള്‍ അവയില്‍ കനികളുണ്ടാകുന്നതും അവ പാകമാകുന്നതും നന്നായി</div>
<div>നിരീക്ഷിക്കുക. വിശ്വസിക്കുന്ന ജനത്തിന് ഇതിലെല്ലാം തെളിവുകളുണ്ട്.     </div>
<div> </div>
<div>   </div>
<div><span style="color: #ff6600"><span style="text-decoration: underline">ഫാത്വിര്‍: ൨൭,൨൮ </span></span></div>
<div>*അല്ലാഹു മാനത്തുനിന്ന് മഴ പെയ്യിച്ചത് നീ കാണുന്നില്ലേ? അതുവഴി നാനാനിറമുള്ള  </div>
<div>പലയിനം പഴങ്ങള്‍ നാം ഉല്‍പാദിപ്പിക്കുന്നു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും</div>
<div>ചുവന്നതുമായ വ്യത്യസ്ത വര്‍ണമുള്ള വഴികള്‍.  കറുത്തിരുണ്ടതുമുണ്ട്.    </div>
<div>   *  മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും വ്യത്യസ്ത വര്‍ണമുള്ളവയുണ്ട്.</div>
<div>തീര്‍ച്ചയായും ദൈവദാസന്മാരില്‍ അവനെ ഭയപ്പെടുന്നത് അറിവുള്ളവര്‍</div>
<div>മാത്രമാണ്, സംശയമില്ല. അല്ലാഹു പ്രതാപിയാണ്; ഏറെ പൊറുക്കുന്നവനും.</div>
<div> </div>
<div><span style="color: #ff6600"><span style="text-decoration: underline">അന്നഹ്ല്‍: ൧൦,൧൧,൧൨,൧൩,൧൪,൧൫,൧൬,൧൭</span></span></div>
<div>*അവനാണ് മാനത്തുനിന്ന് വെള്ളമിറക്കിയത്. നിങ്ങള്‍ക്കുള്ള കുടിവെള്ളമതാണ്.</div>
<div>നിങ്ങള്‍ കാലികളെ മേയാനുപയോഗിക്കുന്ന ചെടികളുണ്ടാവുന്നതും അതിലൂടെയാണ്. </div>
<div>  *  അതുവഴി അവന്‍ നിങ്ങള്‍ക്ക് കൃഷിയും ഒലിവും ഈന്തപ്പനയും മുന്തിരിയും </div>
<div>മുളപ്പിച്ചു തരുന്നു, എല്ലായിനം കായ്കനികളും. ചിന്തിക്കുന്ന ജനത്തിന് </div>
<div>ഇതിലെല്ലാം  ധാരാളം തെളിവുകളുണ്ട്.   </div>
<div>  *  അവന്‍ രാപ്പകലുകളെയും സൂര്യച്ചന്ദ്രന്മാരെയും നിങ്ങള്‍ക്ക് അധീനമാക്കിതന്നു. </div>
<div>അവന്റെ കല്പനപ്രകാരം എല്ലാ നക്ഷത്രങ്ങളും വിധേയമാക്കപ്പെട്ടിരിക്കുന്നു. </div>
<div>ചിന്തിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം തെളിവുകളുണ്ട്.</div>
<div> *   അവന്‍ ഭൂമിയില്‍ നിങ്ങള്‍ക്കായി വിവിധവര്‍ണങ്ങളില്‍ നിരവധി വസ്തുക്കള്‍</div>
<div>സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. പാഠമുള്‍ക്കൊള്ളൂന്ന ജനത്തിന് അവയിലും മഹത്തായ</div>
<div>തെളിവുണ്ട്.</div>
<div>  *  അവന്‍ സമുദ്രത്തെ നിങ്ങള്‍ക്ക് വിധേയമാക്കിതന്നു. നിങ്ങലതില്‍നിന്നു പുതുമാംസം</div>
<div>ഭക്ഷിക്കാനും നിങ്ങള്‍ക്കണിയാനുള്ള ആഭരണങ്ങള്‍ കണ്ടെടുക്കാനും. കപ്പല്‍ അതിലെ</div>
<div> അലമാലകളെ കീറിമുറിച്ച്‌ സഞ്ചരിക്കുന്നത് നീ കാണുന്നുണ്ടല്ലോ. നിങ്ങള്‍ അല്ലാഹുവിന്റെ </div>
<div>ഔദാര്യം  തേടാന്‍ വേണ്ടി; നിങ്ങള്‍ അവനോട് നന്ദി കാണിക്കുന്നവരാകാനും. </div>
<div>   * ഭൂമിളില്‍ ഊന്നിയുറച്ചു നില്‍ക്കുന്ന മലകള്‍ നാം സ്ഥാപിച്ചിരിക്കുന്നു; ഭൂമി നിങ്ങളെയും</div>
<div>കൊണ്ട് ആടിയുലയാതിരിക്കാന്‍. അവന്‍ പുഴകളും പെരുവഴിക ളുമുണ്ടാക്കി, നിങ്ങള്‍</div>
<div>നേര്‍വഴി പ്രാപിക്കാന്‍. </div>
<div>  *  കൂടാതെ വേറെയും വഴിയടയാളങ്ങളുണ്ട്. നക്ഷത്രങ്ങള്‍ മുഖേനയും അവര്‍ </div>
<div>വഴി കണ്ടെത്തുന്നു. </div>
<div>  *  അപ്പോള്‍ പടച്ചവന്‍ പടക്കാത്തവരെപ്പോലെയാണോ? </div>
<div> നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?</div>
<div>
<div><span style="color: #ff9900"><span style="text-decoration: underline"><span style="color: #ff6600">അന്നംല്‍: ൮൬ </span></span></span></div>
<div>*അവര്‍ കാണുന്നില്ലേ, അവര്‍ക്ക് ശാന്തി കൈവരിക്കാന്‍ നാം രാവിനെ ഉണ്ടാക്കിയത്;</div>
<div>പകലിനെ പ്രഭാപൂരിതമാക്കിയതും? സംശയമില്ല, വിശ്വസിക്കുന്ന ജനത്തിന് അതില്‍</div>
<div>ധാരാളം തെളിവുകളുണ്ട്.</div>
<div> </div>
<div><span style="color: #ff9900"><span style="text-decoration: underline"><span style="color: #ff6600">അര്‍റൂം: ൨൦,൨൧</span></span></span></div>
<div>*നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളിതാ മനുഷ്യരായി ലോകത്ത്</div>
<div>വ്യാപരിച്ചുകൊണ്ടിരിക്കുന്നു. ഇത് അവന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണ്.</div>
<div>*അല്ലാഹു നിങ്ങളില്‍നിന്ന് തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിച്ചു തന്നു, നിങ്ങള്‍ക്ക്‌</div>
<div>സമാധാനത്തോടെ ഒത്തു ചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും</div>
<div>ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല,</div>
<div>വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.</div>
<div> </div>
<div><span style="color: #ff6600">അന്നഹ്ല്‍: ൭൮</span></div>
<div>*അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളില്‍നിന്ന് ഒന്നും അറിയാത്തവരായി </div>
<div>പുറത്തേക്കു കൊണ്ടുവന്നു; പിന്നെ നിങ്ങള്‍ക്ക്‌ അവന്‍ കേള്‍വിയും കാഴ്ചകളും </div>
<div>ഹൃദയങ്ങളും നല്‍കി, നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. </div>
<div> </div>
<div><span style="color: #ff9900"><span style="text-decoration: underline"><span style="color: #ff6600">അസ്സുമര്‍: ൪൨</span></span></span></div>
<div>*മരണവേളകളില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും</div>
<div> മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചു  വെക്കുന്നതും </div>
<div>അവന്‍ തന്നെ. അങ്ങനെ താന്‍ മരണം വിധിച്ച ആത്മാക്കളെ അവന്‍ </div>
<div>പിടിച്ചുവെക്കുന്നു.  മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. </div>
<div>ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌. </div>
<div> </div>
<div><span style="color: #ff9900"><span style="text-decoration: underline"><span style="color: #ff6600">യൂനുസ്: ൨൪</span></span></span></div>
<div>*ഐഹികജീവിതത്തിന്റെ ഉപമയിതാ: മാനത്തുനിന്ന് നാം മഴ പെയ്യിച്ചു, അതുവഴി ഭൂമിയില്‍</div>
<div>സസ്യങ്ങള്‍ ഇട കലര്‍ന്ന് വളര്‍ന്നു; മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും തിന്നാന്‍. അങ്ങനെ ഭൂമി</div>
<div>അതിന്റെ ചമയങ്ങളണിയുകയും ചേതോഹരമാവുകയും ചെയ്തു. അവയൊക്കെ</div>
<div>അനുഭവിക്കാന്‍ തങ്ങള്‍ കഴിവുറ്റവരായിരിക്കുന്നുവെന്ന് അതിന്റെ ഉടമകള്‍ കരുതി,</div>
<div>അപ്പോള്‍ രാത്രിയോ പകലോ നമ്മുടെ കല്പന വന്നെത്തുന്നു. അങ്ങനെ നാമതിനെ നിശ്ശേഷം</div>
<div>നശിപ്പിക്കുന്നു; ഇന്നലെ അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നിട്ടില്ലാത്ത വിധം.</div>
<div>ചിന്തിച്ചു മനസ്സിലാക്കുന്ന ജനതയ്ക്ക് വേണ്ടിയാണ് നാം ഇവ്വിധം തെളിവുകള്‍</div>
<div>വിശദീകരിക്കുന്നത്.</div>
<div> </div>
<div> </div>
<div> </div>
</div>
]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&amp;p=289</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>മൂന്നിലൂടെ  ഒന്നിലേക്ക്</title>
		<link>http://ipcblogger.net/akm/?p=288</link>
		<comments>http://ipcblogger.net/akm/?p=288#comments</comments>
		<pubDate>Thu, 24 Dec 2009 16:16:41 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=288</guid>
		<description><![CDATA[]]></description>
			<content:encoded><![CDATA[<div id="ipaper24484452" class="simpler-ipaper-embed"></div>
<script type="text/javascript">
iPaper_embed('24484452', 'key-2gjvi6ofyzef8yu7ju9h', '600', '450');
</script>
]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&amp;p=288</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സേവനത്തിന്റെ സ്നേഹസ്പര്‍ശങ്ങള്‍</title>
		<link>http://ipcblogger.net/akm/?p=281</link>
		<comments>http://ipcblogger.net/akm/?p=281#comments</comments>
		<pubDate>Sat, 19 Dec 2009 16:50:16 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=281</guid>
		<description><![CDATA[൨൦൦൯ മലയാളമനോരമ വാര്‍ഷികപ്പതിപ്പിലെ ഒന്നാമത്തെ ലേഖനം പ്രമുഖ കഥാകൃത്ത്‌ ടി. പത്മനാഭന്റെതാണ്. അതിന്റെ തലക്കെട്ട്‌ &#8216;ഖലീഫാ ഉമറിന്റെ പിന്‍ഗാമികള്‍&#8217;. നിറയൌവ്വനതില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടുപോയ കണ്ണൂരിലെ ഡോക്ടര്‍ സൈനുദ്ദീനുമായി ബന്ധപ്പെട്ടതാണ് ലേഖനം. അദ്ദേഹം മനുഷ്യസ്നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും കാണപ്പെടുന്ന രൂപമായിരുന്നു. പത്മനാഭന്‍ എഴുതുന്നു: &#8220;ഡോക്ടര്‍മാരുടെ ക്വാര്‍ട്ടെഴ്സില്‍നിന്നു വളരെ അടുത്തായിരുന്നു എന്റെ വീട്. ഡോക്ടര്‍ സൈനുദ്ദീന്‍ ജയില്‍ ഡോക്ടറായി ചാര്‍ജെടുത്ത വിവരം ഏടത്തി എഴുതിയാണ് ഞാനറിഞ്ഞത്. പുതിയ ഡോക്ടര്‍ ജയിലില്‍ വന്നിട്ടുണ്ടെന്നും മനുഷ്യനെന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും വളരെ നല്ല [...]]]></description>
			<content:encoded><![CDATA[<p><span style="color: #808000">൨൦൦൯ മലയാളമനോരമ വാര്‍ഷികപ്പതിപ്പിലെ ഒന്നാമത്തെ ലേഖനം പ്രമുഖ കഥാകൃത്ത്‌<br />
ടി. പത്മനാഭന്റെതാണ്. അതിന്റെ തലക്കെട്ട്‌ &#8216;ഖലീഫാ ഉമറിന്റെ പിന്‍ഗാമികള്‍&#8217;.</span></p>
<p><span style="color: #808000">നിറയൌവ്വനതില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടുപോയ കണ്ണൂരിലെ ഡോക്ടര്‍ സൈനുദ്ദീനുമായി<br />
ബന്ധപ്പെട്ടതാണ് ലേഖനം. അദ്ദേഹം മനുഷ്യസ്നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും<br />
കാണപ്പെടുന്ന രൂപമായിരുന്നു. പത്മനാഭന്‍ എഴുതുന്നു: &#8220;ഡോക്ടര്‍മാരുടെ ക്വാര്‍ട്ടെഴ്സില്‍നിന്നു<br />
വളരെ അടുത്തായിരുന്നു എന്റെ വീട്. ഡോക്ടര്‍ സൈനുദ്ദീന്‍ ജയില്‍ ഡോക്ടറായി ചാര്‍ജെടുത്ത<br />
വിവരം ഏടത്തി എഴുതിയാണ് ഞാനറിഞ്ഞത്. പുതിയ ഡോക്ടര്‍ ജയിലില്‍ വന്നിട്ടുണ്ടെന്നും<br />
മനുഷ്യനെന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും വളരെ നല്ല ആളാണെന്നും ഏടത്തി<br />
എഴുതി.<span id="more-281"></span></span></p>
<p><span style="color: #808000">ഞാന്‍ അടുത്ത തവണ കൊച്ചിയില്‍ നിന്ന് വീട്ടില്‍ വരുന്നതിനു മുമ്പായി തന്നെ ഡോക്ടറുടെ<br />
കുടുംബവും എന്റെ വീട്ടുകാരും തമ്മില്‍ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. ഏടത്തി<br />
ഡോക്ടറെക്കുറിച്ച് പറഞ്ഞ അത്ഭുത കഥകളില്‍ ഒന്ന്:</span></p>
<p><span style="color: #808000">ഒരിക്കല്‍ ഒരു രോഗിയെ കാണിക്കാനായി ആള്‍ക്കാര്‍ ഡോക്ടറെ കൂട്ടിക്കൊണ്ടു പോയി.<br />
കുണ്ടനിടവഴികളും ചെളി നിറഞ്ഞ പാടവരമ്പുകളുമൊക്കെ താണ്ടി വേണമായിരുന്നു<br />
വീട്ടിലെത്താന്‍. അതുകൊണ്ട് കാറെടുക്കാനൊന്നും കഴിഞ്ഞിരുന്നില്ല.<br />
വീട്ടിലെത്തിയപ്പോള്‍ ഡോക്ടറുടെ മനസ്സ് വല്ലാതെ ഇടിഞ്ഞു. അത്യന്തം ദയനീയമായ<br />
ചുറ്റുപാടുകളായിരുന്നു. അവിടത്തെ അടുപ്പില്‍ തീ എരിഞ്ഞിട്ടുതന്നെ<br />
ദിവസങ്ങളായിട്ടുണ്ടായിരിക്കുമെന്ന് ഡോക്ടര്‍ക്ക് തോന്നി. കൂലിപ്പണിയെടുത്ത് കുടുംബം<br />
നോക്കിയിരുന്ന ഗൃഹനാഥനാണ് രോഗിയായി കിടക്കുന്നത്. അയാള്‍ കൊടുത്ത ഫീസ്<br />
അയാളുടെ കയ്യില്‍തന്നെ പിടിപ്പിച്ച് &#8216;ഇതൊന്നും ഇപ്പോള്‍ വേണ്ട; ഇപ്പോള്‍ രോഗം മാറലാണ് പ്രധാനം.<br />
ഞാന്‍ തന്ന മരുന്നൊക്കെ കഴിച്ചാല്‍ വളരെ വേഗത്തില്‍ ഇത് മാറും. പിന്നെ എപ്പഴ്‌ വേണമെങ്കിലും<br />
വിളിച്ചോളൂ, ഞാന്‍ വരും.&#8221;</span></p>
<p><span style="color: #808000">വീട്ടിലെത്തിയ ഉടനെ ഡോക്ടര്‍ സൈനുദ്ദീന്‍ തന്റെ ഡ്രൈവറുടെ കൈയില്‍ കുറെ അരിയും<br />
പയറും പരിപ്പും എണ്ണയുമൊക്കെ ആ വീട്ടില്‍ എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തു.</span></p>
<p><span style="color: #808000">ഇതക്കെ പറഞ്ഞ് ഏടത്തി എന്നോട് ചോദിച്ചു: ഇങ്ങനെയുമുണ്ടോ ഒരു ഡോക്ടര്‍!<br />
ഫീസ്‌ വാങ്ങാത്തത് മനസ്സിലാക്കാം. പക്ഷെ, രോഗിയുടെ വീട്ടിലെ ദാരിദ്ര്യം തീര്‍ക്കാനായി<br />
അരിയും പരിപ്പുമൊക്കെ.. ഏടത്തി പറയുന്നത് മുഴുവന്‍ ശ്രദ്ദിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.<br />
എന്റെ മനസ്സ് അപ്പോള്‍ വളരെ അകലെയായിരുന്നു- കാലത്തിലും ദേശത്തിലുമൊക്കെ.</span></p>
<p><span style="color: #808000">അറേബ്യന്‍ മരുഭൂമിയിലൂടെ രാത്രി കൂട്ടിനാരുമില്ലാതെ മഹാനായ ഖലീഫാ ഉമര്‍<br />
സഞ്ചരിക്കുന്നു. അദ്ദേഹം വേഷം മാറിയിരിക്കുന്നു. തന്റെ ഭരണകാലത്ത് പ്രജകള്‍<br />
എങ്ങനെയാണ് കഴിഞ്ഞുപോരുന്നത് എന്നറിയാനായിരുന്നു ആ സഞ്ചാരം.&#8221;</span></p>
<p><span style="color: #808000">തുടര്‍ന്ന് പത്മനാഭന്‍, ഖലീഫാ ഉമര്‍ ദരിദ്രരായ സ്ത്രീക്കും കുട്ടികള്‍ക്കും ഗോതമ്പുപൊടി<br />
കൊണ്ടുപോയി ഭക്ഷണം പാകംചെയ്തുകൊടുത്ത ചരിത്രപ്രസിദ്ധമായ<br />
സംഭവം വിവരിക്കുന്നു.</span></p>
<p><span style="color: #808000">ബാബു ഭരദ്വാജ് തനിക്കുണ്ടായ മറക്കാനാവാത്ത ഒരനുഭവം &#8216;മാധ്യമം&#8217; ആഴ്ചപ്പതിപ്പില്‍<br />
കുറിക്കുന്നു: &#8220;ഞാന്‍ മണ്ണാര്‍ക്കാട് കഴിഞ്ഞ്‌ പെരിന്തല്‍മണ്ണയില്‍നിന്നു കുറച്ചു ദൂരം വഴിയില്‍<br />
തടഞ്ഞുവെച്ച ഒരു ബസ്സില്‍ തളര്‍ന്നിരിക്കുകയായിരുന്നു. ബന്ദു കാരണം ആ ചെറിയ അങ്ങാടിയില്‍<br />
കടകളൊന്നും തുറന്നിട്ടില്ല. ഭക്ഷണത്തിനൊരു വഴിയുമില്ല. ഉച്ച കഴിഞ്ഞപ്പോള്‍ നിരത്തുകളിലെ<br />
ഒരു ചെറിയ മുസ്‌ലിംഗൃഹത്തിലെ ഒരു സ്ത്രീ പറമ്പില്‍നിന്ന് മരച്ചീനി പറിക്കുന്നത്‌<br />
കണ്ടു. വല്ലാത്ത വിശപ്പുണ്ട്. ഒരു കഷ്ണം ചോദിച്ചാലോ എന്ന് ആദ്യം കരുതി.<br />
എന്നാല്‍ മടിച്ചു. കുറെ നേരം കഴിഞ്ഞപ്പോള്‍ ആ സ്ത്രീയും അവരുടെ കൌമാരക്കാരിയായ<br />
മകളും ഒരു വലിയ ചരുവത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് വേവിച്ച കിഴങ്ങുമായി ഞങ്ങള്‍ക്കരികിലെത്തി.<br />
അഞ്ചപ്പംകൊണ്ട്‌ അഞ്ഞൂറാളെ ഊട്ടിയ യേശുവിനെ ഞാനപ്പോള്‍ ഓര്‍ത്തു. ഞാന്‍<br />
നില്‍ക്കുന്നതിനടുത്തു വന്ന്‌ അവര്‍ പറഞ്ഞു: &#8216;കൊറച്ചേ ഉള്ളൂ, ഏല്ലാവര്‍ക്കും തികയില്ല.<br />
നാലഞ്ച്‌ പേരുടെ വിശപ്പെങ്കിലും മാറട്ടെ. അത്രേം ആയല്ലോ.&#8217;</span></p>
<p><span style="color: #808000">ആ കാഴ്ച നാട്ടുകാര്‍ കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു: ആര്‍ത്തിയോടെ ഞങ്ങള്‍ ഭക്ഷണത്തിന്‌<br />
ആക്രമിക്കുന്നതും. അര മണിക്കൂറിനുള്ളില്‍ കുറേപ്പേര്‍ ചേര്‍ന്ന് നിരത്തുവക്കില്‍ അടുപ്പുകൂട്ടി.<br />
ഏല്ലാവര്‍ക്കും കഴിക്കാന്‍ കഞ്ഞിയുണ്ടാക്കി. നാട്ടുകാര്‍ തന്നെയാണത് ചെയ്തത്.<br />
അങ്ങാടിയിലെ ഒരു കട തുറന്നാണ്‌ അവര്‍ അരി സംഘടിപ്പിച്ചത്. ഇതെപ്പോഴെങ്കിലും<br />
ഒരിക്കല്‍ പറയണമെന്ന് എനിക്കുണ്ടായിരുന്നു. മാക്സിം ഗോര്‍കി പറഞ്ഞതുപോലെ<br />
മനുഷ്യന്‍ എത്ര മനോഹരമായ പദം. അപ്പോള്‍ ദുരന്തങ്ങളെ ആഘോഷമാക്കുന്നവരോ!&#8221;</span></p>
<p><span style="color: #808000"> ഇക്കഴിഞ്ഞ റമദാനിലെ അവസാനനാളുകളൊന്നില്‍ തനിക്കുണ്ടായ ഒരനുഭവംകേരള വനംവകുപ്പ് മന്ത്രി ബിനോയ്‌ വിശ്വം മാധ്യമം ദിനപ്പത്രത്തിലെഴുതികോട്ടയത്തിനടുത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കുപറ്റിയ ദമ്പതികളെ ആശുപത്രിയിലെത്തിക്കാനുംപരിചരിക്കാനും സഹായ സഹകരങ്ങള്‍ ചെയ്തു കൊടുക്കാനും തിടുക്കം കാണിച്ച ചെറുപ്പക്കാരനെ കുറിച്ചാണ് മന്ത്രി അതില്‍ വിശദീകരിക്കുന്നത്.നോമ്പുകാരനായിരിക്കെ തന്റെ ജോലിസ്ഥലത്ത് നിന്ന് ഓടിവന്നാണ്‌ ആ യുവാവ്ആ സേവനവൃത്തികളില്‍ വ്യാപൃതനായത്. അല്‍അമീന്‍ എന്ന ആ ചെറുപ്പക്കാരനെക്കുറിച്ച് ദൈവവിശ്വാസിയും മതവിശ്വാസിയുമാല്ലാത്ത ബിനോയ്‌ വിശ്വം എഴുതുന്നു: &#8220;റോഡില്‍വീണു കിടക്കുന്ന രണ്ട് ജീവിതങ്ങള്‍ക്ക് തുണയായി ആശുപത്രിയിലേക്ക് പോയതാണ് അവന്‍. ഏറ്റവും ഉല്‍കണ്ടാകുലമായ നിമിഷങ്ങളില്‍ ആരെന്നറിയാത്ത അശോകനും ഭാര്യക്കും വേണ്ടി ആശുപത്രിയില്‍ അങ്ങോട്ടുമിങ്ങോട്ടും തളരാതെ ഓടിയവനാണ്, സ്വന്തം പേര് അന്വര്‍ത്ഥമാക്കിയ  അവന്‍. മനുഷ്യ സ്നേഹത്തിന്റെയുംകാരുണ്യത്തിന്റെയും വിളി കേട്ടുകൊണ്ട് അവന്‍ റമദാന്‍ മാസത്തിന്‌ അര്‍ഥം പകര്‍ന്നു. ജോലിസ്ഥലം വരെ അവനെ തിരിച്ചു കൊണ്ടാക്കേണ്ട കടമ എനിക്കുണ്ട്.</span></p>
<div><span style="color: #808000">എന്നാല്‍ കാറില്‍ കയറാനുള്ള എന്റെ ക്ഷണം അപ്പോഴാണ്‌ സങ്കോചത്തോടെ അവന്‍ നിരസിച്ചത്‌.</span></div>
<div><span style="color: #808000">വസ്ത്രത്തില്‍ ചളിയും കറയും പുരണ്ടിരുന്നെങ്കിലും പരിശുദ്ധമായിരുന്നു ആ തൊഴിലാളിയുടെ മനസ്സ്.</span></div>
<div><span style="color: #808000">വലിയവരും പരിഷ്കാരികളും  മനുഷ്യത്വം മറന്ന് മാനം നോക്കി നില്‍ക്കുന്ന പല സന്ദര്‍ഭങ്ങളിലും </span></div>
<div><span style="color: #808000">കുപ്പായത്തില്‍ ചളി പുരണ്ട ഇത്തരം ആളുകളാണ് മനുഷ്യത്വത്തിന്റെ മഹത്വം നമ്മെ</span></div>
<div><span style="color: #808000"> അറിയിക്കുന്നത്. </span></div>
<div><span style="color: #808000">അല്‍അമീനെ  ഞാന്‍ കാറിലേക്ക് പിടിച്ചുകയറ്റി. ജോലിസ്ഥലത്ത് ഇറങ്ങും മുമ്പ് അവന്‍ എന്റെ </span></div>
<div><span style="color: #808000">കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളില്‍ അപ്പോള്‍ ഞാന്‍ റമദാന്‍ നിലാവ് കണ്ടു.&#8221; (൨൪.൦൯.൨൦൦൯</span></div>
<div><span style="color: #808000">) </span></div>
<div>
<div><span style="color: #808000">ഈ മൂന്നു വായനാനുഭവങ്ങളും എന്നെ അഗാധമായി സ്പര്‍ശിച്ചു. പരമാവധി</span></div>
<div><span style="color: #808000">വേദികളില്‍ അവയെക്കുറിച്ച് സംസാരിച്ചു. അവ ചിലരിലെങ്കിലും</span></div>
<div><span style="color: #808000">സ്നേഹ, കാരുണ്യ വികാരങ്ങളും സേവന സന്നദ്ധതയും ഉണര്‍ത്തുകയും</span></div>
<div><span style="color: #808000">വളര്‍ത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്‌ലാമിന്റെ കാരുണ്യവും നന്മയും</span></div>
<div><span style="color: #808000">വെളിച്ചവും  ഉദാരതയും അനുഭവിച്ചറിയാന്‍ അവസരമൊരുക്കേണ്ടത്</span></div>
<div><span style="color: #808000">മറ്റാരേക്കാളും പ്രബോധകരാണ്. സേവനത്തിന്റെ സ്നേഹസ്പര്‍ശങ്ങള്‍</span></div>
<div><span style="color: #808000">അവ അനുഭവിക്കുന്നവരില്‍ മാത്രമല്ല, അത് കാണുകയും കേള്‍ക്കുകയും</span></div>
<div><span style="color: #808000">അറിയുകയും ചെയ്യുന്നവരിലും ആര്‍ദ്രതയുടെ മഹിതവികാരങ്ങള്‍</span></div>
<div><span style="color: #808000">ഉണര്‍ത്താതിരിക്കില്ല.</span></div>
<div><span style="color: #666699">(ഷെയ്ഖ്‌ മുഹമ്മദ്‌ കാരകുന്ന്/പ്രബോധനം)</span></div>
</div>
]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&amp;p=281</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഫലമ്മാ അസ്ലമാ&#8230;.</title>
		<link>http://ipcblogger.net/akm/?p=280</link>
		<comments>http://ipcblogger.net/akm/?p=280#comments</comments>
		<pubDate>Thu, 03 Dec 2009 14:30:26 +0000</pubDate>
		<dc:creator>akm</dc:creator>
				<category><![CDATA[Uncategorized]]></category>

		<guid isPermaLink="false">http://ipcblogger.net/akm/?p=280</guid>
		<description><![CDATA[]]></description>
			<content:encoded><![CDATA[<div id="ipaper23595836" class="simpler-ipaper-embed"></div>
<script type="text/javascript">
iPaper_embed('23595836', 'key-1spr3r82wmkvahf4x2b7', '600', '450');
</script>
]]></content:encoded>
			<wfw:commentRss>http://ipcblogger.net/akm/?feed=rss2&amp;p=280</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
